തൃശൂർ : ബ്യൂട്ടി പാർലർ ഉടമ ഷീലാ സണ്ണിയെ വ്യാജ കേസിൽ കുടുക്കിയ സംഭവത്തിൽ പ്രതികൾ മരുമകളും അനുജത്തിയും. ‘കേസിന്റെ തലേദിവസം മരുമകളും അനിയത്തിയും വീടിന് പുറകിൽ നിന്നും ഏറെ നേരം സംസാരിച്ചിരുന്നു. തന്റെ മുറിയിലാണ് ഇരുവരും കിടന്നിരുന്നത്. അറസ്റ്റിലാകുന്നതിന്റെ തലേദിവസം ഇരുവരും തന്റെ സ്കൂട്ടർ ഉപയോഗിച്ചു. അന്ന് നടന്നത് ഗൂഢാലോചനയെന്ന്
ഇപ്പോഴാണ് മനസിലായതെന്ന് ഷീലാ സണ്ണി.
തന്റെ കൈ കൊണ്ട് വച്ചുണ്ടാക്കിയ ഭക്ഷണം കഴിച്ചവർ ഒടുവിൽ, തന്നെത്തന്നെ അവർ ചതിച്ചുവെന്നും ഷീലാ സണ്ണി തുറന്നുപറഞ്ഞു. യഥാർത്ഥ പ്രതിയെ കണ്ടെത്തിയ എക്സൈസ് നടപടി സ്വാഗതാർഹമാണ്. എന്തിന് വേണ്ടിയാണ് തന്നെ വ്യാജ കേസിൽ കുടുക്കിയതെന്നുകൂടി അറിയണം.
കേസിലെ പ്രധാന പ്രതിയെ കഴിഞ്ഞദിവസം ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഷീലാ സണ്ണിയുടെ അടുത്ത സുഹൃത്തായ നാരായണ ദാസാണ് അറസ്റ്റിലായത്. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ടിഎം മജു കേസിൽ ഇയാളെ പ്രതി ചേര്‍ത്ത് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
തിരുവനന്തപുരം : മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന കെ.എസ്.യു.…
തിരുവനന്തപുരം∙ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തലസ്ഥാനത്ത് യുവതിയ്ക്ക് സൈബർ ഭീഷണി, നഷ്ടമായത് ലക്ഷങ്ങൾ. ടെക്‌നോപാര്‍ക്ക് ജീവനക്കാരിയാണ്…
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ്…
മലപ്പുറം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസമന്ത്രിയ്ക്കെതിരെ എസ്എഫ് . മലബാർ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട…
ചണ്ഡിഗഡ് : മാളിൽ ടോയ് ട്രെയിൻ മറിഞ്ഞുണ്ടായ അപകടത്തിൽ 11-കാരൻ മരിച്ചു. ചണ്ഡിഗഡിലെ എലന്റെ മാളിൽ ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം.…
കണ്ണൂർ: കനത്ത മഴയിൽ കാൽവഴുതി ഓവുചാലിൽ വീണ് യുവാവിന് ദാരുണാന്ത്യം. തലശ്ശേരിയിൽ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ രഞ്ജിത്ത് കുമാറാണ്…