കാരയ്ക്കമലയിലെ സന്യാസസമൂഹത്തിൽ കഴിയുന്ന സിസ്റ്റർ ലൂസി കളപ്പുരയ്‌ക്കലിനെതിരെ ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് സന്യാസിനി സമൂഹം വീണ്ടും രംഗത്തെത്തി. സിസ്റ്റർ ലൂസി കളപ്പുര മഠത്തിലെ അംഗമല്ലാത്തതിനാൽ കാരയ്ക്കാമലയിലെ മുറിയിൽ നിന്നും ഇറങ്ങി പോകുന്നതാണ് മാന്യതയെന്ന് എഫ്സിസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
മഠത്തിൽ ജീവൻ സുരക്ഷിതമല്ലെങ്കിൽ സുരക്ഷിതസ്ഥാനത്തേയ്ക്ക് പോകുന്നതാണ് ഉചിതം. വഞ്ചിസ്‌ക്വയർ സമരത്തിൽ പങ്കെടുത്തതിന്റെ പേരിലാണ് ലൂസി കളപ്പുരയ്‌ക്കെതിരെ സഭ നടപെടിയെടുത്തതെന്ന വാദം അടിസ്ഥാന രഹിതമാണ്. പുറത്താക്കൽ ഉത്തരവിലും അതിന് മുമ്പായി നൽകിയ കാരണം കാണിക്കൽ നോട്ടീസിലും വഞ്ചിസ്‌ക്വയർ സമരത്തിൽ പങ്കെടുത്തതിനെക്കുറിച്ച് ലൂസി കളപ്പുരയ്ക്കൽ പ്രതിപാദിക്കുക പോലും ചെയ്തിട്ടില്ലെന്നും സിസ്റ്റർ ജ്യോതി മരിയ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
അതേസമയം,മഠത്തിൽ നിന്ന് താൻ ഇറങ്ങില്ലെന്ന് സിസ്റ്റർ ലൂസി കളപ്പുര പ്രതികരിച്ചു.
തിരുവനന്തപുരം: പന്തീരാങ്കാവിലെ ഗാർഹിക പീഡനക്കേസിൽ റിപ്പോർട്ട് തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിർഭാഗ്യകരവും നാണക്കേടുണ്ടാക്കുന്നതുമാണ് നടന്നത്. ഇത്ര മനുഷ്യത്വ…
കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശന് എതിരായ പുനർജനിക്കേസിൽ അന്വേഷണം ഊർജ്ജതമാക്കി ഇ ഡി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചി…
42 കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ട് അവരുടെ ധൈര്യത്തിലാണ് താന്‍ നില്‍ക്കുന്നതെന്ന് നടന്‍ മമ്മൂട്ടി. മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് മമ്മൂട്ടിയുടെ…
തിരുവനന്തപുരം : സ്വന്തം മകളെ കാമുകനൊപ്പം കൂടി കൊന്ന് പൊട്ടക്കിണറ്റില്‍ തള്ളിയ കേസില്‍ അമ്മയെയും അവരുടെ കാമുകനെയും കോടതി ജീവപര്യന്തം…
ഒരു കുഞ്ഞിന് വീട്ടിൽ പോലും സുരക്ഷിതമായി ജീവിക്കാൻ കഴിയാത്ത നാടായി മാറി കേരളമെന്ന് ഡോ. അനുജ ജോസഫ്. ഇവിടെ എന്തും…
ഹരിപ്പാട്: ബാങ്കോക്കിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. കൊല്ലം തഴവ കുതിരപ്പന്തി വേണാട്ടുശ്ശേരിൽ സൗപർണികയിൽ…