topnews

യുവഡോക്ടറുടെ കൊലപാതകം, 8.30-ന് മരണം സ്ഥിരീകരിച്ചു, 9.39-ന് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിലുള്ളത് കൊലപാതകശ്രമം എന്ന്, അടിമുടി പിഴവ്, സുരക്ഷാവീഴ്ച ഉണ്ടായില്ലെന്നും വാദം , പകർപ്പ് പുറത്ത്

കൊല്ലം: വനിതാ ഡോക്ടർ കൊല്ലപ്പെട്ട കേസിൽ എഫ്‌ഐആറിൽ അടിമുടി പിഴവെന്ന് കണ്ടെത്തൽ. കൊട്ടാരക്കര പോലീസ് സ്‌റ്റേഷനിൽ വിവരമറിഞ്ഞത് 8.15-ന് എന്നാണ് എഫ്‌ഐആറിലുള്ളത്. 8.30-ന് ഡോ. വന്ദന ദാസിന്റെ മരണം സ്ഥിരീകരിച്ചിരുന്നെങ്കിലും 9.39-ന് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിലുള്ളത് കൊലപാതകശ്രമം എന്നാണ്രേഖപ്പെടുത്തിയിട്ടുള്ളത്. ബുധനാഴ്ച രാവിലെ 4.30-നാണ് ആക്രമണം നടന്നത്.

സുരക്ഷാ വീഴ്ചയില്ലെന്ന നിലപാടിലാണ് കേരള പോലീസ്. പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കുകയാണ് ചെയ്തത്. ആശുപത്രിയെത്തിക്കുന്നതുവരെ പ്രകോപനം ഇല്ലായിരുന്നുവെന്നും പറയുന്നു. സന്ദീപ് ബന്ധുവിനെയും പോലീസുകാരെയുമാണ് ആദ്യം കുത്തിയതെന്നായിരുന്നു പോലീസ് തുടക്കത്തിൽ പറഞ്ഞിരുന്നത്. എഫ്‌ഐആറിലുള്ളത് വന്ദനയെയാണ് ആദ്യം കുത്തിയതെന്നാണ്.

ദൃക്‌സാക്ഷിയും എഡിജിപി എംആർ അജിത്കുമാറും പറഞ്ഞതിന് വിരുദ്ധനമായാണ് പോലീസിന്റെ എഫ്‌ഐആർ. ആദ്യം പോലീസിനാണ് കുത്തേറ്റതെന്നാണ് എഡിജിപി പറഞ്ഞത്. എന്നാൽ വന്ദനയ്‌ക്കാണ് ആദ്യം കുത്തേറ്റതെന്നാണ് എഫ്‌ഐആർ പറയുന്നത്. ഡോ. മുഹമ്മദ് ഷിബിന്റെ മൊഴി പ്രകാരം സന്ദീപ് ആദ്യം കുത്തിയത് ഡോ. വന്ദനയെ ആണ്. ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് പോലീസുകാർക്ക് പരിക്കേറ്റതെന്നും എഫ്‌ഐആറിൽ പറയുന്നു.

പ്രതി ഡ്രസിംഗ് റൂമിൽ ഉപയോഗിക്കുന്ന കത്രിക പെട്ടെന്ന് കൈക്കലാക്കിയ വന്ദനയുടെ തലയിൽ ആദ്യം കുത്തി. ഓടാൻ ശ്രമിച്ചപ്പോൾ ‘ നിന്നെയൊക്കെ കുത്തി കൊല്ലുമടീ’ എന്ന് ആക്രോശിച്ച് വീണ്ടും വന്ദനയ്‌ക്കെതിരെ തിരിഞ്ഞു. തുടർന്ന് നിരീക്ഷണ മുറിയിൽ ഓടിക്കയറിയ സന്ദീപ് ഡോക്ടറെ കഴുത്തിലും തലയിലും കുത്തുകയായിരുന്നു. ഇത് കണ്ട് തടയാനെത്തിയ പോലീസുകാരേയും ഉദ്യോഗസ്ഥരെയും ആശുപത്രി ജീവനക്കാരെയും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

പിന്നാലെ ആശുപത്രിയിലെ കസേരകളും ഉപകരങ്ങളും അടിച്ച് തകർത്തുവെന്നും എഫ്‌ഐആറിൽ പറയുന്നു. എന്നാൽ ആശുപതിയിൽ സംഭവസമയം ഉണ്ടായിരുന്നവർ പറഞ്ഞതും പോലീസ് തയ്യാറാക്കിയ എഫ്‌ഐആറിൽ പറയുന്നതും തമ്മിൽ ഏറെ വ്യത്യാസങ്ങളുണ്ട്.

 

 

Karma News Network

Recent Posts

കാറിൽ കലയുടെ മൃതദേഹം കണ്ടു, പുറത്ത് പറയാതിരുന്നത് അനിൽ കുമാറിന്റെ ഭീഷണി ഭയന്ന്; നിര്‍ണായക സാക്ഷി മൊഴി പുറത്ത്

ആലപ്പുഴ മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തിയതായി ഭർത്താവ് അനിൽ കുമാർ പറഞ്ഞതായി മുഖ്യ സാക്ഷി സുരേഷ്…

2 mins ago

ബസിൽ കുട്ടികളോട് മോശമായി പെരുമാറി, വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

ബസിൽ നിന്ന്‌ വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…

31 mins ago

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

1 hour ago

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

2 hours ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

2 hours ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

3 hours ago