topnews

ഡോ. നജ്‌മയ്ക്ക്‌ വേണ്ടി ശബ്‌ദമുയർത്തും, ഒറ്റപ്പെടുത്തില്ലെന്ന് ഡോ. ഷിംന അസീസ്​

കളമശ്ശേരി മെഡിക്കൽ കോളേജിൽ കരാർ അടിസ്‌ഥാനത്തിൽ ജോലി ചെയ്യുന്ന ഡോ. നജ്‌മ വേട്ടയാടപ്പെട്ടാൽ അവർക്ക്‌ വേണ്ടി ശബ്‌ദമുയർത്തുക തന്നെ ചെയ്യുമെന്ന്​ മഞ്ചേരി ഗവ. മെഡിക്കൽ കോളജിലെ ഡോക്​ടറും എഴുത്തുകാരിയുമായ ഷിംന അസീസ്​. താൻ സേവനമനുഷ്​ഠിക്കുന്ന കളമശ്ശേരി മെഡിക്കൽ കോളജിലെ അനാസ്​ഥക്കെതിരെ പ്രതികരിച്ചതിന്​ സൈബർ ആക്രമണം നേരിടുന്ന ഡോ. നജ്​മക്ക്​ ഫേസ്​ബുക്കിലൂടെയാണ്​ ഷിംന അസീസ്​ പിന്തുണ പ്രഖ്യാപിച്ചത്​. സ്‌ഥിരജോലിയില്ലാത്ത, സംഘടനാബലമില്ലാത്ത എല്ലാവരും ‘വായടപ്പിക്കൽ നയം’ അനുഭവിക്കേണ്ടി വരുന്നത്‌ നമ്മുടെ വ്യവസ്‌ഥിതിയുടെ ഭാഗമായതായും ഷിംന സൂചിപ്പിച്ചു

ഡോ.ഷിംന അസീസിന്റെ കുറിപ്പ്
ഡോ. നജ്‌മ, കളമശ്ശേരി മെഡിക്കൽ കോളേജിൽ കരാർ അടിസ്‌ഥാനത്തിൽ ജോലി ചെയ്യുന്ന ഒരു പെൺകുട്ടിയാണ്‌. നേരിട്ട്‌ പരിചയമില്ല. സംസാരിച്ചിട്ടില്ല. അവർ കളമശ്ശേരി മെഡിക്കൽ കോളേജിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച്‌ സംസാരിച്ചതിന്റെ സത്യാവസ്‌ഥയും എനിക്കറിയില്ല. അത്തരം കാര്യങ്ങൾ ഉന്നതതലത്തിൽ സംസാരിക്കേണ്ടതും ചർച്ച ചെയ്യേണ്ടതും ആവശ്യമെങ്കിൽ നടപടികൾ എടുക്കേണ്ടതുമാണ്‌. അതല്ല വിഷയം.

ഒരു വിഷയത്തെക്കുറിച്ച്‌ സംസാരിച്ചതിന്റെ പേരിൽ അവരിന്ന്‌ ഒറ്റപ്പെട്ട്‌ നിൽക്കുകയാണ്‌ എന്നത്‌ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്‌. കഴിഞ്ഞ കുറച്ച്‌ വർഷങ്ങളായി കോണ്ട്രാക്‌ട്‌ അടിസ്‌ഥാനത്തിൽ ജോലി ചെയ്യുന്ന ഒരാളെന്ന നിലക്ക്‌ ആ അവസ്‌ഥ പൂർണ്ണമായും മനസ്സിലാവും. സ്‌ഥിരജോലിയുള്ള ചില മുതിർന്ന സ്‌റ്റാഫിൽ നിന്നും ഈ പറഞ്ഞ വിവേചനം എനിക്കും പലപ്പോഴായി നേരിടേണ്ടി വന്നിട്ടുണ്ട്. മാറി നിന്ന്‌ സുലഭമായി പാര പണിയുന്നതും അനുഭവിച്ചിട്ടുണ്ട്‌. ആദ്യമൊക്കെ വല്ലാതെ വിഷമിച്ചിട്ടുണ്ട്‌.

ഇപ്പോൾ അതും ശീലമാണ്‌. മറുവശത്ത്‌, സ്‌നേഹത്തോടെയും കരുതലോടെയും കണ്ടിട്ടുള്ള ഏതൊരു പ്രതിസന്ധിയിലും ചേർത്ത്‌ പിടിച്ച്‌ സമാധാനിപ്പിച്ചിട്ടുള്ള ഒട്ടേറെ സീനിയേഴ്‌സുണ്ട്‌. അവരോട്‌ ഒരായുസ്സിന്റെ കടപ്പാടുമുണ്ട്‌. അവരെ മറന്ന്‌ കൊണ്ടല്ലിത്‌ പറയുന്നത്‌. പല ദുർഘടമായ അവസ്‌ഥകളിലും അവർ ശക്‌തമായി കൂടെ നിന്നത്‌ കൊണ്ട്‌ മാത്രം കഴിഞ്ഞ്‌ കൂടിയിട്ടുണ്ട്‌. ‘വായടപ്പിക്കൽ’ നയം സ്‌ഥിരജോലിയില്ലാത്ത, സംഘടനാബലമില്ലാത്ത എല്ലാവരും അനുഭവിക്കേണ്ടി വരുന്നത്‌ നമ്മുടെ വ്യവസ്‌ഥിതിയുടെ ഭാഗമാണിവിടെ. ഡോ.നജ്‌മ ഒരു പെൺകുട്ടി ആയത്‌ കൊണ്ട്‌ ദുഷ്‌പ്രചരണങ്ങൾ ഏത്‌ തലം വരെ പോയേക്കാമെന്നതും മുൻ അനുഭവമുണ്ട്‌.

അവർ അനുഭവിച്ച്‌ കൊണ്ടിരിക്കുന്ന മനോവ്യഥ പൂർണ്ണമായും മനസ്സിലാക്കുന്നു, അനിയത്തിയെ ചേർത്ത്‌ പിടിക്കുന്നു. സംസാരിച്ചതിന്റെ പേരിൽ ഡോക്ടർ വേട്ടയാടപ്പെടേണ്ടി വന്നാൽ അവർക്ക്‌ വേണ്ടി ശബ്‌ദമുയർത്താൻ, ഞങ്ങളുടെ രോഗികൾക്ക്‌ വേണ്ടി, സഹപ്രവർത്തകർക്ക്‌ വേണ്ടി നില കൊള്ളാൻ ഡോ. നജ്‌മയോടൊപ്പമുണ്ടാകുക തന്നെ ചെയ്യും.അന്വേഷണങ്ങൾ കൃത്യമായി അതിന്റെ വഴിക്ക്‌ തന്നെ നടക്കട്ടെ. പ്രിയ സഹപ്രവർത്തകയെ ഒരിക്കലും ഒറ്റപ്പെടുത്തില്ല. ഡോക്‌ടറോടൊപ്പം തന്നെയാണ്‌.

Karma News Network

Recent Posts

കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കും, സുപ്രീംകോടതി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കാലമായതിനാൽ മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കുമെന്ന്…

3 mins ago

നവജാത ശിശുവിന്റെ കൊലപാതകം, പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത് ഇൻസ്റ്റഗ്രാം സുഹൃത്ത്, ഡാൻസറായ യുവാവ് ഉടൻ അറസ്റ്റിലാകും

കൊച്ചി : നഗരമധ്യത്തിൽ നവജാത ശിശുവിനെ റോഡിൽ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ വഴിത്തിരിവ്. അതിജീവിതയെ ലൈംഗികമായി ഉപദ്രവിച്ചത് ഇൻസ്റ്റഗ്രാം വഴി…

20 mins ago

കോട്ടയത്തുനിന്നു 2000 കോടിയുമായി പോയ പൊലീസ് സംഘത്തെ ആന്ധ്രയിൽ തടഞ്ഞുവച്ചു

കോട്ടയം ∙ കോട്ടയത്തുനിന്നു 2000 കോടിയുമായി പോയ പൊലീസ് സംഘത്തെ ആന്ധ്രയിൽ തടഞ്ഞുവച്ചു. തിരഞ്ഞെടുപ്പു പരിശോധനയുടെ ഭാഗമായ നടപടികളെത്തുടർന്നു 4…

38 mins ago

കള്ളക്കടല്‍ പ്രതിഭാസം, കേരള തീരത്തും കടലാക്രമണ സാധ്യത

തിരുവനന്തപുരം : കടുത്ത ചൂടിന് ആശ്വാസമേകാൻ വരും ദിവസങ്ങളിൽ വേനൽമഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത…

41 mins ago

വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ നിയന്ത്രണം, ആദ്യം വടക്കൻ മേഖലയിൽ

തിരുവനന്തപുരം : വൈദ്യുതി ഉപഭോഗം ഗണ്യമായി വർദ്ധിച്ച സാഹചര്യത്തിൽ മേഖല തിരിച്ച് നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി. പീക്ക് ടൈമിൽ ഉൾപ്പെടെ…

1 hour ago

മുൻ കാമുകിയുടെ വീട്ടിലേക്ക് ബോംബ് പാഴ്സലായി അയച്ചു, പൊട്ടിത്തെറിയിൽ ഭർത്താവിനും മകൾക്കും ദാരുണാന്ത്യം

​ഗാന്ധി​ന​ഗർ : മുൻ കാമുകിയുടെ വീട്ടിലേക്ക് ബോംബ് പാഴ്സലായി അയച്ച് യുവാവ്. ബോംബ് പൊട്ടിത്തെറിച്ച് പിതാവും മകളും കൊല്ലപ്പെട്ടു. ​ഗുജറാത്തിലെ…

1 hour ago