ഇന്ത്യൻ ദേശീയ പക്ഷിയായ മയിലിനെ കൊന്ന് കറിവയ്ക്കാൻ ദുബൈയിൽ എത്തിയ ഫിറോസ് ചുട്ടിപ്പാറ വർണ്ണ പീലികൾ ഉള്ള ഇന്ത്യൻ ഇനത്തിലെ മയിലിനേ വാങ്ങി. ഇനി കറി വേണോ ഗ്രില്ല് വേണോ എന്ന് ചോദിച്ച് കൊല്ലാൻ പോകുന്ന മയിലിനേ കാണിച്ച് വീഡിയോയും ഇറക്കി. എന്നാൽ ഫിറോസ് ഇന്ത്യയിൽ വന്നാൽ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിൽ പരാതി എത്തിച്ച് ഇന്ത്യൻ ആന്റി ടെററിസം സൈബർ വിങ്ങ്. ഫിറോസ് ദുബൈയിൽ പോയത് മയിലിനേ കൊന്ന് കറിവയ്ക്കാൻ എന്ന് മുൻ കൂട്ടി അറിയിച്ച് ആണെന്നും അതിനാൽ തന്നെ ലക്ഷ്യം ഇന്ത്യയെ അപമാനിക്കാൻ ആണെന്നും പരാതിയിൽ ഉണ്ട്.
ഇന്ത്യക്കെതിരായ കുറ്റകൃത്യം നേരത്തേ പറഞ്ഞുറപ്പിച്ചും പ്രഖ്യാപിച്ചും ഫിറോസ് ചുട്ടിപ്പാറ നടത്തി എന്നും ഇന്ത്യൻ ആന്റി ടെററിസം സൈബർ വിങ്ങ് ഡയറക്ടർ ജിജി നിക്സൺ പ്രധാനമന്ത്രിക്ക് നല്കിയ പരാതിയിൽ പറയുന്നു. തീവ്രവാദത്തിനും, രാജ്യദ്രോഹത്തിനും ഇന്ത്യയിൽ നിന്നും പുറപ്പെട്ട് വിദേശത്ത് എത്തി മാതൃ രാജ്യത്തിനെതിരേ യുദ്ധം ചെയ്യുന്നതിനു തുല്യമാണ് ഈ പ്രവർത്തിയും. മാതൃ രാജ്യത്തേ ദേശീയതക്കെതിരെ പ്രവർത്തിക്കുന്നത് രാജ്യദ്രോഹവും ഭീകര വാദവുമായി കാണണം എന്നും ഇത്തരക്കാർ ഇന്ത്യൽ തിരികെ വരാതിരിക്കാനുള്ള നടപടിയോ അല്ലെങ്കിൽ ഇന്ത്യയിൽ വന്നാൽ പ്രോസിക്യൂട്ട് ചെയ്യണം എന്നും ആവശ്യപ്പെടുന്നു.
ഇതിനു ബദലയി ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ന്യൂസ് ലാന്റിൽ മയിലിനെ കൊന്ന് കറിവയ്ക്കുന്ന ഒരു വീഡിയോ ആണ്. ഇതിനും മറുപടി ഇന്ത്യൻ ആന്റി ടെററിസം സൈബർ വിങ്ങ് ഡയറക്ടർ ജിജി നിക്സൺ പറയുന്നത് ഇങ്ങിനെ..
ദുബായിലെത്തിയ ശേഷം പുത്തൻ വീഡിയോയിലൂടെയാണ് മയിലിനെ കൊല്ലാൻ തീരുമാനിച്ച വിവരം ഫിറോസ് പങ്കുവെച്ചിരിക്കുന്നത്. കറിയാണോ? ഗ്രില്ലാണോ? വേണ്ടതെന്നും ഫിറോസ് വീഡിയോയിലുടെ ചോദിക്കുന്നുണ്ട്. ഫിറോസിനെതിരെ വൻ തോതിലുള്ള പ്രക്ഷോഭങ്ങൾ നടന്നിരുന്നു അതൊന്നും മാനിക്കാതെയാണ് മയിലിനെ കൊല്ലാനുള്ള തന്റെ തീരുമാനത്തിൽ ഫിറോസ് മുന്നോട്ടുപോകുന്നത്.
മയിലിനെ വാങ്ങിയ ശേഷം ഏത് രീതിയിൽ പാചകം ചെയ്യണമെന്നത് ഉൾപ്പെടെ ചർച്ച ചെയ്യുന്നതാണ് ഫിറോസിന്റെ പുതിയ വീഡിയോ. ഞാനിപ്പോൾ ഷാർജയിലാണ്. ഇവിടെ നമുക്ക് മയിലിനെ വാങ്ങാം, കറിവെക്കാം എന്തുവേണേലും ചെയ്യാം. പക്ഷെ നാട്ടിൽ അതിനെ വാങ്ങിക്കുകയോ ഉപദ്രവിക്കുകയോ ചെയ്ത് കഴിഞ്ഞാൽ, നോക്കിയാൽ പോലും പണിയാണ് ഫിറോസ് വീഡിയോയിൽ പറയുന്നു
ലോകത്ത് എവിടെ ഇന്ത്യക്കോ..ഇന്ത്യക്കാർക്ക് എതിരായോ നടക്കുന്ന ഏതൊരു കുറ്റകൃത്യവും ഇന്ത്യൻ പീനൽ കോഡ് അനുസരിച്ച് ഇന്ത്യൻ കോടതികൾക്ക് വിചാരണ ചെയ്ത് ശിക്ഷിക്കാം എന്നാണ്. ഇവിടെ റോസ് ചുട്ടിപ്പാറ വെറും ഒരാളല്ല. ഇന്ത്യൻ പൗരൻ കൂടിയാണ്. അതിനാൽ തന്നെ മയിലിനേ കൊന്ന് ദുബായോയിൽ പോയി കറി വയ്ച്ചതേ ഓർമ്മ ഉണ്ടാവൂ.. തിരികെ വരുമ്പോൾ അഴിയെണ്ണാൻ തയ്യാറായി തന്നെ വേണം വരാൻ. വിമനത്താവളത്തിന്റെ പുറത്ത് പോകും മുമ്പേ റോസ് ചുട്ടിപ്പാറയെ ഇന്ത്യൻ നിയമം പ്രകാരം അറസ്റ്റ് ചെയ്യും എന്നും നിയമ വിദഗദ്ദർ പറയുന്നു. ഫിറോസ് ദേശീയതയെ അപമാനിക്കുകയാണെന്ന് ചൂണ്ടികാട്ടി നിരവധി പേരാണ് രംഗത്തെത്തിയത്. രാജ്യത്തിന്റെ ദേശീയപക്ഷിയാണ് മയിൽ. ഏതു നാട്ടിൽ പോയാലും അതിനെ ബഹുമാനിക്കണമെന്നാണ് മിക്കവരും കമന്റ് ചെയ്തത്. ‘മയിലിനെ കൊല്ലുന്നതിന് ഇന്ത്യയിൽ വിലക്കുള്ളത് മയിൽ വംശനാശ ഭീഷണി നേരിടുന്ന ജീവി ആയത് കൊണ്ടല്ല, മയിലിന് ദേശീയ പക്ഷി എന്ന പദവി ഉള്ളത് കൊണ്ടാണ്. അതിനെ മാനിച്ച് കൊണ്ടാണ് ഇന്ത്യൻ പൗരന്മാർ മയിലിനെ കൊന്ന് കറി വെയ്ക്കാത്തത് ‘- തുടങ്ങിയ നിരവധി കമന്റുകളാണ് ഇതിനോടകം പേജിൽ വന്നത്.
കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…
അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…
ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…
ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…
മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന് ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…
മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…