സിസ്റ്റര്‍ അഭയ വധക്കേസില്‍ കുറ്റാരോപിതരായി ശിക്ഷിക്കപ്പെട്ട ഫാ. തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും കോടതി ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. പ്രതികള്‍ സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തിയതിന്റെ ലക്ഷ്യം സമൂഹത്തെ പറഞ്ഞുപഠിപ്പിച്ചതിനു ശേഷം നടത്തിയ ക്രൂരവും മനുഷ്യത്വഹീനവുമായ നടപടിയായിരുന്നു സിസ്റ്റര്‍ സെഫിയുടെ കന്യകാത്വ പരിശോധന എന്ന് പറയുകയാണ് ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ. കൃഷ്ണന്‍ ബാലേന്ദ്രന്‍.
കന്യകാത്വ പരിശോധന നിര്‍വഹിച്ച ഡോക്ടര്‍മാര്‍ തങ്ങള്‍ക്കു തരിമ്ബും വൈദഗ്ധ്യമില്ലാത്ത കാര്യത്തില്‍ തെറ്റും അശാസ്ത്രീയവുമായ അഭിപ്രായം എഴുതിവച്ചു. അവര്‍ കണ്ട സത്യം തുറന്നുപറഞ്ഞില്ലെന്നു മാത്രമല്ല, സത്യത്തെ ദുര്‍വ്യാഖ്യാനം ചെയ്തു. ഓര്‍ക്കണം, സിസ്റ്റര്‍ സെഫി കന്യകയാണെങ്കില്‍, അവരുടെ കന്യാചര്‍മത്തിനു കേടുപാടില്ലെങ്കില്‍ പിന്നെ അഭയ കൊലക്കേസ് ഇല്ല… – ഡോ. കൃഷ്ണന്‍ ബാലേന്ദ്രന്‍ പറഞ്ഞു. അഭയ കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന കോടതിവിധിക്കു പിന്നാലെയായിരുന്നു അവര്‍ നിരപരാധികളാണെന്നു തനിക്കു ബോധ്യമുണ്ടെന്ന് അദ്ദേഹം സ്വന്തം കര്‍മമേഖലയായ ഫോറന്‍സിക് മെഡിസിനെ ആസ്പദമാക്കി ദീര്‍ഘമായി എഴുതിയത്.
സിസ്റ്റര്‍ സെഫിയുടെ കന്യാചര്‍മം ശസ്ത്രക്രിയയിലൂടെ പുനര്‍നിര്‍മിച്ചതാകാമെന്ന (ഹൈമെനോപ്ലാസ്റ്റി) റിപ്പോര്‍ട്ടാണ് പരിശോധന നടത്തിയ രണ്ടു ഡോക്ടര്‍മാര്‍ കോടതിക്കു നല്‍കിയത്. ഈ ഡോക്ടര്‍മാര്‍ ഹൈമെനോപ്ലാസ്റ്റി എന്ന ശസ്ത്രക്രിയപ്പെറ്റി പഠിക്കുകയോ ശസ്ത്രക്രിയ കാണുകയോ ആ പ്രക്രിയയില്‍ സഹായിക്കുകയോ ചെയ്തിട്ടുള്ളവരല്ല. ഹൈമെനോപ്ലാസ്റ്റി കഴിഞ്ഞ ഒരാളെപ്പോലും അവര്‍ അന്നുവരെ കണ്ടിട്ടുമില്ല. അവരുടെ റിപ്പോര്‍ട്ടിന്റെ പിന്‍ബലത്തില്‍ സി.ബി.ഐയുടെ വാദം ശരിവയ്ക്കപ്പെട്ടതിനെ ചോദ്യം ചെയ്താണ് ഡോ. കൃഷ്ണന്‍ രംഗത്തെത്തിയത്.
ഒരു വാദത്തിനു വേണ്ടി, അവര്‍ ഹൈമെനോപ്ലാസ്റ്റി നടത്തിയിരുന്നു എന്നു പറഞ്ഞാല്‍പ്പോലും അത് ഏതു ഡോക്ടര്‍, എവിടെവച്ച്, അത് എന്നുചെയ്തു എന്ന അടിസ്ഥാന ചോദ്യങ്ങള്‍ക്കു പോലും ഉത്തരമുണ്ടായിട്ടില്ല. സിസ്റ്റര്‍ സെഫിയെ അറസ്റ്റ് ചെയ്തത് 2008 നവംബര്‍ 19-നാണെന്നു കോടതിവിധിയില്‍ പറയുന്നു. കന്യകാത്വ പരിശോധന നടത്തിയ വിദഗ്ധരുടെ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍, സിസ്റ്റര്‍ സെഫി ഹൈമെനോപ്ലാസ്റ്റി നടത്തിയെന്ന നിഗമനത്തിലാണു കോടതി എത്തിയത്. ഹൈമെനോപ്ലാസ്റ്റി നടത്തിയത് അറസ്റ്റിലാകുന്നതിനു തൊട്ടുമുമ്ബുള്ള ദിവസങ്ങളിലാണെന്നും വിധിയിലുണ്ട്. അങ്ങനെയെങ്കില്‍ ശസ്ത്രക്രിയ നടത്തിയത് എവിടെവച്ചാണെന്നു കണ്ടുപിടിക്കാന്‍ എന്താണു പാട്? അറസ്റ്റിലാകുന്നതിന്റെ തൊട്ടുമുമ്ബുള്ള ദിവസങ്ങളില്‍ അവര്‍ ഉണ്ടായിരുന്ന സ്ഥലത്തുള്ള ആശുപത്രിയിലാകണം. അത് എവിടെയാണെന്നു കണ്ടുപിടിക്കാന്‍ രാജ്യത്തെ ഏറ്റവും പ്രമുഖമായ കുറ്റാന്വേഷണ ഏജന്‍സിക്ക് സാധാരണഗതിയില്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകേണ്ടതല്ല. പക്ഷേ, ഹൈമെനോപ്ലാസ്റ്റി നടന്നിട്ടില്ലെങ്കില്‍ എത്ര അന്വേഷിച്ചാലും പറ്റത്തുമില്ലെന്നു ഡോ. കൃഷ്ണന്‍ പരിഹസിക്കുന്നു.
സിസ്റ്റര്‍ സെഫിയെ ആരോപിക്കപ്പെട്ട കുറ്റകൃത്യവുമായി ബന്ധിപ്പിക്കാനുള്ള തെളിവുകളൊന്നും പോളിഗ്രാഫ്, ബ്രെയിന്‍ ഫിംഗര്‍പ്രിന്റിങ് പരിശോധനകളില്‍ ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് നാര്‍ക്കോ അനാലിസിസ് നടത്തിയത്. അതിന്റെ എഡിറ്റ് ചെയ്ത ദൃശ്യങ്ങള്‍ ചോര്‍ത്തി പ്രചരിപ്പിച്ച് അവര്‍ കൊടുംകുറ്റവാളിയാണെന്ന പൊതുബോധം സൃഷ്ടിച്ചെടുത്തു. തുടര്‍ന്നാണു കന്യകാത്വ പരിശോധനയ്ക്ക് സി.ബി.ഐ. ആവശ്യപ്പെട്ടത്. സ്വന്തം നിരപരാധിത്വം തെളിഞ്ഞുകിട്ടാനായി ഏറ്റവും ക്രൂരവും മനുഷ്യത്വരഹിതവും അവഹേളനാപൂര്‍ണവുമായ കന്യകാത്വ പരിശോധനയ്ക്കും അവര്‍ സമ്മതിച്ചു. കൊള്ളാവുന്ന നീതിന്യായവ്യവസ്ഥയും പരിഷ്‌കൃത സമൂഹവുമുള്ള ഒരു രാജ്യത്തും നടത്താത്ത പരിശോധന.
ഒരു സ്ത്രീ, അതും ഒരു കന്യാസ്ത്രീ, സ്വന്തം കന്യകാത്വം സ്ഥാപിച്ചുകിട്ടാനായി ലോകത്ത് എവിടെയെങ്കിലും ഇത്തരമൊരു പരിശോധനയ്ക്കു വിധേയമാക്കപ്പെട്ടിട്ടുണ്ടോ എന്നു തനിക്കറിയില്ല. സ്വന്തം നിരപരാധിത്വവും മാനവും അഭിമാനവും വീണ്ടെടുത്തുകിട്ടാനായി പ്രതീക്ഷയര്‍പ്പിച്ചതു ഫോറന്‍സിക് മെഡിസിനെയാണ്. എന്നാല്‍, അവരുടെ കന്യാചര്‍മത്തില്‍ ഒരു പാടുണ്ടെന്നും അത് ശസ്ത്രക്രിയ ചെയ്തതുകൊണ്ടാകാമെന്നും ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നു കൃത്യമായി പറയാന്‍ കഴിയില്ലെന്നുമാണു പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ലൈംഗികവേഴ്ചയിലൂടെയല്ലാതെ, മറ്റു കാരണങ്ങള്‍ കൊണ്ടും കന്യാചര്‍മം മുറിയാമെന്നതു സാമാന്യ വൈദ്യശാസ്ത്ര വിവരമാണ്. അങ്ങനെയിരിക്കെ ഈ പരിശോധനയ്ക്ക് എന്താണു പ്രസക്തിയെന്നു മനസിലാക്കാതെയാണോ അതിന് ഒരുമ്‌ബെട്ടിറങ്ങിയത്? കന്യാചര്‍മം മുറിഞ്ഞിട്ടുണ്ടെന്നാണു കണ്ടതെങ്കില്‍ ഇവര്‍ എന്ത് അഭിപ്രായമായിരിക്കും പറയുക! മാറിടങ്ങള്‍ പരിശോധിച്ച്, സിസ്റ്റര്‍ സെഫി സ്ഥിരമായി ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെട്ടിരുന്നെന്ന ഭൂലോകവിഡ്ഢിത്തം കൂടിയാണു പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ എഴുന്നള്ളിച്ചതെന്നും ഡോ. കൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു.
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…