social issues

ഡോക്ടര്‍ അമ്മയുടെ ഉണ്ണി, എല്‍വിനെ മാതാപിതാക്കളെ ഏല്‍പ്പിച്ചപ്പോള്‍ ഡോ. മേരിക്ക് വിതുമ്പലടക്കാനായില്ല

കൊച്ചി: കോവിഡ് കാലമായതോടെ നെഞ്ച് പൊട്ടുന്ന പല സംഭവങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും നമ്മള്‍ സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുണ്ട്. കോവിഡ് ബാധിതരായ ദമ്പതികളില്‍ നിന്നും രോഗബാധയില്ലാത്ത ആറ് മാസം പ്രായമായ കുഞ്ഞിനെ മാറ്റി താമസിപ്പിക്കുക എന്ന വാര്‍ത്ത ആ മാതാപിതാക്കളെ പോലെ തന്നെ മലയാളികളെയും ഏറെ വേദനിപ്പിച്ചു. എന്നാല്‍ മതാപിതാക്കളോളം കരുതല്‍ ഉള്ള കരങ്ങളിലായിരുന്നു കുഞ്ഞ് എത്തിയത്. ഡോ. മേരി അനിതയാണ് കുട്ടിയെ പരിപാലിച്ചത്. കോവിഡ് മുക്തരായി മാതാപിതാക്കള്‍ മടങ്ങിയെത്തിയതോടെ കുട്ടിയെ തിരികെ ഏല്‍പ്പിക്കുമ്പോള്‍ ഡോ. മേരി വിതുമ്പുകയായിരുന്നു.

ഒരു മാസത്തോളം തന്നോടൊപ്പം കഴിഞ്ഞ ഉണ്ണി എന്ന കുഞ്ഞ് മേരിയുടെ ജീവന്റെ ജീവന്‍ ആയി മാറിയിരുന്നു. വൈറ്റിലയിലെ വൃന്ദാവന്‍ അപ്പാര്‍ട്ടമെന്റ് ഇന്നലെ സാക്ഷിയായത് വികാര നിര്‍ഭര നിമിഷങ്ങള്‍ക്ക് ആയിരുന്നു. ഹരിയാനയിലെ ആശുപത്രിയില്‍ നഴ്‌സുമാരായിരുന്നു പെരുമ്പാവൂര്‍ സ്വദേശികളായ എല്‍ദോസിനും ഭാര്യ ഷീനയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ കഴിഞ്ഞ മാസം ഇവര്‍ ചികിത്സയില്‍ പോവുകയായിരുന്നു. ഇതോടെ ഇവരുടെ ആറ് മാസം പ്രായമുള്ള മകന്‍ എല്‍വിന്റെ സംരക്ഷണം മേരി ഏറ്റെടുക്കുകയായിരുന്നു. ഡല്‍ഹിയില്‍ നിന്നും നാട്ടില്‍ എത്തിയതിന് പിന്നാലെ എല്‍ദോസിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. പിന്നാലെ ഷീനയ്ക്കും രോഗം സ്ഥിരീകരിക്കുകയായിരുന്നു.

കുഞ്ഞിന്റെ ശ്രവം പരിശോധിച്ചെങ്കിലും നെഗറ്റീവ് ആയിരുന്നു. ഇതോടെ കുട്ടിയെ ആര് സംരക്ഷിക്കും എന്നത് ചോദ്യചിഹ്നമായി. കോവിഡ് ബാധിച്ച അമ്മയുടെ കുഞ്ഞിനെ പരിചരിക്കാന്‍ ആരും തയ്യാറായിരുന്നില്ല. ഇതിനായി ചൈല്‍ഡ് വെല്‍ഫെയര്‍ സമിതി ആളെ തിരക്കിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ ജില്ലയിലെ ദുരിതനിവാരണ സമിതി അംഗവും സാമൂഹിക പ്രവര്‍ത്തകയുമായ മേരി അനിത താന്‍ കുഞ്ഞിനെ നോക്കിക്കൊള്ളാമെന്നു സ്വമേധയാ അറിയിക്കുകയായിരുന്നു. വിവരം വീട്ടില്‍ അറിയിച്ചപ്പോള്‍ മേരിയുടെ ഭര്‍ത്താവിനും മൂന്ന് മക്കള്‍ക്കും സന്തോഷവും സമ്മതവും. ജൂണ്‍ 15ന് മേരി കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുത്ത് ഒപ്പം താമസിപ്പിച്ചു. ആദ്യ 11 ദിവസം കളമശേരി മെഡിക്കല്‍ കോളജില്‍ ആയിരുന്നു ക്വാറന്റീന്‍. പിന്നീട് വൈറ്റിലയിലുള്ള ഫ്‌ലാറ്റിലേക്ക് മാറി. 19ന് നടത്തിയ കുട്ടിയുടെ രണ്ടാം പരിശോധനാഫലവും നെഗറ്റീവായി.

രോഗമുക്തരായ പിതാവ് എല്‍ദോസും മാതാവ് ഷീനയും 14 ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കിയാണ് ഇന്നലെയാണ് കുഞ്ഞിനെ സ്വീകരിക്കാനെത്തിയത്. കുഞ്ഞ് മാതാപിതാക്കള്‍ക്ക് ഒപ്പം തിരികെ പോയതോടെ മേരിക്ക് സങ്കടം അടക്കാനായില്ല. കുഞ്ഞ് തിരികെ പോയതോടെ മനസ് ശൂന്യമായ തോന്നലാണുണ്ടായതെന്നു മേരി അനിത പറയുന്നു. വൈകുന്നേരം കുഞ്ഞിനെ കാണാനായി മേരി വീഡിയോകോള്‍ ചെയ്തു. എല്‍വിന്‍ മാതാപിതാക്കള്‍ക്ക് ഒപ്പം പോയതിന്റെ സങ്കടം മനസ് നിറയെ ഉണ്ടെങ്കിലും സ്വന്തം കുടുംബത്തില്‍ തിരികെ എത്തിയ സന്തോഷവും മേരിക്കുണ്ട്. ഭര്‍ത്താവ് അഡ്വ. സാബു തൊഴുപ്പാടന്‍, മക്കളായ നിംറോദ്, മനാസെ, മൗഷ്‌നി ഇസബേല്‍ എന്നിവരും കുഞ്ഞിനെ യാത്രയാക്കാന്‍ എത്തിയിരുന്നു.

Karma News Network

Recent Posts

പാലക്കാട് വെള്ളച്ചാട്ടം കാണാനെത്തിയ ആറംഗസംഘം മംഗലംഡാം കടപ്പാറയിൽ കുടുങ്ങി, രക്ഷകരായി ഫയർഫോഴ്‌സ്

പാലക്കാട്: വെള്ളച്ചാട്ടം കാണാനെത്തിയ ആറം​ഗസംഘം മഴയിൽ മംഗലംഡാം കടപ്പാറയിൽ കുടുങ്ങി. ഫയർഫോഴ്‌സും പൊലീസുമെത്തി ഇവരെ രക്ഷിച്ചു. വൈകുന്നേരം പെയ്ത മഴയിൽ…

35 mins ago

ജഗന്‍ വീഴും, ആന്ധ്രയില്‍ എന്‍ഡിഎ സഖ്യം അധികാരം പിടിക്കും, ഒഡിഷയില്‍ ഇഞ്ചോടിഞ്ച്

അമരാവതി: ആന്ധ്രാപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന് വിജയസാധ്യത പ്രവചിച്ച് ഇന്ത്യാ ടുഡേ – ആക്സിസ് മൈ ഇന്ത്യ എക്സിറ്റ്…

1 hour ago

മകന്റെ മരണത്തിന് കാരണക്കാരായവര്‍ മാത്രമല്ല കൊലപാതകത്തിനു കൂട്ട് നിന്നവരും നിയമനടപടി നേരിടണം, സിദ്ധാർത്ഥന്റെ കുടുംബം

കൊച്ചി: മരണത്തിന് കാരണക്കാരായവര്‍ മാത്രമല്ല കൊലപാതകത്തിനു കൂട്ട് നിന്നവരും മറച്ചുവയ്ക്കാന്‍ ശ്രമിച്ചവരും നിയമനടപടി നേരിടണമെന്ന് സിദ്ധാർത്ഥന്റെ കുടുംബം. പൂക്കോട് വെറ്ററിനറി…

2 hours ago

ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ചു, മോഷ്ടാവിനെ സാഹസികമായി കീഴടക്കി യുവതി

തിരുവനന്തപുരം: പട്ടാപകൽ മോഷ്‌ടിച്ച ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാവിനെ യുവതി സാഹസികമായി കീഴടക്കി. പോത്തൻകോട് സ്വദേശി അശ്വതിയുടെ മാലയാണ്…

3 hours ago

പതിനാലുകാരിയായ മകളെ പീഡിപ്പിച്ചു, പിതാവിന് 139 വര്‍ഷം കഠിനതടവും 5 ലക്ഷം രൂപ പിഴയും

പരപ്പനങ്ങാടി: പതിനാലുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച, പിതാവിന് 139 വര്‍ഷം കഠിനതടവും 5 ലക്ഷം രൂപയും പിഴയും . മലപ്പുറം…

3 hours ago

പാക്ക് അതിർത്തി കടക്കാൻ 70 ഭീകരർ,സൈന്യം വൻ ജാഗ്രത

കാശ്മീരിലേക്ക് കടക്കാൻ പാക്ക് അതിർത്തിയിൽ 60- 70 ഭീകരന്മാർ തയ്യാറായി നില്ക്കുന്നു.നിയന്ത്രണരേഖയ്ക്ക് (എൽഒസി) കുറുകെയുള്ള ലോഞ്ച് പാഡുകളിൽ പാക്ക്സ്ഥാൻ ഭൂമിയിൽ…

4 hours ago