കൊച്ചി : വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ കുഞ്ഞിന്റെ ദത്ത് നടപടികള്‍ താത്കാലികമായി നിര്‍ത്തിവച്ചു. കുഞ്ഞിനെ ഭാവിയില്‍ സംരക്ഷിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് യഥാര്‍ഥ മാതാപിതാക്കള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഇത്തരമൊരു നടപടിയെടുത്തത്. മാതാപിതാക്കളുടെ അന്തിമ തീരുമാനം അറിഞ്ഞശേഷം തുടര്‍നടപടി സ്വീകരിക്കാമെന്ന നിലപാടിലാണ് സിഡബ്ല്യൂസി.
കുഞ്ഞിന്റെ യഥാര്‍ഥ അച്ഛനും അമ്മയും സിബ്ല്യൂസിക്ക് മുന്നില്‍ ഹാജരായാണ് മൊഴി നല്‍കിയത്. കുഞ്ഞിനെ സംരക്ഷിക്കാന്‍ കഴിയാതെവന്ന സാഹചര്യത്തിലാണ് തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് കുഞ്ഞിനെ കൈമാറിയത്. എന്നാല്‍ ഭാവിയില്‍ കുഞ്ഞിനെ നോക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ട്. എന്നാല്‍ ഇപ്പോള്‍ കുഞ്ഞിനെ സംരക്ഷിക്കാനുള്ള പരിതസ്ഥിതിയില്ലെന്നും അറിയിച്ചു.
അതിനാൽ കുഞ്ഞിനെ തത്കാലം സിഡബ്ല്യൂസി സംരക്ഷിക്കണമെന്നാണ് അവരുടെ ആവശ്യം. ഈ സാഹചര്യത്തിലാണ് ദത്ത് നടപടികള്‍ തത്കാലം നിര്‍ത്തിവച്ചത്. കേസിലെ മുഖ്യപ്രതി അനില്‍ കുമാറിനെ അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റാണ് ഇയാള്‍. അടുത്ത ദിവസം അനില്‍ കുമാറിനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യംചെയ്യും. കൂടുതൽ അറസ്റ്റ് കേസിൽ ഉണ്ടാകാൻ സാധ്യതയുണ്ട്.
തൃശ്ശൂരിൽ വിവാഹ തലേന്ന് നവവരൻ്റെ സഹോദരൻ ബൈക്ക് അപകടത്തിൽ മരിച്ചു. സമ്പാളൂർ പുതുശ്ശേരി വീട്ടിൽ ഡെൽബിൻ ബാബു(31) വാണ് മരിച്ചത്.…
തിരൂര്‍ : പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനായ പ്രതിയെ ജീവിതാവസാനം വരെയുള്ള ട്രിപ്പിള്‍ ജീവപര്യന്തം തടവിനും…
അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന ‘കാർത്തുമ്പി കുടകളെ’ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനവാസി സ്ത്രീകളുടെ…
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം…
ടി20 ലോകകപ്പ് ജയം സമ്മാനിച്ച പിച്ചിന്റെ മണ്ണ് തിന്ന് ആ മണ്ണിനേ കൂടി സന്തോഷത്തിൽ പങ്കു ചേർക്കുകയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ…
യുകെ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ ലണ്ടനിലെ ബാപ്‌സ് സ്വാമി നാരായണൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി ഋഷി സുനക്.…