സി.പി.ഐ.എം കേന്ദ്രക്കമ്മിറ്റിയംഗങ്ങളുടെ പ്രായപരിധി 75 വയസ്സായി കുറയ്ക്കാന്‍ തീരുമാനം. 80 വയസ്സായിരുന്നു ഇതുവരെയുള്ള പരമാവധി പ്രായപരിധി. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ചേര്‍ന്ന സി.പി.എം.ന്റെ കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് അംഗങ്ങളുടെ പ്രായ പരിധി 75 വയസ്സായി നിശ്ചയിക്കാനുള്ള തീരുമാനം സ്വീകരിച്ചിരിക്കുന്നത്. ഈ നിര്‍ദേശത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസാണ് അന്തിമ തീരുമാനം എടുക്കുക.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന് പ്രായ പരിധിയില്‍ ഇളവ് നല്‍കിയേക്കും. ഇത് സംബന്ധിച്ച് പാര്‍ട്ടി കോണ്‍ഗ്രസിന് കേന്ദ്ര കമ്മിറ്റി നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ഈ പരിധിക്ക് പുറത്ത് പോകുമെന്ന കാര്യം ചൂണ്ടി കാണിച്ചപ്പോഴാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പദവികള്‍ വഹിക്കുന്നവര്‍ക്ക് ഇളവ് നല്‍കിയേക്കുമെന്നും, ഇത്തരത്തിലുള്ള ഇളവുകള്‍ മുന്‍പും നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കിയത്.
കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ കെ.കെ ഷൈലജയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തിയതിനെ ന്യായീകരിച്ചാണ് സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പ്രതികരിച്ചത്. മാറ്റങ്ങള്‍ക്കുള്ള നയം ജനം അംഗീകരിച്ചു എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. കെകെ ശൈലജയെ ഒഴിവാക്കിയതില്‍ കേന്ദ്രക്കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. കേരളത്തിനു പുറത്തുള്ളവരാണ് വിമര്‍ശനം ഉന്നയിച്ചത്.
ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…
പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…
തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…
പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…
റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…
മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…