കൊച്ചി. ഹൈക്കോടതി അസിസ്റ്റന്റായി ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്നും 3.8 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. പ്രതിയെ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്താല്‍ മാത്രമെ തൊഴില്‍ തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുവെന്ന് ഹൈക്കോടതി പറഞ്ഞു.
യുവതിയുടെ ഭര്‍ത്താവില്‍ നിന്നുമാണ് പണം തട്ടിയെടുത്തത്. വാഗ്ദാനം പാലിക്കാത്തതിനെ തുടര്‍ന്ന് പണം തിരികെ നല്‍കാന്‍ തയ്യാറായില്ലെന്നും കോടതി നിരീക്ഷിച്ചു. അതേസമയം പ്രതികള്‍ മറ്റ് പലരെയും ഇതേ രീതിയില്‍ കബളിപ്പിച്ചതായി പരാതിക്കാര്‍ കോടതിയെ അറിയിച്ചു.
അതേസമയം യുവതിയുടെ ഭര്‍ത്താവിനെതിരെ താനും പരാതി നല്‍കിയിട്ടുണ്ടെന്ന് ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു. ഇരുകൂട്ടരോടും വാദം കേട്ട ശേഷം കൂടുതല്‍ അന്വേഷണത്തിനായി മാര്‍ച്ച് ഏഴിന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പ് കീഴടങ്ങുവാനും അന്വേഷണത്തോട് സഹകരിക്കുവാനും ഹൈക്കോടതി നിര്‍ദേശിച്ചു.
തിരുവനന്തപുരം : മഴയൊന്ന് നിന്ന് പെയ്‌താൽ ഉടൻ തലസ്ഥാനം വെള്ളത്തിൽ മുങ്ങുന്ന കാഴ്ചകളാണ് അടുത്തിടെയായി നാം കാണുന്നത്. ഇക്കുറിയും പതിവ്…
കൊച്ചി: ഒരു നിരപരാധിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന വേദനയാണ് ഈ സമയത്തുള്ളത്. ഹൈക്കോടതി വിധിയിൽ അഭിഭാഷകനായ ബി.എ. ആളൂര്‍. പെരുമ്പാവൂരില്‍…
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് നാല് ജില്ലകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്…
കാസർകോട്∙ പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി കുടക് സ്വദേശിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളെ പിടികൂടുന്നതിനായി അന്വേഷണസംഘം കുടകിലേക്കു…
കൊച്ചി : ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ജിഷയുടെ മാതാവ്. ഇത്…
ശരീരഭാരം കൂടിയതിന്റെ പേരില്‍ പലപ്പോഴും പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടന്ന് റിയാലിറ്റി ഷോ വിജയിയും അവതാരകനും നടനുമായ ബേസിൽ തോമസ്. എന്റെ ഉള്ളില്‍…