കാഞ്ഞങ്ങാട്: മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കളെ കോടതി റിമാന്റ് ചെയ്തു. പള്ളിക്കര സിഎച്ച് നഗറില്‍ താമസിക്കുന്ന പടന്നക്കാട് അനന്തംപള്ളിയിലെ ജാസ്മിന്റെ മകള്‍ സൈനബ ബേക്കല്‍ പള്ളിക്കരയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ ഷെഫീക്ക് എന്നിവരെയാണ് ഹോസ്ദുര്‍ഗ് കോടതി റിമാന്റ് ചെയ്തിരിക്കുന്നത്.
ഇരുവരും കഴിഞ്ഞ മാസം 31നാണ് ഒളിച്ചോടിയത്. സൈനബയ്ക്ക് മൂന്ന് ഷെഫീക്കിന് രണ്ട് കുട്ടികളുമുണ്ട്. ഗള്‍ഫിലുള്ള ഭര്‍ത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് സൈനബയും ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ച് ഷെഫീക്കും ഒളിച്ചോടുകയായിരുന്നു. സൈനബയുടെ ഭര്‍തൃ സഹോദരനും ഷെഫീക്കിന്റെ പിതാവും പരാതിയുമോയി പോലീസിനെ സമീപിക്കുകയും, പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയുമായിരുന്നു. അന്വേഷണത്തില്‍ ഒടുവില്‍ ഇരുവരെയും എറണാകുളത്ത് നിന്നും ബേക്കല്‍ എസ്ഔ സി രാമചന്ദ്രനും സംഘവും പിടികൂടി.
ഒളിച്ചോടിയതിനുശേഷം പടന്നക്കാട് അനന്തംപള്ളയിലെ വീട്ടിലെത്തി സൈനബ നാലുവയസുള്ള മകനെ എടുത്തുകൊണ്ടു പോയിരുന്നു. ഇതുസംബന്ധിച്ച് കൊച്ചുമകനെ കാണാനില്ലെന്ന സൈനബയുടെ മാതാവ് ജാസ്മിന്റെ പരാതിയില്‍ ഹോസ്ദുര്‍ഗ് പൊലീസും കേസെടുത്തിരുന്നു. സൈനബയേയും ഷഫീക്കിനേയും പൊലീസ് അറസ്റ്റുചെയ്യുമ്പോള്‍ കൂടെ നാലുവയസുള്ള കുഞ്ഞും കൂടെയുണ്ടായിരുന്നു. സൈനബയേയും ഷഫീക്കിനേയും റിമാന്റ് ചെയ്തപ്പോള്‍ കുഞ്ഞിനെ കോടതി സൈനബയുടെ ഭര്‍തൃസഹോദരന്റെ സംരക്ഷണയില്‍ വിട്ടു.
എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…
ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…
തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…
കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…
അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…
ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…