ന്യുഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ശേഷിക്കുന്ന മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തര്‍ക്കം തുടര്‍ന്നിരുന്ന ആറു സീറ്റിലേക്കുകൂടിയാണ് സ്ഥാനാര്‍ഥികളെ ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചത്.
വട്ടിയൂര്‍ക്കാവില്‍ വീണ എസ്.നായര്‍ മത്സരിക്കും. കൊല്ലം ജില്ലയിലെ കുണ്ടറയില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്കെതിരേ പി.സി. വിഷ്ണുനാഥാണ് മത്സരിക്കുക. മലപ്പുറം തവനൂരില്‍ ഫിറോസ് കുന്നംപറമ്ബില്‍, പട്ടാമ്ബിയില്‍ റിയാസ് മുക്കോളി, കല്‍പ്പറ്റയില്‍ ടി.സിദ്ധീഖ് എന്നിവരാണ് മത്സരിക്കുക.
തവനൂരില്‍ മന്ത്രി കെ.ടി ജലീലിനെതിരേയാണ് ഫിറോസ് കുന്നംപറമ്ബില്‍ രംഗത്തിറങ്ങുന്നത്. നിലമ്ബൂരില്‍ വി.വി പ്രകാശ് സ്ഥാനാര്‍ഥിയാകും.
വട്ടിയൂര്‍ക്കാവില്‍ വനിതാ സ്ഥാനാര്‍ഥിയെ പരിഗണിച്ചതോടെ വനിതാപ്രാധിനിധ്യത്തിന് ചെറിയ രീതിയില്‍ പരിഹാരമായേക്കാമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. അതേ സമയം കല്‍പ്പറ്റയില്‍ ടി.സിദ്ധീഖിനെതിരേ കടുത്ത വിമര്‍ശനമുണ്ടായിരുന്നുവെങ്കിലും രാഹുല്‍ ഗാന്ധിയുടെ ഇടപെടലാണ് സിദ്ധീഖിന് നറുക്കുവീണത്. അതേ സമയം ധര്‍മ്മടത്ത് മുഖ്യമന്ത്രിക്കെതിരേ സ്ഥാനാര്‍ഥികളെ ഇപ്പോഴും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടില്ല
തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…