ന്യൂഡൽഹി: സ്വകാര്യ പ്രവേശന പരീക്ഷ പരിശീലന സ്ഥാപനങ്ങൾക്ക് കർശന മാർഗനിർദേശവുമായി കേന്ദ്ര സർക്കാർ. 16 വയസ്സിനു താഴെയുള്ള വിദ്യാർഥികൾക്ക് പ്രവേശനം നൽകരുത്. തെറ്റിദ്ധരിപ്പിക്കുന്ന വാഗ്ദാനം നൽകരുത്. റാങ്കോ മികച്ച മാർക്കോ ഉറപ്പുകൊടുക്കരുതെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ വ്യക്തമാക്കുന്നു.
സെക്കൻഡറി സ്കൂൾ പരീക്ഷയിൽ വിജയിച്ചതിന് ശേഷം മാത്രമാകും പ്രവേശനം അനുവദിക്കുക. അമിത ഫീസ് ഈടാക്കുകയോ മറ്റ് ക്രമക്കേടുകളിൽ ഏർപ്പെടുകയോ ചെയ്താൽ ഒരു ലക്ഷം രൂപ വരെ പിഴ ലഭിക്കും. കോച്ചിംഗ് സെന്ററുകളുടെ രജിസ്ട്രേഷൻ റദ്ദാക്കുകയോ ചെയ്യുമെന്നും പുതിയ മാർഗനിർദ്ദേശത്തിൽ പറയുന്നു.
ബിരുദമെങ്കിലും യോഗ്യതയുള്ള ട്യൂട്ടർമാരെ മാത്രമേ സ്വകാര്യ പ്രവേശന പരീക്ഷ പരിശീലന സ്ഥാപനങ്ങളിൽ നിയമിക്കാൻ പാടുള്ളൂ. പരിശീലനത്തിന്റെ മികവ്, സ്ഥാപനത്തിലെ സൗകര്യം, മുൻ വർഷങ്ങളിലെ ഫലം എന്നിവയുമായി ബന്ധപ്പെട്ട തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിക്കാൻ പാടില്ല. അധാർമിക വിഷയങ്ങളിലടക്കം ശിക്ഷിക്കപ്പെട്ട അധ്യാപകനെയോ മറ്റു ജീവനക്കാരെയോ നിയമിക്കാനാവില്ല. കുട്ടികളുടെ മാനസികാരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ കൗൺസലിങ് സംവിധാനമുള്ള സ്ഥാപനത്തിനേ രജിസ്ട്രേഷൻ ലഭിക്കുകയുള്ളൂ. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും എളുപ്പത്തിൽ കൗൺസലിങ് ലഭ്യമാകുമെന്ന് ഉറപ്പാക്കണം.
ഏതെങ്കിലും തരത്തിലുള്ള കുറ്റത്തിന് ശിക്ഷപ്പെട്ട വ്യക്തികളെ അദ്ധ്യാപകന്റെ പദവിയിൽ നിയമിക്കരുത്, പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ മാത്രമാകണം എൻറോൾമെന്റ് തുടങ്ങിയ കാര്യങ്ങളാണ് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.
ട്യൂട്ടർമാരുടെ യോഗ്യത, കോഴ്‌സുകൾ അല്ലെങ്കിൽ പാഠ്യപദ്ധതി, പൂർത്തിയാക്കുന്ന കാലയളവ്, ഹോസ്റ്റൽ സൗകര്യങ്ങൾ, ഈടാക്കുന്ന ഫീസ് എന്നിവയുടെ അപ്‌ഡേറ്റ് ചെയ്ത വിശദാംശങ്ങളുള്ള വെബ്‌സൈറ്റ് കോച്ചിംഗ് സെന്ററുകൾക്ക് ഉണ്ടായിരിക്കണം. വർദ്ധിച്ചുവരുന്ന മത്സരബുദ്ധിയും പഠനത്തിലെ സമ്മർദ്ദവും കുട്ടികളുടെ മാനസിക നിലയെ പ്രതികൂലമായി ബാധിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ കുട്ടികൾക്ക് മനഃശാസ്ത്രജ്ഞർ, കൗൺസിലർമാർ തുടങ്ങിയവരുടെ സഹായം നൽകണം. ഇവരുടെ പേരുവിവരങ്ങൾ, അവർ സേവനം നൽകുന്ന സമയം തുടങ്ങിയ വിവരങ്ങൾ മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും നൽകണമെന്നും സർക്കുലറിലുണ്ട്. പുതിയ മാർഗനിർദ്ദേശങ്ങൾ പാലിച്ചാൽ മാത്രമാകും സ്ഥാപനത്തിന് രജിസ്ട്രേഷൻ ലഭിക്കുക.
സ്വകാര്യ കോച്ചിംഗ് സെന്ററുകളുടെ അനിയന്ത്രിതമായ വളർച്ച നിയന്ത്രിക്കുന്നതിനും നിയമപരമായ ചട്ടക്കൂടിന്റെ ആവശ്യകത പരിഹരിക്കുന്നതിനുമാണ് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയതെന്ന് വൃത്തങ്ങൾ അറിയിച്ചു. വർദ്ധിച്ച് വരുന്ന വിദ്യാർത്ഥി ആത്മഹത്യകൾ, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, അദ്ധ്യാപന രീതികൾ, കുട്ടികളെ പുറത്താക്കൽ തുടങ്ങിയവയെ കുറിച്ച് നിരവധി പരാതികളാണ് സർക്കാരിന് ദിനംപ്രതി ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് പുതിയ തീരുമാനങ്ങൾ.
ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…