തിരുവനന്തപുരം: വരുമാനത്തിൽ കുറവുവന്നതിൽ ഔട്ട്‌ലറ്റ് മാനേജർമാരോട് ബെവ്‌കോ വിശദീകരണം തേടിയതായി വിവരം. ഔട്ട്ലറ്റ് മാനേജർമാരുടെ മേൽനോട്ടക്കുറവുകൊണ്ടാണ് പ്രതിദിന വരുമാനം ആറ് ലക്ഷത്തിൽ താഴെ എത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ബെവ്‌കോ വിശദീകരണം തേടിയതെന്ന് ഒരു മാധ്യമം റിപ്പോർട്ട് ചെയ്തു. ചാലക്കുടി അടക്കമുള്ള വെയർഹൗസുകൾക്ക് കീഴിലുള്ള ഔട്ട്ലറ്റുകളിൽ മദ്യവിൽപനയിൽ കുറവുണ്ടായി.
അഞ്ച് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നാണ് ബിവറേജസ് കോർപറേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തെ 30 വിദേശ മദ്യശാലകളിലെ മാനേജർമാരോടാണ് വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിട്ടുള്ളത്.
കൊട്ടാരക്കര വെയർഹൗസിന് കീഴിലെ വിളക്കുപാറ ഔട്ട്‌ലറ്റിലാണ്സംസ്ഥാനത്തെ തന്നെ ഏറ്റവും വിൽപന കുറവ് ഉണ്ടായത്. 3.38 ലക്ഷം രൂപയാണ് ഇവിടത്തെ പ്രതിദിന വരുമാനമെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…
നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…
തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…
ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…
തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…
തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…