പുരുഷ സാന്നിധ്യം ഇല്ലെങ്കിൽ കൃത്രിമ ഗർഭ ധാരണം, ടെസ്റ്റ് ട്യൂബ്..ഇത്തരത്തിൽ ഒക്കെ ഗർഭ ധാരണം നടക്കും. എന്നാൽ പരിശുദ്ധാത്മാവ് വന്ന് തന്നെ ദൈവം ഗർഭിണിയാക്കി എന്നും ജനിച്ച കുഞ്ഞും ദൈവത്തിന്റെ മകൾ എന്നും അവകാശ വാദവുമായി ഒരമ്മ വരുമ്പോൾ സംഭവം വിവാദമാകുന്നു. എംപറെര്‍ ഇമ്മാനുവല്‍ ക്രിസ്ത്യൻ ഗ്രൂപ്പിൽ ഇത്തരത്തിൽ ഉണ്ടായ ഒരു കുഞ്ഞ് ഇപ്പോൾ ദൈവീക പരിവേഷത്തിലാണ്. മാത്രമല്ല പ്രസവിച്ച നിഷ എന്ന സ്ത്രീ ആകട്ടേ ബൈബിളിലെ മാതാവിനു തുല്യയും.
ഇത് ഒരു സ്ത്രീയുടെ സ്വകാര്യത എന്നും ഒക്കെ ഈ ഗർഭത്തേ വിശേഷിപ്പിക്കാം എങ്കിലും അതിലുപരി വിശ്വാസികളേ ആകർഷിക്കാനും ദൈവീക പരിവേഷത്തിനും ഇത് ഉപയോഗിക്കുമ്പോൾ വിഷയം സ്വകാര്യത കടന്ന് സമൂഹ താല്പര്യത്തിലേക്ക് വരുന്നു. അതിനാൽ തന്നെ ഇപ്പോൾ ഈ ദൈവത്തിന്റെ ഗർഭം വിവാദമാകുന്നു. അന്ധ വിശ്വാസത്തിന്റെയും, നിഗൂഢതകളുടേയും താവളമെന്ന് കരുതുന്ന എംപറെര്‍ ഇമ്മാനുവല്‍ ക്രിസ്ത്യൻ ഗ്രൂപ്പിലെ ഒരു സ്ത്രീയുടെ ദിവ്യ ഗർഭം ഇപ്പോൾ ക്രിസ്ത്യൻ ഗ്രൂപ്പുകളിലും വൻ ചർച്ചകൾ ആകുന്നു. ഇങ്ങിനെ ഒക്കെ നടക്കുമോ. ദൈവത്തിനു ഇതൊക്കെ സാധിക്കുമോ..ദൈവം ആണോ പെണ്ണോ..ദൈവത്തിനു മനുഷ്യ സ്ത്രീയുമായി സംസർഗത്തിൽ ഏർപെട്ട് ദൈവത്തിന്റെ കുഞ്ഞിനെ ഉണ്ടാക്കാൻ ആകുമോ
എംപറെര്‍ ഇമ്മാനുവല്‍ എന്ന പ്രസ്ഥാനത്തിലെ നിഷയുടെ ഗര്‍ഭവും കുട്ടിയും വീണ്ടും വലിയ ചര്‍ച്ചയാവുകയാണ്.പൂരത്തിന്റെ നാടായ തൃശൂരിലാണ് വൻ സാമ്രാജ്യവും സ്വന്തം രാജ്യവും തീർത്ത് ഒരു പ്രദേശമാകെ അടച്ച് കെട്ടി ഈ ക്രിസ്ത്യൻ ഗ്രൂപ്പ് പ്രവർത്തിക്കുന്നത്. അതും കേരളത്തിന്റെ സാസ്കാരിക തലസ്ഥാനത്ത് എന്നും ചിന്തിക്കണം
ഇപ്പോഴും ക്രിസ്ത്യന്‍ ഗ്രൂപ്പുകളിലും മറ്റും ഇത് സജീവ ചര്‍ച്ചയാണ്. പ്രസ്ഥാനത്തിന്റെ ഇപ്പോള്‍ നയിക്കുന്നത് നിഷയാണ്. 2012ല്‍ നിഷ ഗര്‍ഭിണിയാവുകയും കുഞ്ഞ് ജനിക്കുകയും ചെയ്തു. എന്നാല്‍ ദിവ്യ ഗര്‍ഭമാണിത് എന്നായിരുന്നു ഇവര്‍ പറഞ്ഞത്. പുരുഷ സംഭോഗമില്ലാതെ മറ്റ് ആധുനിക ഗര്‍ഭധാരണ രീതികള്‍ ഒന്നുമില്ലാതെ പരിശുദ്ധാത്മാവില്‍ നിന്നും ദിവ്യ ഗര്‍ഭം ഉണ്ടായതെന്നാണ് ഇവര്‍ പറഞ്ഞത്. നിഷ വിവാഹിത അല്ലാത്തതിനാല്‍ ഗര്‍ഭം ചര്‍ച്ചയായതോടെയാണ് എംപറെര്‍ ഇമ്മാനുവലിന്റെ സ്ഥാപകന്‍ ജോസഫ് പൊന്നാറയും നിഷയും ചേര്‍ത്ത് അത് ദിവ്യ ഗര്‍ഭമാക്കിയത്. ഇപ്പോള്‍ ക്രിസ്ത്യന്‍ ഫേസ്ബുക്ക് ഗ്രൂപ്പായ നസ്രാണി ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിഷയുടെ ഗര്‍ഭവുവുമായി ബന്ധപ്പെട്ട് വര്‍ഗീസ് തോമസ് വെട്ടിക്കല്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.
കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം, പരിശുദ്ധാത്മാവിനെ ധ്യാനിച്ചു തുടങ്ങട്ടെ.. തൃശൂരിലെ മുരിയാട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു ക്രിസ്ത്യന്‍ cult പ്രസ്ഥാനമാണ് Emperor Emmanuel. ജോസഫ് പൊന്നാറ എന്ന, ഒരുകാലത്ത് തീവ്ര ഇടതുപക്ഷക്കാരനും യുക്തിവാദിയുമായിരുന്ന drawing അദ്ധ്യാപകന്‍ തുടങ്ങിയ ഈ cult പ്രസ്ഥാനത്തിന്റെ ഇപ്പോഴത്തെ അമരക്കാരിയായ *നിഷ സെബാസ്റ്റ്യന്‍ എന്ന യുവതിക്ക് പുരുഷ സംഭോഗമില്ലാതെ പരിശുദ്ധാത്മാവില്‍നിന്ന് ദിവ്യഗര്‍ഭമുണ്ടായി 2012ല്‍ ഒരു കുട്ടി പിറന്ന സംഭവത്തെപ്പറ്റിയാണ് ഞാന്‍ പറയാന്‍ പോകുന്നത്*. Emperor എന്ന cult സഭ *ജോസഫ് പൊന്നാറ* തുടങ്ങിയ കാലം മുതല്‍ *പൊന്നാറയുടെ കൂടെ സുവിശേഷം വായിക്കാന്‍ കൂടിയ ഒരു ശിഷ്യയാണ് *നിഷ സെബാസ്റ്റ്യന്‍.* പറഞ്ഞു വരുമ്പോള്‍ പൊന്നാറയുടെ മകളുടെ പ്രായമേയുള്ളൂ നിഷയ്ക്ക്. കാലക്രമേണ ഇവര്‍ തമ്മില്‍ അടുപ്പത്തിലാവുന്നു. പക്ഷേ, ഇവരുടെ സഭയിലുള്ള വിഡ്ഢികളായ വിശ്വാസികള്‍ ഇതൊന്നും അറിയുന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ് 2012ല്‍ പൊന്നാറയുടെ പ്രിയ ശിഷ്യ നിഷ ഗര്‍ഭിണിയാകുന്നത്. *നിഷ വിവാഹിതയല്ലാത്തതിനാല്‍ ഈ ഗര്‍ഭം സഭയുടെ അകത്തളങ്ങളില്‍ ചര്‍ച്ചയായി.* അപ്പോഴാണ് പൊന്നാറയും , നിഷയും ചേര്‍ന്ന് വിശ്വാസികളുടെ കണ്ണില്‍ പൊടിയിടാന്‍ ഒരു ‘പരിശുദ്ധാത്മ ഗര്‍ഭ theory’ അവതരിപ്പിക്കുന്നത്. നിഷയുടെ വയറ്റിലുള്ള കുഞ്ഞ് പുരുഷസംഭോഗം മൂലം ഉണ്ടായതല്ലത്രേ. മാതാവിന്റെ ഗര്‍ഭം പോലെ ഇത് പരിശുദ്ധാത്മാവില്‍ നിന്നു നേരിട്ടുള്ള ദിവ്യഗര്‍ഭമാണെന്നാണ് പൊന്നാറയും നിഷയും വിശ്വാസികളെ പറഞ്ഞു വിശ്വസിപ്പിച്ചത്.
ചില വിശ്വാസികള്‍ക്ക് പൊന്നാറയുടെ ഈ തീയറിയില്‍ സംശയമുണ്ടായിരുന്നെങ്കിലും ആബാലവൃദ്ധം വിശ്വാസികളും ഇതു വിശ്വസിച്ചു എന്നതാണ് വേറൊരദ്ഭുതം! ഈ സമയത്ത് വേറൊരു theory കൂടി ഇവര്‍ പടച്ചിറക്കി. നിഷയ്ക്ക് ഉണ്ടാകാന്‍ പോകുന്ന കുട്ടി പഴയ നിയമത്തിലെ ദാവീദിന്റെ പുനര്‍ജന്മമാണെന്നായിരുന്നു അടുത്ത തള്ള്. ഇതും മണ്ടന്മാരായ വിശ്വാസികള്‍ തൊണ്ട തൊടാതെ വിഴുങ്ങി. ഇതിന്റെയിടയില്‍ പൊന്നാറ ഗര്‍ഭിണിയായ നിഷയെ വളരെ രഹസ്യമായി മൂരിയാടുള്ള കേന്ദ്രത്തില്‍ നിന്നു മാറ്റി കൊടുങ്ങല്ലൂരുള്ള CRAFT ആശുപത്രിയില്‍ പ്രസവത്തിനായി മാറ്റുന്നു. പൊന്നാറയുടെ ദാവീദ് തീയറിയുടെ കാമ്പൊടിച്ചുകൊണ്ട് *2012 ആഗസ്റ്റ് 8ന് നിഷ ഒരു പെണ്കുഞ്ഞിന്ന് ജന്മം നല്‍കുന്നു.* *ദാവീദിനെ പ്രതീക്ഷിച്ചിരുന്ന പൊന്നാറയ്ക്കും നിഷയ്ക്കും അടപടലം തെറ്റി.* ഏകദേശം 4 ദിവസത്തോളം തങ്ങളുടെ സഭയുടെ അടുത്ത അവകാശിയായ ആണ്കുഞ്ഞിനെ ലഭിക്കാത്ത വിഷമത്തില്‍ നിഷ ജലപാനം പോലും ചെയ്തില്ല എന്നാണ് എംപറര്‍ വിശ്വാസികള്‍ പറയുന്നത്. ആദ്യത്തെ ദാവീദ് തിയറി പൊളിഞ്ഞപ്പോള്‍ ജോസഫ് പൊന്നാറ അടുത്ത തിയറിയുമായി വിശ്വാസികളുടെ സമക്ഷം അവതരിച്ചു. നിഷയ്ക്കുണ്ടായ പെണ്കുഞ്ഞ് മാതാവിന്റെയോ, ഏതോ പഴയ നിയമത്തിലെ സ്ത്രീയുടെയോ അവതാരമാണെന്ന് പറഞ്ഞായിരുന്നു അടുത്ത തള്ള്. ഇതും മണ്ടന്മാരായ വിശ്വാസികള്‍ വിശ്വസിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അങ്ങനെ കുട്ടിക്ക് യേശു സാറായേല്‍(YESU SARAEL) എന്നു പേരിട്ടു. മുരിയാടമ്മ എന്ന പേരില്‍ അറിയപ്പെടുന്ന ഈ കുട്ടിയെ വളരെ രഹസ്യമായാണ് വളര്‍ത്തിയത്. ബുദ്ധി പോലുമുറയ്ക്കാത്ത ഈ കുട്ടിക്ക് വേണ്ടി പ്രത്യേക സിംഹാസനമൊക്കെ മുരിയാടുള്ള സഭയുടെ ആസ്ഥാനത്തുണ്ട്. പല വിശ്വാസികളും മുരിയാടമ്മയോടുള്ള ഭക്തി കൂടി സ്വര്‍ണ്ണമൊക്കെ ദാനമായി നല്‍കി.
മൂന്നാമത്തെ വയസ്സുവരെ ഈ കുട്ടിയെ പൊന്നാറയുടെയും നിഷയുടെയും അടുത്ത ആളുകളെയല്ലാതെ വേറെ ആരെയും കാണിച്ചിരുന്നില്ല. അപ്പോഴാണ് കുട്ടിയുടെ മൂന്നാം പിറന്നാള്‍ പൊന്നാറയും നിഷയും വിശ്വാസികളെയെല്ലാം പങ്കെടുപ്പിച്ച് ഗംഭീരമായി നടത്തുന്നത്. കുട്ടിയെ കണ്ട വിശ്വാസികളില്‍ പലരും പൊന്നാറയും നിഷയുടെ കുട്ടിയും തമ്മിലുള്ള മുഖസാദൃശ്യം ശ്രദ്ധിക്കാതിരുന്നില്ല. നിഷയുടെ കുട്ടിയുടെ അപ്പന്‍ പൊന്നാറയാണെന്ന് അങ്ങാടിപ്പാട്ടായി. എന്നിട്ടും പൊന്നാറ ഇതൊക്കെ നിഷേധിച്ചു. പക്ഷേ, നിഷയെ അംഗീകരിക്കാന്‍ എംപറര്‍ കള്‍ട്ടില്‍ നിന്നു പുറത്തുചാടിയ ചില ബുദ്ധിമാന്മാര്‍ *നിഷയുടെ കുട്ടിയുടെ birth certificate സര്‍ക്കാര്‍ സൈറ്റില്‍ കയറി കണ്ടുപിടിച്ചു. നോക്കിയപ്പോള്‍ ദേ കിടക്കുന്നു കുട്ടിയുടെ അപ്പന്റെ സ്ഥാനത്ത് പൊന്നാറയുടെ പേര്.* ഇത് നിഷയ്ക്കും പൊന്നാറയ്ക്കും കനത്ത പ്രഹരമായിപ്പോയി. ചില വിശ്വാസികള്‍ ഈ സംഭവത്തിനു ശേഷം സഭ വിട്ടുപോയി. ഇതിനിടയില്‍ ഒരിക്കലും മരിക്കില്ലെന്നു സ്വയം പറഞ്ഞു നടന്ന പൊന്നാറ 2017ല്‍ ആസ്റ്റര്‍ മെഡിസിറ്റിയില്‍ വെച്ച് മരിക്കുന്നു. ഈ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പലരും പറയുന്നുണ്ട്. പൊന്നാറ ഉയര്‍ത്തെഴുന്നേല്‍ക്കും എന്നു പറഞ്ഞു മൂന്നു ദിവസം ശവശരീരം വെച്ച് വിശ്വാസികള്‍ അതിശക്തമായ ആരാധന നടത്തുന്നു. ഒടുക്കം പൊന്നാറയുടെ ജഡം ചീഞ്ഞു നാറിയപ്പോള്‍ ഗത്യന്തരമില്ലാതെ അടക്കം ചെയ്യേണ്ടി വന്നു.
പൊന്നാറയുടെ മരണശേഷം എംപറര്‍ ഇമ്മാനുവേലിന്റെ സാരഥ്യം പൊന്നാറയുടെ രഹസ്യ കാമുകിയായ നിഷ ഏറ്റെടുത്തു. ഇത് അംഗീകരിക്കാതെ ഒരു പറ്റം േൃൗst അംഗങ്ങളും വിശ്വാസികളും സഭ വിട്ടുപോയി. 2020ല്‍ നിഷ തന്റെ കുട്ടിയുടെ birth certificate നിയമവിരുദ്ധമായി തിരുത്തി അപ്പന്റെ സ്ഥാനത്തുള്ള പൊന്നാറയുടെ പേര് എടുത്തുമാറ്റി. കുട്ടിയുടെ ദിവ്യത്വം ഊട്ടിയുറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്.(2021ല്‍ യേശു സാറായേല്‍ എന്ന ആ കുട്ടിയുടെ birth certificate സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ നിന്നും പൂര്‍ണ്ണമായി അപ്രത്യക്ഷമായി. ??).മതിയായ തെളിവുകളുണ്ടായിട്ടും തങ്ങളുടെ പ്രവാചികയുടെ ഈ ഗര്‍ഭകഥ വിശ്വസിക്കാന്‍ ആയിരക്കണക്കിന് അനുയായികള്‍ ഇവര്‍ക്കുണ്ട്. പതിനായിരത്തിനും പതിനായായിരത്തിനുമിടയ്ക്ക് emperor ഇമ്മാനുവേല്‍ വിശ്വാസികളുണ്ടെന്നാണ് പറയപ്പെടുന്നത്.
ഈ വര്‍ഗത്തെ ഇന്നും പേടിപ്പെടുത്തുന്ന ഒന്നാണ് നിഷയുടെ കുട്ടിയുടെ birth certificate. അതാരു fbയില്‍ ഇട്ടാലും നിഷയുടെ നേതൃത്വത്തിലുള്ള എംപറര്‍ അടിമകള്‍ റിപ്പോര്‍ട്ട് അടിച്ചു അക്കൗണ്ട് വരെ പൂട്ടിക്കുന്ന അവസ്ഥയാണിപ്പോള്‍. പൊന്നാറയുടെ മരണശേഷം എംപററുകാരുടെ പ്രവാചികയും അമ്മയുമൊക്കെയായി മാറിയ നിഷ രണ്ടാമതും ഗര്‍ഭിണിയാണെന്നാണ് എമ്പറര്‍ പ്രസ്ഥാനത്തോടടുത്തു നില്‍ക്കുന്ന വൃത്തങ്ങള്‍ നില്‍ക്കുന്നവര്‍ പറയുന്നത്. വിവാഹിതയല്ലാത്ത നിഷയ്ക്കുണ്ടാകാന്‍ പോകുന്ന ഈ കുട്ടിയും പരിശുദ്ധാത്മാവില്‍ നിന്നുള്ളതാണെന്നും, പുരുഷസംഭോഗമില്ലാത്ത ദിവ്യഗര്‍ഭമാണെന്നും, ഉണ്ടാകാന്‍ പോകുന്ന കുട്ടി ദാവീദാണെന്നും emperor അടിമകള്‍ ചെറിയ രീതിയില്‍ പറഞ്ഞു തുടങ്ങിയിട്ടുണ്ട്. എന്തായാലും ആറാം പ്രമാണം ഇനിയും ലംഘിക്കാനും, വീണ്ടും വിശ്വാസികളെ പറ്റിക്കാനും നിലവില്‍ പൊന്നാറയുണ്ടാക്കിയ കോടികളുടെ ആത്മീയവ്യാപാരം വളര്‍ത്താനും നല്ലവനായ യേശു നിഷയെ അനുഗ്രഹിക്കട്ടെ, ആമേന്‍.
ന്യൂഡല്‍ഹി: മാധ്യമങ്ങള്‍ ഒരു രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനാലാണ് വാർത്താസമ്മേളനത്തിൽ പങ്കെടുക്കാത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി ആയതിന് ശേഷം വാര്‍ത്താസമ്മേളനങ്ങൾ നടത്താത്തതെന്തെന്ന…
തൃശൂർ: അഞ്ച് വയസുകാരന് മരുന്ന് മാറിനൽകിയെന്ന പരാതി. മുണ്ടിനീരിന് പകരം നല്കിയത് പ്രെഷറിനുള്ള മരുന്ന്. വരന്തരപ്പിള്ളി കുടുംബാരോഗ്യകേന്ദ്രത്തിലെ ഫാർമസിസ്റ്റിനെതിരെയാണ് പരാതി.…
ന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ മൊഴി നൽകി സ്വാതി മലിവാൾ എംപി. നേരിട്ടത് ക്രൂര…
തിരുവനന്തപുരം: തലസ്ഥാനത്ത് കടമുറിയ്ക്കുള്ളിൽ സ്ത്രീയുടെ മൃതെദേഹം കണ്ടെത്തി. തൈക്കാട് നാച്വറല്‍ റോയല്‍ സലൂണ്‍ എന്ന സ്ഥാപനം നടത്തിയിരുന്ന മാര്‍ത്താണ്ഡം സ്വദേശി…
അഗത്തി: സാങ്കേതികത്തകരാർ മൂലം അലയൻസ് എയറിൻ്റെ വിമാനം അഗത്തി വിമാനത്താവളത്തിലെ പാർക്കിങ് മേഖലയിൽ കുടുങ്ങി. നൂറു കണക്കിന് മലയാളികൾ ലക്ഷദ്വീപിൽ…
ഗരുഡ പ്രീമിയം ബസിനെതിരെ നടക്കുന്ന വാദങ്ങൾ അസത്യമാണെന്ന് കെഎസ്ആർടിസി. ബസിനെതിരെ ഇപ്പോഴും അസത്യപ്രചരണം തുടരുകയാണ്. ബസ് സർവീസ് ലാഭകരമാണെന്ന് കെഎസ്ആർടിസി…