ന്യൂഡൽഹി. ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കൽ കേസിൽ കന്യാസ്ത്രീകൾക്കെതിരെയും അതിലൂടെ മാധ്യമങ്ങൾക്കെതിരെയും ഉള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിന് തിരിച്ചടി. ഇരയുടെ ചിത്രം പുറത്തുവിട്ട കന്യാസ്ത്രീകൾക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് സുപ്രീംകോടതി നിർദേശിച്ചു. കേസിൽ കേരള ഹൈക്കോടതി ഉത്തരവ് ശരിവെയ്‌ക്കുകയായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. എന്നാൽ ഹൈക്കോടതി ഉത്തരവിലെ ചില കണ്ടെത്തലുകളോട് യോജിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കുകയുണ്ടായി.
ഇരയുടെ വിവരങ്ങൾ പുറത്തുവിട്ട സിസ്റ്റർ അമല, സിസ്റ്റർ ആനിറോസ് എന്നിവർക്കെതിരെ കേസെടുക്കണമെന്നായിരുന്നു സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നത്. നടപടികൾ ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്നാണ് ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിക്കുന്നത്.
ഫ്രാങ്കോ കേസിലെ ഇരയുടെ പേരും ചിത്രങ്ങളും അഞ്ചിലധികം മാദ്ധ്യമപ്രവർത്തകർക്ക് പങ്കുവെച്ചുവെന്നായിരുന്നു കുറ്റം. ഇത് വഴി അവ പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്കെതിരെ കേസെടുക്കാനും ലക്ഷ്യമിട്ടിരുന്നു. സംഭവത്തിൽ കന്യാസ്ത്രീയുടെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ അന്വേഷണവുമായി മുന്നോട്ട് പോകുന്നതിനിടെ നിയമ നടപടികൾ ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.
മാദ്ധ്യമപ്രവർത്തകർക്ക് ഇ-മെയിൽ വഴിയാണ് വിവരങ്ങൾ കൈമാറിയിരുന്നത്. ഇ-മെയിൽ വഴി അയച്ച വിവരങ്ങൾ സ്വകാര്യ സംഭാഷണമാണെന്നാണ് ഹൈക്കോടതി വിലയിരുത്തിയത്. ഇതിനെതിരെയായിരുന്നു സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. സ്വകാര്യ സംഭാഷണമാണെന്ന് അംഗീകരിച്ച ഹൈക്കോടതി നിരീക്ഷണത്തിനോട് യോജിക്കാനാവില്ലെങ്കിലും കേസിൽ കന്യാസ്ത്രീകൾക്കെതിരെ നടപടി വേണ്ടെന്ന നിർദേശവുമാണ് സുപ്രീം കോടതി നൽകിയിരിക്കുന്നത്.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…