റായ്പൂർ: അക്രമം അഴിച്ചുവിട്ട് കമ്യൂണിസ്റ്റ് ഭീകരർ. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിൽ അഞ്ച് വാഹനങ്ങളും നാല് മൊബൈൽ ടവറുകൾക്കും ഭീകരർ തീയിട്ടു. തഡോക്കി പോലീസ് സ്‌റ്റേഷൻ പരിധിയിലെ അഞ്ച് മരങ്ങൾ മുറിച്ചുമാറ്റി സംസ്ഥാന പാത ഉപരോധിച്ചതായും സ്ഥിരീകരിച്ചു.
കമ്യൂണിസ്റ്റ് ഭീകരൻ സഖാവ് ജഗേഷിനെയും ദർശിനിയെയും കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് വിവിധയിടങ്ങളിൽ അക്രമം അഴിച്ചുവിട്ടത്. ഭീകരർ പോലീസുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ രാത്രി മാത്രം കമ്യൂണിസ്റ്റ് ഭീകരർ എട്ടോളം സ്ഥലങ്ങളിലാണ് സമാന രീതിയിൽ അക്രമം കാണിച്ചത്. സ്വകാര്യ ബസ് കത്തിച്ചതും ട്രാക്ടർ കത്തിച്ചതും ഇതിൽ ഉൾപ്പെടുന്നു
ഭീകരർ വിവിധ പോലീസ് സ്‌റ്റേഷനുകൾ കേന്ദ്രീകരിച്ച് ലഘുലേഖകളും പ്രചരിപ്പിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ പ്രതികാരം തങ്ങൾ ഏറ്റെടുക്കുമെന്നാണ് ലഘുലേഖയിൽ പറയുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു. എന്നാൽ അക്രമങ്ങൾ തുടർക്കഥ ആകുകയാണ് ഇവിടെ.
കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…
പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…
ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…
പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…
മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…