തൃശൂര്‍. രണ്ടുമണിക്കൂറിനിടെ തൃശൂരില്‍ രണ്ട് കൊലപാതകം. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വിഷ്ണു എന്ന യുവാവാണ് നെടുപുഴയില്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന് രണ്ട് മണിക്കൂറിന് ശേഷം മുളയം സ്വദേശിയായ വിശ്വജിത്തിനെ മൂര്‍ക്കനിക്കരയിലെ കുമ്മാട്ടി ആഘോഷത്തിനിടെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
വിഷ്ണുവിന്റെ മൃതദേഹം കണിമംഗലം റെയില്‍വേ ട്രാക്കിന് സമീപത്താണ് കണ്ടെത്തിയത്. ഗുണ്ടാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. കാപ്പ ചുമത്തി നാടുകടത്തിയ പ്രതിയാണ് കൊല്ലപ്പെട്ട വിഷ്ണു. ശിക്ഷാ കാലാവധി കഴിഞ്ഞു തിരിച്ചെത്തിയാതാണെന്നാണ് പോലീസ് പറയുന്നത്.
രക്തം വാര്‍ന്ന നിലയില്‍ പരിസരവാസികളാണ് വിഷ്ണുവിനെ റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന് ഇടവഴിയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കുത്താന്‍ ഉപയോഗിച്ച കത്തിയുടെ ഉറ സമീപത്തുനിന്നും കണ്ടെത്തി. പോലീസ് അന്വേഷണം ആരംഭിച്ചു.
ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…
ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ച് ശ്രീലങ്കൻ…
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…
സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…
നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…