കുടുംബം തകർക്കുന്ന പള്ളീലച്ചന്മാരുടെ കഥ പുതിയ വാർത്തയല്ല. ഒരു പുതുമയില്ലാത്ത കഥയായി കാണണ്ട. സെന്റ് വിൻസെന്റ് പള്ളോട്ടി സഭയിലെ പ്രീസ്റ്റ് ഫാദർ ജോസഫ് സ്റ്റാന്റലി മോറിസ് തന്റെ കുടുംബ ബന്ധങ്ങൾ ശിഥിലമാക്കി എന്ന് പറയുകയാണ് കേന്ദ്ര സർക്കാർ സർവീസിലെ ഉദ്യോഗസ്ഥനായ രഞ്ജന കുമാർ കെ എന്ന ബെഞ്ചമിൻ.
ബെഞ്ചമിൻ ഡൽഹിയിൽ ജോലി നോക്കി വരുമ്പോൾ 20 വർഷങ്ങൾക്ക് മുൻപാണ് നെയ്യാറ്റിൻകര രൂപത അംഗമായ സൂസിയെ വിവാഹം കഴിക്കുന്നത്. അവർക്ക് രണ്ടു കുട്ടികളാണ് ഉള്ളത്. കഴിഞ്ഞ ഏഴു വർഷമായി സൂസി, രഞ്ജന കുമാറിൽ നിന്ന് അകന്നു ജീവിക്കുകയാണ്. സെന്റ് വിൻസെന്റ് പള്ളോട്ടി സഭയിലെ പ്രീസ്റ്റ് ഫാദർ ജോസഫ് സ്റ്റാന്റലി മോറിസ് ആണ് രഞ്ജന കുമാറിനും സുസിക്കും ഇടയിൽ വില്ലനായി എത്തുന്നത്.
89 മുതൽ ജോസഫ് സ്റ്റാന്റലി മോറിസുമായി സൂസി അടുപ്പത്തിലായിരുന്നു വിവരം രഞ്ജന കുമാർ അറിയുന്നത് വളരെ വൈകിയായിരുന്നു. ഡൽഹിയിൽ നിന്ന് രഞ്ജനകുമാർ തിരുവനന്തപുരത്തേക്ക് വന്നതിൽ പിന്നെയാണ് ഭാര്യക്ക് അച്ഛനുമായുള്ള പിരിയാനാവാത്ത അടുപ്പത്തെ പറ്റി തിരിച്ചറിവുണ്ടാവുന്നത്.
വീട്ടിലെ നിത്യ സന്ദർശകനായ ഫാദർ പലപ്പോഴും വീട്ടിൽ തന്നെ താമസം ആരംഭിക്കുകയും രഞ്ജൻകുമാറിനെ സൂസി ഒഴിവാക്കുന്ന അവസ്ഥയിലേ ക്കുമാണ് കാര്യങ്ങൾ എത്തുന്നത്. അച്ഛനുമായുള്ള ബന്ധം നെയ്യാറ്റിൻകര ബിഷപ്പിനെ ഉൾപ്പടെയുള്ള സഭ പ്രമുഖരെ അറിയിച്ചിട്ടൊന്നും ഒരു ഫലവുമില്ലാതെ തീരെ സഹിക്കാൻ വയ്യാത്ത അവസ്ഥയിൽ കുടുംബ കോടതിയെ സമീപിച്ചെങ്കിലും രഞ്ജന കുമാറിന് നീതി കിട്ടിയില്ല. ഒരച്ഛൻ നിലം പരിശാക്കിയ കുടുംബ കഥ രഞ്ജന കുമാർ പറയുന്നത് കേൾക്കൂ. വീഡിയോ കാണൂ
ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…
തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…
സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…
മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…
കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…
ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…