കോഴിക്കോട്. ട്രെയിനിലെ തീവെപ്പ് കേസില്‍ പിടിയിലായ ഷാറൂഖ് സെയ്ഫിക്ക് വിശദമായ മെഡിക്കല്‍ പരിശോധന നടത്തുമെന്ന് ഡിജിപി അനില്‍കാന്ത്. പ്രതിയുടെ ആരോഗ്യ സ്ഥിതി മനസ്സിലാക്കിയ ശേഷമാണ് പരിശോധന നടത്തുക. പ്രതിയുടെ ഭീകരബന്ധം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇപ്പോള്‍ പുറത്ത് പറയുവാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ട്രെയിനില്‍ നടന്ന അക്രമണത്തിന്റെ പൂര്‍ണമായ വിവരങ്ങള്‍ ശേഖരിച്ച ശേഷം യുഎപിഎ ചുമത്തണമോ എന്ന് തീരുമാനിക്കും എന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിയെ വൈദ്യ പരിശോധന നടത്തിയ ശേഷമാകും ചോദ്യം ചെയ്യല്‍ ആരംഭിക്കുക. മഹാരാഷ്ട്ര പോലീസിന്റെയും പ്രത്യേക അന്വേഷണ സംഘത്തിന്റെയും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെയും സംയുക്ത നീക്കത്തിലാണ് പ്രതി പിടിയിലായതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചത്. നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ്. അതേസമയം ട്രെയിനില്‍ തീവയ്പ്പ് നടത്തിയത് ഒറ്റയ്ക്കാണെന്നാണ് പ്രതിയുടെ മൊഴി. എന്നാല്‍ പ്രതിയുടെ മോഴി കള്ളമാണെന്നാണ് പോലീസ് നിഗമനം. ആക്രമണം എന്തിനായിരുന്നുവെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കുവാന്‍ പ്രതി തയ്യാറായിട്ടില്ല.
നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…
തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…
ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…
തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…
തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…
ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…