’11 വർഷമായി മകളും കുഞ്ഞും ജീവനോടെ ഉണ്ടോയെന്നു പോലും ഉറപ്പില്ലാതെ ഒരമ്മ, ഒടുവിൽ ആ അമ്മയുടെ കണ്ണുനീർ കണ്ടെന്നവണ്ണം ഈശ്വരൻ ആ കൊലപാതകത്തിന്റെ ചുരുളഴിച്ചു.’ ദിവ്യയുടെയും മകളുടെയും മരണം ഓർമ്മപെടുത്തലാണെന്നു ഡോ അനുജ ജോസഫിന്റെ ഫേസ് ബുക്ക് പോസ്റ്റ്.
പ്രണയമെന്ന പേരിൽ കാമം തീർക്കാൻ ശരീരം തേടുന്ന ചെന്നായ്‌കൾക്ക് മുന്നിൽ ജീവിതം എറിഞ്ഞുടക്കരുതേ. ഏറിയാൽ കുറച്ചു മാസങ്ങൾ കൊണ്ടു സ്വന്തം കാമനകൾ പൂർത്തീകരിച്ചു, ശേഷം ഉപയോഗിച്ചെറിയുന്ന പാഴ് വസ്തുവായി തീരാനുള്ളതാണോ നിങ്ങളുടെ ജീവിതം?അനുജ ജോസഫ് ചോദിക്കുന്നു.
ഡോ അനുജ ജോസഫിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ.
11 വർഷമായി മകളും കുഞ്ഞും ജീവനോടെ ഉണ്ടോയെന്നു പോലും ഉറപ്പില്ലാതെ ഒരമ്മ, ഒടുവിൽ ആ അമ്മയുടെ കണ്ണുനീർ കണ്ടെന്നവണ്ണം ഈശ്വരൻ ആ കൊലപാതകത്തിന്റെ ചുരുളഴിച്ചു. 11 വര്‍ഷം മുന്‍പ് കാണാതായ അമ്മയും മകളും കൊല്ലപ്പെട്ടെന്ന് കണ്ടെത്തല്‍. തിരുവനന്തപുരം പൂവച്ചലിലെ ദിവ്യയും മകളുമാണ് കൊല്ലപ്പെട്ടത്. ദിവ്യയുടെ കാമുകന്‍ മാഹീന്‍ കണ്ണ് ഇരുവരെയും കൊന്ന് കടലില്‍ തള്ളുകയായിരുന്നു . മാഹീന്‍റെ ഭാര്യ റുഖിയയ്ക്കും പങ്കുണ്ടെന്നു സംശയിക്കുന്നു. പൊലീസ് ആദ്യം അവഗണിച്ച കേസില്‍ തുടരന്വേഷണം ആരംഭിച്ചത് കഴിഞ്ഞമാസമാണ്. പ്രത്യേകസംഘത്തിന്‍റെ അന്വേഷണത്തിലാണ് ഇരട്ടക്കൊല തെളിഞ്ഞത്.
മാഹീൻ കണ്ണെന്ന നരഭോജിയ്ക്കു മുന്നിൽ ബലിയാടാകേണ്ടി വന്ന ദിവ്യയും കുഞ്ഞും. പ്രണയമെന്ന വ്യാജേനെ ദിവ്യയോടൊപ്പം ജീവിതം ആരംഭിച്ച വിവാഹിതനായ മാഹീനു ഒരു വർഷം ആയപ്പോഴേയ്ക്കും സൂക്കേട് തീർന്നു, അന്നേരം ദിവ്യ ഗർഭിണിയുമായി. ഇതിനിടയിൽ ദിവ്യയെ ഉപേക്ഷിച്ചു മാഹീൻ കടന്നു കളഞ്ഞു. ശേഷം ഒത്തുതീർപ്പുകൾക്കും, പറച്ചിലുകൾക്കും ഒടുവിൽ അയാൾ ദിവ്യയോടൊപ്പം വീണ്ടും ജീവിതം തുടരുന്നു. എന്നാൽ അയാളുടെ ഉള്ളിൽ ദിവ്യയെ ഒഴിവാക്കാനുള്ള ശ്രമമാണെന്ന് അവളും തിരിച്ചറിയാതെ പോയി.
ഒടുവിൽ ദിവ്യയെയും കുഞ്ഞിനേയും തമിഴ്നാട്ടിലെ കുളച്ചൽ ഭാഗത്തെ തീരപ്രദേശത്തു വച്ചു അയാൾ കൊലപ്പെടുത്തുന്നു. ഏറെ അതിശയിപ്പിക്കുന്നത് ഈ 11വർഷവും ഇയാൾ സമൂഹത്തിൽ മാന്യത നടിച്ചു ജീവിച്ചുവെന്നുള്ളതാണ്. ഒരിടത്തു മാതാപിതാക്കൾ മകളെയും കുഞ്ഞിനേയും കാണാതെ ആധി പിടിച്ചു ഉരുകി ജീവിച്ചപ്പോഴും, ഈ നരഭോജി മറുവശത്തു കൊലപാതകം മറച്ചു വച്ചു, കുറ്റം തെളിയിക്കപ്പെടാതെ ജീവിച്ചു.
എത്ര പറഞ്ഞാലും മനസിലാകാത്ത പെങ്കൊച്ചുങ്ങളെ ഇനി എന്നാണ് നിങ്ങളി ചതിക്കുഴികൾ തിരിച്ചറിയുന്നത്. പ്രണയമെന്ന പേരിൽ കാമം തീർക്കാൻ ശരീരം തേടുന്ന ചെന്നായ്‌കൾക്ക് മുന്നിൽ ജീവിതം എറിഞ്ഞുടക്കെരുതേ.ഏറിയാൽ കുറച്ചു മാസങ്ങൾ കൊണ്ടു സ്വന്തം കാമനകൾ പൂർത്തീകരിച്ചു, ശേഷം ഉപയോഗിച്ചെറിയുന്ന പാഴ് വസ്തുവായി തീരാനുള്ളതാണോ നിങ്ങളുടെ ജീവിതം?
ആവശ്യം കഴിഞ്ഞാൽ എങ്ങനെയും ഒഴിവാക്കണം, അതിനു ഏതു മാർഗവും സ്വീകരിക്കും എന്നതിനു ഉത്തമ ഉദാഹരണമാണ് മേൽപ്പറഞ്ഞ സംഭവത്തിലെ മാഹീൻകണ്ണ്. അയാൾക്ക് ദിവ്യയോടൊപ്പം ഒരു കുടുംബജീവിതമായിരുന്നില്ല ഉദ്ദേശം എന്നതു വ്യക്തമാണ്. എന്നാൽ അയാളൊരു ചതിയനാണെന്നു തിരിച്ചറിയാൻ ദിവ്യ വൈകി, അതാ പെങ്കൊച്ചിന്റെയും, കുഞ്ഞിന്റെയും ജീവൻ അപായപ്പെടുത്തുകയും ചെയ്തു. പ്രണയത്തിൽ വിവേകമാണ് ഏറ്റവും അത്യാവശ്യം, ചതിക്കുഴികൾ കാത്തിരിപ്പുണ്ടെന്നത് മറന്നു പോവരുത്. ആഹാ ഓഹോ ബൈ പറഞ്ഞു തീരുന്ന താത്കാലിക ബന്ധങ്ങൾക്ക് തല വയ്ക്കരുതേ, നിങ്ങളുടെ മാതാപിതാക്കളെ പോലും മറന്നു, ‘ചോട്ടൻ ‘എന്റെ സർവ്വവും എന്നും പറഞ്ഞു ഇറങ്ങി തിരിക്കുന്നതിനു മുൻപ് മൂന്നു വട്ടം ചിന്തിക്കുക
28 ഓളം സിനിമകൾ, ഒരുപിടി നല്ല ടെലിവിഷൻ പരമ്പരകൾ വിന്ദുജ മേനോൻ എന്ന ചേട്ടച്ഛന്റെ മീനുക്കുട്ടി നമ്മൾ മലയാളി പ്രേക്ഷകരുടെ…
കനത്ത മഴയിലും കാറ്റിലും മുംബൈയിലെ ഘാട്കോപ്പറിൽ കൂറ്റൻ പരസ്യ ബോർഡ് തകർന്ന് വീണ അപകടത്തിൽ 12 മരണം സ്ഥിരീകരിച്ചു. 43…
ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പുന്നപ്ര കപ്പക്കട സ്വദേശി അരുണ്‍ (24)…
കാട്ടാക്കടയില്‍ ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മായയുടെ കൊലപാതകിയായ രഞ്ജിത്ത് ഒളിവിലാണ്.…
ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക് മുംബൈ: ശക്തമായ മഴയ്ക്കും കാറ്റിനുമിടയിൽ കൂറ്റന്‍…
ദക്ഷിണേന്ത്യയിൽ ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് വെളിപ്പെടുത്തി ആഭ്യന്തര മന്ത്രി അമിത്ഷാ. “കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നീ നാല്…