തൃശൂര്‍ : ഒടുവിൽ വിവാദങ്ങൾക്ക് വിരാമമിട്ട് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ജാഥയില്‍ പങ്കെടുത്തു. പ്രതിരോധ ജാഥയില്‍ പങ്കെടുക്കുന്നില്ലന്നെത് മാധ്യമങ്ങളുണ്ടാക്കിയ പ്രശ്‌നങ്ങളാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തെ വേട്ടയാടാനുള്ള ശ്രമം നടക്കുന്നു. കറുത്ത തുണിയില്‍ കല്ലും കെട്ടി അക്രമണത്തിന് തുനിഞ്ഞാല്‍ ജനം നോക്കി നില്‍ക്കില്ലെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയപ്രതിരോധ ജാഥയിൽ സംസാരിക്കുകയായിരുന്നു ജയരാജൻ. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലാണ് ഇ.പി.ജയരാജന്‍ പങ്കെടുത്തത്. പാര്‍ട്ടിയുമായി താന്‍ ഇടഞ്ഞിട്ടില്ല. പ്രതിരോധ ജാഥയില്‍ പങ്കെടുക്കുന്നില്ലന്നെത് മാധ്യമങ്ങളുണ്ടാക്കിയ പ്രശ്‌നങ്ങളാണ്. ഇപ്പോള്‍ ജാഥയില്‍ പങ്കെടുക്കുന്നത് ആരുടേയും പ്രത്യേക നിര്‍ദ്ദേശ പ്രകാരം അല്ലെന്നും ഇ.പി വ്യക്തമാക്കി.
എന്നാൽ പ്രതിരോധ ജാഥ കണ്ണൂരില്‍ എത്തിയപ്പോഴും ഇപി പങ്കെടുത്തിരുന്നില്ല. റിസോര്‍ട്ട് വിവാദങ്ങള്‍ക്ക് പിന്നാലെ ഇത്തരത്തില്‍ വിട്ടു നില്‍ക്കുന്നത് ഏറെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. താന്‍ ജാഥയില്‍ അംഗമല്ലെന്നായിരുന്നു ഇപി ആദ്യം പ്രതികരിച്ചത്. ജാഥയില്‍ എവിടെവെച്ചും എപ്പോള്‍ വേണമെങ്കിലും പങ്കെടുക്കാമായിരുന്നുവെന്നാണ് എം.വി. ഗോവിന്ദന്‍ പ്രതികരിച്ചത്.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…