തിരുവനന്തപുരം. നിയമന കോഴ കേസില്‍ വീണ്ടും വഴിത്തിരിവ്. പണം തട്ടുകയെന്ന ലക്ഷ്യത്തോടെ അഖില്‍ മാത്യുവിന്റെ പേര് ഹരിദാസനെ കൊണ്ട് പറയിച്ചത് താനാണെന്ന് ബാസിതിന്റെ മൊഴി. നിയമന കോഴ ഗൂഢാലോചന കേസില്‍ ഹരിദാസനെ സാക്ഷിയാക്കണോ പ്രതിയാക്കണോ എന്നതില്‍ പോലീസ് നിയമോപദേശം തേടി. എ.ഐ.എസ്.എഫിന്റെ മുന്‍ മലപ്പുറം ജില്ലാ സെക്രട്ടറിയാണ് ബാസിത്.
നിയമനത്തിനായി ആരോഗ്യമന്ത്രിയുടെ സ്റ്റാഫംഗം അഖില്‍ മാത്യുവിന് പണം നല്‍കിയെന്നത് കെട്ടുകഥയാണ്. തന്റെ നിര്‍ദ്ദേശത്തിലാണ് ഹരിദാസന്‍ അങ്ങനെയൊരു ആരോപണം ഉന്നയിച്ചതെന്ന് ബാസിത് പോലീസിനോട് സമ്മതിച്ചു. ആരോഗ്യമന്ത്രിയുടെ ഓഫീസിനെ സംശയമുനയില്‍ നിര്‍ത്തുന്ന തരത്തിലുള്ള ആരോപണം പരാതിയില്‍ എഴുതിച്ചേര്‍ത്തതും താനാണെന്ന് ബാസിത് പറഞ്ഞു. ഹരിദാസനില്‍ നിന്ന് കൂടുതല്‍ പണം തട്ടുകയായിരുന്നു ലക്ഷ്യമെന്നാണ് ഇയാള്‍ പോലീസിനെ അറിയിച്ചത്. എന്നാല്‍ ഇതിനു പിന്നില്‍ മറ്റു ലക്ഷ്യങ്ങളുണ്ടോയെന്ന കാര്യം പോലീസിന് വ്യക്തമായിട്ടില്ല.
ബാസിതിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം കോടതിയില്‍ ഹാജരാക്കും. ബുധനാഴ്ച റിമാന്‍ഡ് ചെയ്ത ശേഷം നാളെ കസ്റ്റഡി അപേക്ഷ നല്‍കി വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യാനാണ് പോലീസിന്റെ തീരുമാനം.
അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന ‘കാർത്തുമ്പി കുടകളെ’ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനവാസി സ്ത്രീകളുടെ…
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം…
ടി20 ലോകകപ്പ് ജയം സമ്മാനിച്ച പിച്ചിന്റെ മണ്ണ് തിന്ന് ആ മണ്ണിനേ കൂടി സന്തോഷത്തിൽ പങ്കു ചേർക്കുകയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ…
യുകെ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ ലണ്ടനിലെ ബാപ്‌സ് സ്വാമി നാരായണൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി ഋഷി സുനക്.…
കേരളത്തിൽ എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിലെ ഒരു…
എക്‌സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്‍വേസ്റ്റേഷന്‍ - സിറ്റി ജങ്ഷന്‍ റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 12.13 കിലോഗ്രാം കഞ്ചാവ് പിടികൂടി.…