ടിപ്പു സുല്‍ത്താനെ കുറിച്ച് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ സിവി ആനന്ദ ബോസ് പറയുന്ന വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ടിപ്പു തന്റെ അധികാരം മതാന്തയ്ക്ക് വേണ്ടി ഉപയോഗപ്പെടുത്തിയതിനെ കുറിച്ചാണ് അദ്ദേഹം പറയുന്നത്.
ഞാനൊരു ചരിത്രകാരനല്ല ചരിത്ര വിദ്യാര്‍ത്ഥിയാണ്. ചരിത്രത്തില്‍ നാം തേടുന്നത് സത്യമാണ്. ശ്രീമാന്‍ ടിപ്പു ചരിത്ര ആഖ്യായികയിലൂടെ അവതരിച്ച വീര പുരുഷനാണ്. ചരിത്രം ഒരിക്കലും ഇങ്ങനെയാകരുത്. ടിപ്പു ബ്രിട്ടീഷുകാര്‍ക്ക് എതിരെ പട പൊരുതി സ്വാതന്ത്ര്യ സമര സേനാനിയിയിരുന്നു, സര്‍വ സമുദായ സൗഹൃദത്തിന്റെ പ്രതീകമായിരുന്നു ഇന്ത്യയ്ക്കായി അദ്ദേഹം മുന്‍കൈ എടുത്തു എന്നൊക്കെയാണ് പറയുന്നത്. എന്നാല്‍ ടിപ്പു എന്ന ധീര ദേശാഭിമാനി എന്നത് ചരിത്രകാരന്മാര്‍ എഴുതി വെച്ചിരിക്കുന്നത്. ഇത് പാണന്മാരെ കൊണ്ട് പാടിച്ചാല്‍ ഒന്നും ടിപ്പു ചരിത്ര പുരുഷനാകുന്നില്ല.-സിവി ആനന്ദ ബോസ് പറയുന്നു.
വില്യം ലണ്‍കര്‍ക്ക് എന്ന കേണല്‍ ശ്രീലങ്കന്‍ പട്ടണത്തില്‍ വെച്ച് തോല്‍പ്പിച്ചാണ് ടിപ്പുവിനെ വധിക്കുന്നത്. ടിപ്പം കൈ കൊണ്ട് എഴുതി 2000 കത്തുകള്‍ കണ്ടെത്തിയിരുന്നു. ബ്രിട്ടീഷുകാര്‍ ക്രിസ്ത്യാനികളാണ് കാഫിറുകളാണ് അതിനാല്‍ അവരെ വകവരുത്തണം എന്ന് അദ്ദേഹത്തിന്റെ കത്തിലുണ്ടായിരുന്നു. മതമായിരുന്നു അവിടെ ടിപ്പുവിന് വലുത്. മറ്റൊരു കത്തില്‍ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം, ഞാന്‍ നിര്‍ബന്ധ പൂര്‍വ്വം രണ്ട് ലക്ഷം ആള്‍ക്കാരെ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തതാണ് എന്ന് എഴുതി. -അദ്ദേഹം പറഞ്ഞു.
കുടകിലുള്ള നിസ്സായഹരായ ജനങ്ങളെ ഒരു സുപ്രഭാദത്തില്‍ ടിപ്പുവിന്റെ പട്ടാളക്കാര്‍ വെട്ടിക്കൊന്നു വീടുകള്‍ക്ക് തീവെച്ചു.മക്കളുടെ മുന്നിലിട്ട് അമ്മയെ ബലാത്സംഗം ചെയ്ത് വധിച്ചു. അവരെയൊക്കെ ഇസ്ലാമിലേക്ക് മാറ്റി. കോഴിക്കോട് വന്ന് രണ്ട് ലക്ഷത്തിലധികം പേരെ മുസ്ലീമിലേക്ക് മാറ്റി. മുപ്പതിനായിരം പടയാളികള്‍ക്ക് ഒപ്പമാണ് ടിപ്പു എത്തുന്നത്. പടയാളികള്‍ കണ്ണില്‍കാണുന്നവരെ ഒക്കെ വെട്ടിക്കൊല്ലുകയാണ്. ഇതൊക്കെ വലിയ നേട്ടമായാണ് ടിപ്പു കണ്ടത്. അധികാരം മതാന്തതയ്ക്ക് വേണ്ടി ഉപയോഗപ്പെടുത്തിയ വ്യക്തിയായിരുന്നു ടിപ്പു. – സിവി ആനന്ദ ബോസ് വ്യക്തമാക്കി.
മറ്റൊരു കത്തില്‍ ഫ്രാന്‍സിലെ ഭരണാധികാരിക്ക് ടിപ്പു ഇന്ത്യയെ ആക്രമിക്കാം എന്നെഴുതി. ഇവിടെ നിന്നും താനും ആക്രമിക്കാം, കീഴ്‌പ്പെടുത്തി രണ്ടാക്കി പകുത്തെടുക്കാം എന്നെഴുതി. മറ്റൊരു കത്തില്‍ അഫ്ഗാനിസ്ഥാന്‍ ഭരണാധികാരിയോടും ഇന്ത്യയെ ആക്രമിക്കാമെന്ന് പറഞ്ഞു, ഇന്ത്യയെ പങ്കിട്ടെടുത്ത് ഇസ്ലാം രാജ്യമാക്കി മാറ്റാമെന്ന് ടിപ്പു കത്തിലെഴുതി. ഇതാണോ രാജ്യ സ്‌നേഹം.
കൂടുതല്‍ വിവരങ്ങള്‍ വീഡിയോയില്‍,
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…
ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…
കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…