ഭോപ്പാല്‍: മക്കളുടെ സ്വഭാവത്തില്‍ അസംതൃപ്തനായ പിതാവ് തന്റെ സ്വത്തിന്റെ പകുതി വളര്‍ത്തുനായയുടെ പേരില്‍ എഴുതിവെച്ചു. മധ്യപ്രദേശിലെ ചിന്ത്വരയിലാണ് സംഭവം. കര്‍ഷകനായ പിതാവാണ് തന്റെ സ്വത്തിന്റെ പാതി നായയ്ക്ക് നല്‍കാന്‍ തീരുമാനിച്ചത്.
വളര്‍ത്തുനായയും തന്റെ മക്കളെ പോലെ തന്നെയാണെന്ന് 50 വയസുള്ള ഓം നാരായണ്‍ വെര്‍മ എന്ന കര്‍ഷകന്‍ പറയുന്നു. പകുതി നായക്കും പകുതി സ്വത്ത് മക്കള്‍ക്കുമാണ് നല്‍കിയതെന്ന് വിചാരിച്ചെങ്കില്‍ തെറ്റി. രണ്ടാം ഭാര്യ ചമ്ബയ്ക്കാണ് പകുതി സ്വത്ത് എഴുതി വെച്ചത്.
ആകെ 18 ഏക്കര്‍ ഭൂമിയാണ് കര്‍ഷകന്റെ പേരിലുള്ളത്. മക്കള്‍ നോക്കിയില്ലെങ്കിലും എന്റെ ഭാര്യയും വളര്‍ത്തുനായയും തന്നെ പൊന്നുപോലെ നോക്കുമെന്നാണ് ഓം നാരായണ്‍ വെര്‍മ പറയുന്നത്.
മക്കളുടെ പെരുമാറ്റം ഇഷ്ടപ്പെടാത്തതാണ് നാരായണിനെ ചൊടിപ്പിച്ചത്. ജാക്കി എന്ന് വിളിക്കുന്ന നായയുടെ പേരിലാണ് സ്വത്തുക്കളെഴുതി വെച്ചത്. ഭാര്യയോടും നായയോടുമാണ് തനിക്ക് കൂടുതല്‍ അടുപ്പമുള്ളതെന്നും അവര്‍ തന്നെ നോക്കുമെന്നുമാണ് നാരായണ്‍ പറയുന്നത്.
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…
വധ ശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയ യെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കാൻ…