മുംബൈ/ മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡെയും, ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബിജെപി പിന്തുണയോടെ മഹാരാഷ്ട്രയുടെ 20-ാം മുഖ്യമന്ത്രിയായിട്ടാണ് ഷിന്‍ഡെ അധികാരമേറ്റത്. വൈകീട്ട് 7.30ക്ക് രാജ്ഭവനിൽ നടന്ന ചടങ്ങിൽ അന്തരിച്ച ശിവസേന നേതാവ് ബാല്‍ താക്കറെയുടെ പേര് പരാമര്‍ശിച്ചായിരുന്നു ഏക്‌നാഥ് ഷിന്‍ഡെ സത്യവാചകം ചൊല്ലിയത്. വമ്പന്‍ ട്വിസ്റ്റായിട്ടാണ് ഏകനാഥ് ഷിൻഡേ മുഖ്യമന്ത്രിയാവുന്നത്.
ഗവര്‍ണര്‍ ഭഗവത് സിങ് കോഷിയാരി സത്യവാചകം ചൊല്ലിക്കൊടുത്തു. രണ്ടര വര്‍ഷം നീണ്ടുനിന്ന ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സഖ്യ സര്‍ക്കാരിനെ താഴെയിറക്കി കൊണ്ടാണ് മഹാരാഷ്ട്ര ഭരണം വീണ്ടും ബിജെപിയുടെ കൈകളിലേക്കെത്തുന്നത്. രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചു കൊണ്ട് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസാണ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഏകനാഥ് ഷിന്‍ഡേയുടെ പേര് പ്രഖ്യാപിച്ചത്.
താന്‍ സര്‍ക്കാരിന്റെ ഭാഗമാകില്ലെന്ന് ഫഡ്‌നാവിസ് പറഞ്ഞെങ്കിലും കേന്ദ്രം നേതൃത്വം ഇടപെട്ടതോടെ, ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയായിരുന്നു. ഏക്നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കുന്നത് ബാലാസാഹേബ് താക്കറെയ്ക്കുള്ള ആദരമാണെന്നാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമ്പോൾ ഫഡ്‌നാവിസ് പറഞ്ഞത്. കോണ്‍ഗ്രസിനെതിരെയാണ് ബാലാസാഹേബ് താക്കറെ പൊരുതിയതെന്നും ഫഡ്‌നാവിസ് പറയുകയുണ്ടായി. 1980ല്‍ ശിവസേനയില്‍ പ്രവര്‍ത്തനം തുടങ്ങിയ ഏകനാഥ് ഷിന്‍ഡേ 2004 മുതല്‍ തുടര്‍ച്ചയായി നാല് തവണ എംഎല്‍എയായി. ഉദ്ദവ് സര്‍ക്കാരിന്റെ നഗര വികസന മന്ത്രി ആയിരുന്നു ഏകനാഥ് ഷിന്‍ഡേ.
കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി സഖ്യത്തിന്റെ മഹാ വികാസ് അഘ്ഡി സര്‍ക്കാരിന്റെ കാലത്ത് വികസന പ്രവര്‍ത്തനങ്ങളെല്ലാം നിലച്ചു. രണ്ടു മന്ത്രിമാരാണ് സാമ്പത്തിക തട്ടിപ്പുകേസില്‍പ്പെട്ടത്. എല്ലാ ദിവസവും വീരസവര്‍ക്കര്‍ അപമാനിക്കപ്പെട്ടു. ഓരോ ദിവസവും നാമെല്ലാം അപമാനിതരാകുകയായി രുന്നുവെന്നും ഫഡ്നാവിസ് പറഞ്ഞിരുന്നു.
രണ്ടര വര്‍ഷക്കാലം നീണ്ട് നിന്ന മഹാവികാസ് അഖാഡി സഖ്യസര്‍ക്കാറിനെ താഴെയിറക്കാൻ ഷിൻഡെ നേതൃത്വത്തിൽ നടന്ന രാഷ്ട്രീയ പടനീക്കമാണ് പുതിയ സർക്കാരിലേക്ക് വഴി തുറക്കുന്നത്. വിശ്വാസ വോട്ടെടുപ്പിന് കാത്ത് നില്‍ക്കാതെ ഉദ്ദവ് രാജിവച്ചോഴിയുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും നദ്ദയുടേയും പിന്തുണയുള്ള സര്‍ക്കാരാണ് അധികാരത്തില്‍ വരുന്നതെന്ന് ഏകനാഥ് ഷിന്‍ഡേ പ്രതികരിക്കുകയുണ്ടായി. മഹാരാഷ്ട്രയെ പുതിയ സർക്കാർ വികസനത്തിലേക്ക് നയിക്കുമെന്നും ഷിന്‍ഡേ പറഞ്ഞു.
ഉദ്ദവ് താക്കറെയ്ക്കും ശിവസേനയ്ക്കും ബി ജെ പി നല്‍കിയ മധുരപ്രതികാരമാണ് ഷിന്‍ഡെയുടെ മുഖ്യമന്ത്രിപദം
മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയെ സന്ദര്‍ശിച്ച് പുറത്തിറങ്ങുമ്പോൾ പോലും ദേവേന്ദ്ര ഫഡ്‌നാവിസ്മുഖ്യമന്ത്രിയും ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെ ഉപമുഖ്യമന്ത്രിയും ആകുമെന്നായിരുന്നു മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എന്നാല്‍, ഇരുനേതാക്കളും ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഫഡ്‌നാവിസ് നാടകീയമായി ആ പ്രഖ്യാപനം നടത്തുന്നത്. ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെയാണ് പുതിയ മുഖ്യമന്ത്രി. രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഏറെ അമ്പരപ്പോടെയാണ് ഈ പ്രഖ്യാപനം കേട്ടത്. എന്നാല്‍, ബിജെപി നേതൃത്വം ഏറെ ആലോചിച്ച് എടുത്ത നിര്‍ണായക രാഷ്ട്രീയ തീരുമാനമായിരുന്നു ഷിന്‍ഡെക്ക് മുഖ്യമന്ത്രി പദം എന്നത്.
ഷിന്‍ഡെ ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ ആശയങ്ങളും ഹിന്ദുത്വയും അതേപടി പിന്തുടരുന്ന നേതാവാണ്. താക്കറെയുടെ മകന്‍ ഉദ്ദവ് താക്കറെ പോലും ശിവസേന ആശയങ്ങള്‍ തള്ളി അധികാരത്തിലേറിയപ്പോള്‍ മുതല്‍ എതിര്‍പ്പ് അറിയിച്ച് മുന്നോട്ടുനീങ്ങിയ ഷിൻഡെ ഇപ്പോഴും ശിവസേനയുടെ ആശയങ്ങളെ മുറുകെപ്പിടിച്ചു കൊണ്ടായിരുന്നു ഓരോ നീക്കവും നടത്തിയിരുന്നത്. 106 അംഗങ്ങളുള്ള ബിജെപി ആണ് സഭയിലെ എറ്റവും വലിയ കക്ഷി.
യാതൊരു എതിര്‍പ്പും കൂടാതെ മുഖ്യമന്ത്രി പദം ലഭിക്കുമായിരുന്നിട്ടും അധികാരത്തിനേക്കാള്‍ അഭിമാനത്തിനും ആദരവിനും പ്രധാന്യം നല്‍കിയ തീരുമാനമാണ് ബിജെപി നേതൃത്വം എടുത്തത്. ഉദ്ദവ് താക്കറെയ്ക്കും ശിവസേനയ്ക്കും നല്‍കിയ മധുരപ്രതികാരമാണ് ഷിന്‍ഡെയുടെ മുഖ്യമന്ത്രിപദം കൊണ്ട് ബിജെപിയും ഫഡ്‌നാവിസും ലക്ഷ്യമിട്ടത്. അതവർ നിറവേറ്റുകയായിരുന്നു. പാര്‍ട്ടികള്‍ പിന്തുടരുന്ന കുടുംബആധിപത്യം തകര്‍ക്കുക എന്നാണ് ബിജെപി നിര്‍ണായക നീക്കത്തിലൂടെ ലക്ഷ്യമിട്ടതും നടപ്പിലാക്കിയതും. ഒപ്പം, ബാല്‍ താക്കറെയ്ക്കും ഹിന്ദുത്വയ്ക്കും നല്‍കുന്ന ബിജെപിയുടെ ആദരവ് കൂടിയാണ് ഷിന്‍ഡെയുടെ മുഖ്യമന്ത്രിപദം എന്നും എടുത്ത് പറയാം.
ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ട ഇറാൻ പ്രസിഡണ്ട് ഇബ്രാഹീം റെയ്സിയുടെ മരണത്തിന് പിന്നിലെ ദുരൂഹത തുടരുന്നു. ഏതെങ്കിലും തരത്തിലുള്ള അട്ടിമറികൾ ഉണ്ടോ…
ബാങ്കോക്ക്: ലണ്ടനില്‍ നിന്ന് സിംഗപ്പുരിലേക്ക് പോവുകയായിരുന്ന വിമാനം ആടിയുലഞ്ഞ് യാത്രക്കാരന്‍ മരിച്ച അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. 73കാരനായ ബ്രിട്ടീഷ്…
എറണാകുളം. പെരിയാറിൽ മൽസ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി…
കോഴിക്കോട്∙ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അബോധാവസ്ഥയിലായ യുവതിയുടെ മരണത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ ഭർത്താവ്. വയനാട് നടവയൽ ചീങ്ങോട് വരിക്കാലയിൽ ജെറിൽ ജോസിന്റെ…
പാലക്കാട് ∙ അവിഹിത ബന്ധം അറിഞ്ഞതിന്റെ പകയിൽ ദമ്പതിമാരെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം. ഒന്നാംപ്രതി എറണാകുളം പറവൂർ സ്വദേശി…
ഇടവ മാസത്തിലെ രേവതി നക്ഷത്രത്തിൽ പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലായിരുന്നു മോഹൻലാല്‍ ജനിച്ചതെങ്കിലും തിരുവനന്തപുരത്തെ മുടവന്‍മുകള്‍ എന്ന സ്ഥലത്തെ തറവാട് വീട്ടിലായിരുന്നു…