ന്യൂഡല്‍ഹി. വിവാദ പ്രസംഗത്തിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍. രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയുടെ വേഗം ഞെട്ടിക്കുന്നതാണെന്ന് ശശി തരൂര്‍ പ്രതികരിച്ചു. ഇത് കൊണ്ട് കോണ്‍ഗ്രസിനെ ഭയപ്പെടുത്തുവാനോ നിശബ്ദരാക്കുവാനോ സാധിക്കില്ലെന്ന് ജയറാം രമേശ് പ്രതികരിച്ചു.
അതേസമയം അയോഗ്യനാക്കിയ നടപടിക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയും രംഗത്തെത്തി. എന്നാല്‍ ചോദ്യം ചോദിക്കുന്നവരെ ശിക്ഷിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിനെന്ന് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. അതേസമയം രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി രംഗത്തെത്തി.
ക്രിമിനല്‍ പശ്ചാത്തലമുള്ള ബിജെപി നേതാക്കള്‍ മന്ത്രിസഭയില്‍ ഇടം കണ്ടെത്തുമ്പോള്‍ പ്രസംഗത്തിന്റെ പേരില്‍ പ്രതിപക്ഷ നേതാക്കള്‍ അയോഗ്യരാക്കപ്പെടുന്നുവെന്ന് മമത പറഞ്ഞു. അതേസമയം രാഹുല്‍ ഗാന്ധിക്കെതിരായ കുറ്റം മേല്‍ക്കോടതി സ്‌റ്റേ ചെയ്തില്ലെങ്കില്‍ രാഹുലിന് തിരഞ്ഞെടുപ്പില്‍ എട്ട് വര്‍ഷം വിലക്ക് വരും. ഔദ്യോഗിക വസതിയും ഒഴിഞ്ഞ് കൊടുക്കേണ്ടിവരും.
സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…
മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…
കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…
ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…
എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…
പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…