മൊബൈൽ ക്യാമറ ഉപയോഗിച്ച് കുളിമുറിദൃശ്യങ്ങൾ ചിത്രീകരിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ സിപിഎം നേതാവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തമിഴ്‌നാട്ടിൽനിന്നാണ് കൊടുമ്പ് അമ്പലപ്പറമ്പ് സിപിഎം ബ്രാഞ്ച് മുൻ സെക്രട്ടറി ഷാജഹാനെ പാലക്കാട് ടൗൺ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഫോണുപയോഗിച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് ഇയാൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സംഭവസമയത്ത് പ്രതി മദ്യപിച്ചിരുന്നു. രാത്രി സ്ത്രീയുടെ വീടിന്റെ കുളിമുറിയുടെ ഭാഗത്ത് വെളിച്ചം കണ്ടതിനെത്തുടർന്ന്, മൊബൈൽ ഫോണുമായി പോവുകയായിരുന്നുവെന്നും ഇയാൾ പൊലീസ് പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുളിമുറിയുടെ വെന്റിലേറ്ററിലൂടെ കൈ വരുന്നത് കണ്ടപ്പോഴാണ് യുവതി ബഹളം വെച്ചത്. ഈസമയം പ്രതി ഓടിപ്പോയെങ്കിലും പിന്നീട് വീടിന്റെ പരിസരത്തുനിന്ന് മൊബൈൽ ഫോൺ കണ്ടെത്തി. സഹായത്തിനായി ബ്രാഞ്ച് സെക്രട്ടറിയുടെ ഫോണിൽ വിളിച്ചപ്പോൾ ബെല്ലടിച്ചത് ഈ ഫോണിലായിരുന്നു. തുടർന്ന് ഈ ഫോൺ സഹിതം യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസിനെത്തുടർന്ന് ഷാജഹാനെ പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ ആഡംബര ക്രൂസ് ഷിപ്പായ ഐക്കണ്‍ ഓഫ് ദ സീസില്‍ തീപ്പിടിത്തമുണ്ടായതായി റിപ്പോര്‍ട്ട്. മെക്‌സിക്കോ തീരത്ത് നങ്കൂരമിട്ടപ്പോഴാണ്…
ആലപ്പുഴ: കായംകുളത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ പീഡിപ്പിച്ചു. അയൽവാസിയായ 25കാരൻ അറസ്റ്റിൽ. ഓച്ചിറ സ്വദേശിയായ ഷഹ് നാസ് ആണ് പിടിയിലായത്.…
ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ അപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് ഇരുപത് ലക്ഷം രൂപ…
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കനത്ത മഴമൂലമുള്ള വെള്ളക്കെട്ടും ഗതാഗത തടസ്സവും മൂലം ദുരിതത്തിലായി നഗരവാസികൾ. വസന്ത് വിഹാർ പ്രദേശത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ…
മലപ്പുറം : ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരി ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വഴുതി വീണു. അപകടം മനസിലാക്കി ഓടിയെത്തിയ ആർപിഎഫ്…
തമിഴ്‌നാട്ടില്‍ ഇല്ലാത്തത് നല്ല നേതാക്കളാണെന്നും നല്ല വിദ്യാഭ്യാസമുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്നും നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. 10,12…