ബിഗ്‌ബോസ് മലയാളം സീസണ്‍ മൂന്ന് ഒരോ ദിവസവും പിന്നിടുന്നത് വലിയ സംഭവ വികാസങ്ങളിലൂടെയാണ്. വെള്ളിയാഴ്ചകളിലാണ് ജയില്‍ നോമിനേഷന്‍ നടക്കുന്നത്. വീക്കിലി ടാസ്‌ക്കിന്റെ അടിസ്ഥാനത്തിലാണ് മത്സരാര്‍ത്ഥികള്‍ ജയിലിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുന്നത്. ഇപ്രാവശ്യം സജ്‌ന, ഫിറോസ്, സൂര്യ എന്നിവരാണ് ജയിലില്‍ പോയത്. സജ്‌ന മികച്ച പ്രകടനം ആയിരുന്നെങ്കിലും ഫിറോസിന്റെ പെരുമാറ്റമാണ് ഇവര്‍ നോമിനേറ്റ് ചെയ്യാന്‍ കാരണമായത്. തനിക്ക് കിട്ടിയ കഥാപാത്രം വേണ്ട രീതിയില്‍ സൂര്യ ഉപയോഗിക്കാഞ്ഞതാണ് അവര്‍ക്ക് വിനയായത്. ക്യാപ്റ്റന്‍ റംസാനാണ് ഇവരെ ജയിലില്‍ അടച്ചത്.
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ ഫിറോസ് ഖാന്‍ ബിഗ്‌ബോസുമായി ബന്ധപ്പെട്ട് ചര്‍ച്ചചെയ്യപ്പെടുന്ന പേരുകളില്‍ ഒന്നാണ്. ഫിറോസ് എത്തിയത് മുതല്‍ ബിഗ്‌ബോസില്‍ വഴക്കാണ്. ജയിലില്‍ എത്തിയെങ്കിലും അതിന് മാറ്റമില്ല. സൂര്യയുമായി പോരടിക്കുകയാണ് ഫിറോസ്. പൊതുവെ ബിഗ് ബോസ് ഹൗസിലെ നിശബ്ദയായ മത്സരാര്‍ത്ഥിയാണ് സൂര്യ, വഴക്കിനും മറ്റ് പ്രശ്‌നങ്ങള്‍ക്കും താരം പോകാറുമില്ല.
ഒത്തു പോകാന്‍ പറ്റുന്നുണ്ടോ എന്ന് ഫിറോസ് ചോദിക്കുന്നുണ്ട്. തനിക്ക് ഒത്തു പോകാന്‍ പറ്റുന്നില്ലെന്ന് സൂര്യ പറയുന്നു. ഇതാണോ ഗെയിമെന്ന് നീ വിചാരിക്കുന്നത്. ഒത്തു പോകാന്‍ പറ്റുന്നില്ലെങ്കില്‍ നീ നീയായി ജീവിക്കണം. എനിക്ക് നീയുമായി സംസാരിക്കാന്‍ ഒന്നുമില്ലെന്ന് പറഞ്ഞ് ഫിറോസ് ഏറ്റു പോവുകയായിരുന്നു. ഞാന്‍ ഫേക്ക് എങ്കില്‍ ഫേക്ക് അത് ഞാന്‍ സമ്മതിച്ചുവെന്ന് സൂര്യ സ്വരം കടുപ്പിച്ച് പറയുന്നതും വീഡിയോയില്‍ കാണാം.
നീ നൂറ് ശതമാനം ഫേക്കാണെന്ന് ഞാന്‍ പറയും. നിനക്ക് നാല് അഞ്ച് മുഖം ഉണ്ട്. ഇതെല്ലാം താന്‍ സമ്മതിക്കുന്നുവെന്ന് സൂര്യ പുറയുന്നു. കാര്യങ്ങള്‍ എന്താണ് നീ സമ്മതിക്കാത്തത് എന്ന് ഫിറോസ് വീണ്ടും ചോദിക്കുന്നു. എന്നാല്‍ സൂര്യ വളരെ സമാധാനത്തോടെ ഞാന്‍ സമ്മതിക്കുന്നു എന്നാണ് പറയുന്നത്. നീ കരച്ചില്‍ റാണിയായി നടക്കുന്നു. ഉള്ളില്‍ നിന്ന് വരുന്ന വേദനയാണ് കരച്ചില്‍. ഇത് ചുമ്മാതെ കരയുകയാണ്.- ഫിറോസ് ഖാന്‍ പറയുന്നു. ഫിറോസ് ഖാനെതിരെ ശബ്ദം ഉയര്‍ത്താതെ എല്ലാം താന്‍ സമ്മതിക്കുന്നു എന്നായിരുന്നു സൂര്യയുടെ മറുപടി. ഇവിടെ വന്നിട്ട് ഒരു മാസം ആയില്ലെ എന്നും മത്സര ബുദ്ധി കളഞ്ഞിട്ട് മനുഷ്യനായി നില്‍ക്കാനും ഫിറോസ് സൂര്യയോട് പറഞ്ഞു.
പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…
മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…
വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…
പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…
തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…
അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…