തിരുവനന്തപുരം. ശമ്പളം ഗഡുക്കളായി നൽകാനുള്ള തീരുമാനം ജീവനക്കാരുടെ മേൽ അടിച്ചേൽപ്പിക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. തീരുമാനം കെഎസ്ആർടിസി മാനേജ്മെന്റിന്റേത് ആണെന്നും അതിൽ ആരും വിഷമിക്കേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. ആവശ്യമെങ്കിൽ യൂണിയനുകളുമായി ചർച്ച നടത്താൻ തയ്യാറാണ്.
വിഷയത്തിൽ വിവാദം ഉണ്ടാക്കേണ്ട പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രായോഗിക തീരുമാനത്തെ തള്ളിക്കളയേണ്ട കാര്യമില്ല. ടാർഗറ്റും പുതിയ ശമ്പള ഉത്തരവുമായി ബന്ധമില്ലെന്നും ഉത്തരവിൽ അപാകതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശമ്പളം രണ്ട് ഗഡുക്കളായി നൽകുവാനുള്ള തീരുമാനം ജീവനക്കാരുടെ മേൽ അടിച്ചേൽപ്പിക്കാനാകില്ല. ശമ്പളം ഒരുമിച്ച് വേണ്ടവർക്ക് നൽകും.
വരുമാനത്തിനനുസരിച്ച് ശമ്പളം എന്ന നിർദേശം സർക്കാർ അല്ല മുന്നോട്ട് വെച്ചതെന്ന് മന്ത്രി വ്യക്തമാക്കി. മന്ത്രി എന്ന നിലയിൽ ഒരു നിർദേശവും വിഷയത്തിൽ മുന്നോട്ട് വെച്ചിട്ടില്ല. സർക്കാരിന്റെ നിർദേശമല്ല ഉത്തരവായി വന്നത്. കെഎസ്ആർടിസിയിലെ പ്രൊഫഷണൽ ബോർഡിന് തീരുമാനം എടുക്കാനുള്ള സ്വാതന്ത്രൃമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…
തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…