പള്ളിയെയും പട്ടക്കാരെയും ഒക്കെ പറ്റിച്ചു വൈദിക വേഷം കെട്ടി വീടുകളിൽ കയറിയിറങ്ങി പണപ്പിരിവ് നടത്തി ആഡംബരജീവിതം നയിച്ച് കത്തനാർ പൊലീസ് പിടിയിൽ. പാലക്കാട് ആലത്തൂർ സ്വദേശിയാണ് പോലീസിന്റെ പിടിയിലായത്. പാലക്കാട് തരൂർ സ്വദേശി ബിനോയ് ജോസഫിനെ ആണ് മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്. ചികിത്സാ സഹായത്തിന് എന്ന പേരിൽ വൈദിക വേഷം കെട്ടി ഇയാൾ വീടുകളിൽ പിരിവിന് എത്തിയിരുന്നു. നാട്ടുകാരാണ് ഇയാളെ തടഞ്ഞുവെച്ച് പോലീസിന് കൈമാറിയത്. പൊലീസ് ബിനോയ്യെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികെയാണ്.
അതേസമയം, നാട്ടിൽ ഇപ്പോൾ ആർക്കും എന്തിനും വൈദിക വേഷം കെട്ടാം എന്നതരത്തിൽ ആയിരിക്കുകയാണ് കാര്യങ്ങൾ.ഈ കഴിഞ്ഞ നാളിൽ സോഷ്യൽ മീഡിയയിൽ ഒന്നടങ്കം പ്രചരിച്ച വാർത്തയാണ് മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, കട്ടപ്പന, കോട്ടയം ഭാഗങ്ങളിൽ വൈദികൻ വേഷം ചമഞ്ഞു തട്ടിപ്പ് നടത്തുന്നു എന്നത്.
വൈദിക വേഷം കെട്ടി കുർബ്ബാന അർപ്പിച്ച 17 കാരന്റെ വാർത്തകൾ ആയിരുന്നു പുറത്തു വന്നിരുന്നതു . ക്രൈസ്തവ വിശ്വാസികളെ ഒന്നടങ്കം പറ്റിച്ചു തിരുവസ്ത്രം ഇട്ട് വിശുദ്ധ കുർബ്ബാനയും കൈയ്യിലേന്തി ദിവ്യബലി നടത്തിയ അക്രൈസ്‌തവനായ കൗമാരക്കാരനെയാണ് സംഭവത്തിൽ പോലീസ് പിടികൂടിയത്. ശ്രീരാഗ് ഷിബു ആണ് ഫാദർ ലിജോ എന്ന പേരിൽ ആളുകളെ പറ്റിച്ച് വമ്പൻ തട്ടിപ്പു നടത്തിയത്.
ഒരുപാട് ആളുകളെ ജോലി വാഗ്ദാനം നൽകി അവരിൽ നിന്നും പണം ഓൺലൈൻ വഴി വാങ്ങുകയും പണം കൊടുത്ത ആളുകൾ ജോലിയെ പറ്റി ചോദിക്കുമ്പോൾ അവരുടെ ഫോട്ടോ മോർഫ് ചെയ്തു നഗ്ന ചിത്രങ്ങൾ ആക്കി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു അവരെ ഭീഷണി പെടുത്തുന്നതായും ഇയാൾക്കെതിരെ ആരോപണമുണ്ട്.
കൂടാതെ കട്ടപ്പന വെള്ളായകുടി സ്വദേശി ആയ പ്ലസ് ടു വിദ്യാർത്ഥിയിൽ നിന്നും അടുത്ത കാലത്ത് പണം തട്ടി എടുത്തിരുന്നു. ഇവന്റെ പേരിൽ കട്ടപ്പന പോലീസ് സ്റ്റേഷനിൽ പരാതി നൽകിയ വിദ്യാർത്ഥിയുടെ ഫോട്ടോ മോശമായ രീതിയിൽ ചിത്രീകരിച്ചു സമൂഹ മാധ്യമങ്ങളിൽ അയക്കുകയും ആ കുട്ടിയെ ഭീഷണി പെടുത്തുകയും ചെയ്തതായും ആരോപണമുണ്ട്.
സാങ്കേതിക വിദ്യ അതി വിദക്തമായി കൈകാര്യം ചെയ്യാൻ അറിയാവുന്ന ശ്രീരാഗ് പല രീതിയിൽ ഇത് ഉപയോഗിച്ച് പണം കൈക്കൽ ആക്കുകയുമണ് ചെയ്യുന്നത്. ഒരു കൊച്ചു അച്ഛൻ ആയി തന്നെ ഈ 17 ക്കാരൻ വിശ്വാസികളെ പറ്റിച്ചു ജീവിക്കുകയിരുന്നു .തിരുവസ്ത്രം ഇട്ട് ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ പ്രദർശിപ്പിച്ചാണ് ഇയാൾ ആളുകളുടെ വിശ്വാസം നേടിയത്.
അതേസമയം ഒരു കൊച്ചു ചെറുക്കന് ഇത്രയൊക്കെ ചെയ്യാൻ പറ്റുവോ എന്നാണ് വിശ്വാസികൾ ഒന്നടങ്കം ചോദിക്കുന്നത്. പള്ളിയെയും പട്ടക്കാരെയും ഒക്കെ പറ്റിച്ചു ഇവന് എങ്ങനെ ഈ തിരുവസ്ത്രം കിട്ടി,വിശുദ്ധ കുർബ്ബാന നടത്താൻ പറ്റി ,കൈയിൽ തിരുവോസ്തി എങ്ങനെ കിട്ടി എന്നത് എല്ലാം ചോദ്യമായി വിശ്വാസികൾ ഉയർത്തുകയാണ്.
ഒരുപാട് ആളുകളെ ജോലി വാഗ്ദാനം നൽകി അവരിൽ നിന്നും പണം ഓൺലൈൻ വഴി വാങ്ങുകയും പണം കൊടുത്ത ആളുകൾ ജോലിയെ പറ്റി ചോദിക്കുമ്പോൾ അവരുടെ ഫോട്ടോ മോർഫ് ചെയ്തു നഗ്ന ചിത്രങ്ങൾ ആക്കി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു അവരെ ഭീഷണി പെടുത്തുന്നതായും ആരോപണമുണ്ട്.
അടുത്ത കാലത്ത് കട്ടപ്പന വെള്ളായകുടി സ്വദേശി ആയ പ്ലസ് ടു വിദ്യാർത്ഥിയിൽ നിന്നും പണം തട്ടി എടുത്തിരുന്നു. ഇവന്റെ പേരിൽ കട്ടപ്പന പോലീസ് സ്റ്റേഷനിൽ പരാതി നൽകിയ വിദ്യാർത്ഥിയുടെ ഫോട്ടോ മോശമായ രീതിയിൽ ചിത്രീകരിച്ചു സമൂഹ മാധ്യമങ്ങളിൽ അയക്കുകയും ആ കുട്ടിയെ ഭീഷണി പെടുത്തുകയും ചെയ്തതായും ആരോപണമുണ്ട്. ഒരുപാട് പരാതികൾ സ്റ്റേഷനിൽ ഇവന്റെ പേരിൽ ഉണ്ട്. ഇവന് സാങ്കേതിക വിദ്യ അതി വിദക്തമായി കൈകാര്യം ചെയ്യാൻ ഉള്ള കഴിവ് ഉണ്ട് . ആയതിനാൽ പല രീതിയിൽ ഇവൻ ഇത് ഉപയോഗിച്ച് പണം കൈക്കൽ ആക്കുകയുമണ് ചെയ്യുന്നത്.
26 വയസ് ഉണ്ടന്ന് പറഞ്ഞു ആണ് ഇവൻ വൈദികന്റെ വസ്ത്രം ധരിച്ചു പല സ്ഥലത്ത് കൂടി പോകുന്നത് .ഇവന് 18 വയസ് ആകുന്നതേ ഉള്ളു . ഇവനെ കണ്ടാൽ പ്രായവും പക്വതയും തോന്നിക്കും. ഇവന്റെ അയൽവാസികളിൽ നിന്നും അറിയാൻ കഴിഞ്ഞത് വീട്ടിൽ നിന്നും സാധാരണ വേഷം ധരിച്ചു പോകുകയും ടൗണുകളിൽ എത്തുമ്പോൾ ഇവൻ വൈദിക്കന്റെ വേഷത്തിൽ പ്രേത്യഷ പെടുകുയും ആണ് ചെയ്യാറ് എന്നാണ്..
ഇപ്പോൾ നഴ്സുമാർക്ക് സുവർണ അവസരം എന്ന് പറഞ്ഞു ജോലി വാഗ്ദാനം ചെയ്തു പുതിയ തട്ടിപ്പും ആയിട്ട് ആണ് ഇറങ്ങിയിരിക്കുന്നത് എന്നും പറയുന്നു. ഇവനെ ജുവാനയിൽ ഹോമിൽ ആക്കാൻ വേണ്ടി പോലീസ് നടപടി ക്രമങ്ങൾ സ്വീകരിച്ചു വരികയാണ്. സഭയേയും തിരുവസ്ത്രത്തേയും അവഹേളിച്ച് തട്ടിപ്പ് നടത്തുന്ന ഇവനെ മാതൃകപരമായി ശിക്ഷിക്കണമെന്ന ആവശ്യപ്പെട്ട് പ്രദേശവാസികൾ ഒപ്പുശേഖരണം നടത്തുന്നതായിയാണ് അറിയാൻ കഴിയുന്നത്.
പാലക്കാട് തൃത്താലയിൽ വാഹന പരിശോധനക്കിടെ ഗ്രേഡ് എസ് ഐയെ വാഹനം ഇടിച്ചു തെറിപ്പിച്ചു. പരിക്കേറ്റ ശശികുമാറിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍…
തൃശൂർ: ചാവക്കാട് അയിനിപ്പുള്ളിയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് 14കാരൻ മരിച്ചു. ബൈക്ക് യാത്രക്കാരനായ കുരഞ്ഞിയൂർ സ്വദേശി നാസിമാണ് മരിച്ചത്. അപകടത്തിൽ…
കുവൈറ്റ് ലേബർ ക്യാമ്പിലെ തീപിടുത്തത്തിൽ മരിച്ച മലയാളികളിൽ മൂന്ന് പേരുടെ സംസ്കാരം ഇന്ന് നടക്കും. പത്തനംതിട്ട സ്വദേശി തോമസ് സി…
തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ സുരേഷ് ഗോപി ഇന്നലെ ലൂർദ് മാതാവിന് നന്ദി സൂചകമായി സ്വർണ കൊന്ത സമർപ്പിച്ചിരുന്നു. നിരവധി…
തൃശൂർ: കുന്നംകുളത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. ഞായറാഴ്ച പുലർച്ച 3.55നാണ് സംഭവം. കുന്നംകുളം, കാണിപ്പയ്യൂർ, ആനയ്ക്കൽ,…
തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന് ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും…