കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍നിന്ന് ദത്തെടുത്ത കുഞ്ഞിനെ ശിശുക്ഷേമ സമിതിയ്ക്ക് മുന്നില്‍ ഹാജരാക്കി. വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി കുഞ്ഞിനെ ദത്തെടുത്ത തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികളാണ് സമിതിയ്ക്ക് മുന്നില്‍ ഹാജരായത്. കുട്ടിയെ ആരുടെ സംരക്ഷണത്തില്‍ വിടണമെന്ന കാര്യം സമിതി തീരുമാനിക്കും.
കുഞ്ഞിനെ ദത്ത് നല്‍കിയത് നിയമവിരുദ്ധമായാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കുഞ്ഞിനെ ഹാജരാക്കാന്‍ ശിശുക്ഷേമ സമിതി നിര്‍ദേശിച്ചത്. വര്‍ഷങ്ങളായി കുഞ്ഞില്ലാത്തതിനാലാണ് കുട്ടിയെ ദത്തെടുത്തതെന്നും ഇതില്‍ ഇടനിലക്കാര്‍ ഇല്ലെന്നുമാണ് കുഞ്ഞിനെ ദത്തെടുത്തയാളുടെ വാദം. എറണാകുളം സ്വദേശികളായ ദമ്പതികള്‍ക്ക് 2022 ഓഗസ്റ്റില്‍ ജനിച്ച കുട്ടിയാണ് ഇതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
കുഞ്ഞിന്റെ യഥാര്‍ത്ഥ മാതാപിതാക്കള്‍ക്കൾ ഇപ്പോഴും ഒളിവിലാണ്. ഇവർക്കായുള്ള പോലീസ് അന്വേഷണം നടക്കുന്നുണ്ട്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ തന്നെ ജനിച്ച കുട്ടിയെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി തൃപ്പൂണിത്തുറ സ്വദേശികള്‍ക്ക് നല്‍കുകയായിരുന്നു.മെഡിക്കല്‍ കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് അനില്‍കുമാറാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാനായി ഇടപെടല്‍ നടത്തിയതെന്നാണ് കണ്ടെത്തല്‍.
കേസില്‍ ഒന്നാംപ്രതിയായ അനില്‍കുമാറിനെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയിട്ടുണ്ട്. മുന്‍കൂര്‍ജാമ്യം തേടി ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി…
കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…
കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…
മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…
തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…
അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…