ഓസ്‌ട്രേലിയയില്‍ വന്‍ ഭൂചലനം. മെല്‍ബണ്‍, ഉള്‍നാടന്‍ വിക്ടോറിയ, ന്യൂ സൗത്ത് വെയില്‍സിന്റെ ചില ഭാഗങ്ങള്‍ എന്നിവടങ്ങളില്‍ ഉള്‍പ്പെടെ ഭൂചലനം അനുഭവപ്പെട്ടതായാണ് പുറത്തെത്തുന്ന വിവരങ്ങള്‍. ഭൂചലനത്തെ തുടര്‍ന്ന് വിക്ടോറിയയുടെ പല ഭാഗങ്ങളിലും നിരവധി നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രതയുള്ള ഭൂചലനമാണ് രേഖപെടുത്തിയിരിക്കുന്നത്. ബുധനാഴ്ച രാവിലെ 9.15 നാണ് ഭൂചലനം അനുഭവപ്പെട്ടത്.
മെല്‍ബണ്‍, ഉള്‍നാടന്‍ വിക്ടോറിയ, ന്യൂ സൗത്ത് വെയില്‍സിന്റെ ചില ഭാഗങ്ങള്‍, അഡ്‌ലൈഡ്, ടാസ്‌മേനിയിലെ ലോണ്‌സെസ്റ്റണ്‍ എന്നിവടങ്ങളില്‍ ഉള്‍പ്പെടെ ഭൂചലനം അനുഭവപ്പെട്ടതായാണ് വിവരങ്ങള്‍. വിക്ടോറിയയിലെ മാന്‍സ്ഫീല്‍ഡിന് സമീപത്താണ് പ്രഭവകേന്ദ്രം എന്നാണ് റിപ്പോര്‍ട്ട്. ആദ്യ ഭൂചലനം അനുഭവപ്പെട്ട് 15 മിനിറ്റിനു ശേഷം തുടര്‍ചലനം അനുഭവപ്പെട്ടുവെന്നാണ് വിവരം. റിക്ടര്‍ സ്‌കെയിലില്‍ 4 തീവ്രതയുള്ളതായിരുന്നു തുടര്‍ചലനം. അതെസമയം സുനാമി സാധ്യതയില്ലെന്ന് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ മരിച്ച…
ടികോപ്പർനിക്കസ് സെന്റിനൽ ഉപഗ്രഹം പകർത്തിയ രാമസേതുവിന്റെ ചിത്രം പുറത്തുവിട്ട് യൂറോപ്യൻ ബഹിരാകാശ ഏജൻസി. ഇന്ത്യയുടെ തെക്കുകിഴക്കൻ തീരത്തുള്ള രാമേശ്വരം ദ്വീപിനും…
ഭരനഘടന ചവിട്ടി മെതിച്ച കോൺഗ്രസിന്റെ അടിയന്തിരാവസ്ഥക്ക് എതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ പാർലിമെറ്റിൽ കോൺഗ്രസ് എം പി മാർ…
പാലക്കാട് : കാണാതായ മൂന്ന് സ്‌കൂൾ വിദ്യാർത്ഥികളെ കണ്ടെത്തി 10-ാം ക്ലാസ് വിദ്യാർത്ഥികളായ അതുൽ കൃഷ്ണ, ആദിത്യൻ, ഏഴാം ക്ലാസ്…
കണ്ണൂർ : സിപിഎം പാർട്ടി നേതൃത്വത്തിന് ക്വട്ടേഷൻ സംഘങ്ങളുമായി അവിശുദ്ധ ബന്ധമാണെന്ന് ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ മുൻ പ്രസിഡന്റ് മനു…
ന്യൂയോർക്ക്: വിക്കിലീക്സ് സ്ഥാപകൻ ജൂലിയന്‍ അസാന്‍ജിന് യുഎസ് ജാമ്യം അനുവദിച്ചു. ജാമ്യം ലഭിച്ചതിനു പിന്നാലെ അസാന്‍ജ് ഓസ്ട്രേലിയയിലേക്കു മടങ്ങി. അഞ്ചു…