തീയേറ്ററുകളില്‍ ചിരിയുടെ പൂരം തീര്‍ക്കുകയാണ് ചിദംബരം സംവിധാനം ചെയ്ത ജാന്‍ എ മന് എന്ന ചിത്രം. നടന് ഗണപതിയുടെ സഹോദരനാണ് ചിദംബരം. ഇപ്പോഴിതാ സിനിമയെക്കുറിച്ച് മനസ് തുറക്കുകയാണ് ഇരുവരും. ഗണു എന്നാല്‍ ഗണപതി. ചിരു എന്നാല്‍ ചിദംബരം. ഗണപതി പറഞ്ഞു: ജനനം മരണം എന്നതില്‍ നിന്ന് ജന്‍, മന് എന്നൊക്കെ ചേര്‍ത്ത് ’ജാന്‍ എ മന്”. ഒരു പിറന്നാള്‍ കേക്കിന്റെ മധുരം നിറച്ച് പൊട്ടിച്ചിരിയില്‍ തീര്‍ത്ത കുടുംബചിത്രമായ ജാന്‍ എ മന് ഗണപതിയുടെ ആദ്യ തിരക്കഥയാണ്. ചേട്ടന് ചിദംബരത്തിനൊപ്പം ചേര്‍ന്നായിരുന്നു എഴുത്ത്. ചിദംബരം സംവിധായകന്റെ കുപ്പായം അണിയുന്ന ആദ്യ സിനിമയായി അതു മാറുകയും ചെയ്തു. ജാന്‍ എ മന് പ്രേക്ഷകര്‍ കൈനീട്ടി സ്വീകരിച്ചതിന്റെ ആഹ്ളാദത്തില്‍ ഗണപതിയും ചിദംബരവും.
കാത്തിരുപ്പോ അന്വേഷണങ്ങളോ ഒന്നുമില്ലാതെ പെട്ടെന്ന് സംഭവിച്ച ഒരു സാധാരണ സിനിമ. അതു പ്രേക്ഷകര്‍ ഏറ്റെടുത്തതില്‍ ഒരുപാട് സന്തോഷമുണ്ട്. ബി.സി. എ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് സിനിമയില്‍ എത്തിയിട്ട് പതിമൂന്നു വര്‍ഷമായി. ജയരാജ് സാറിന്റെ ദി ട്രെയിനില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചാണ് തുടക്കം. അച്ഛന് ജയരാജ് സാറിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്നു. രാജീവ് രവി സാറിന്റെയും കെ.യു. മോഹനന്സാറിന്റെയും ശിഷ്യനായി ഛായാഗ്രഹണരംഗത്തും പ്രവര്‍ത്തിച്ചു. മോഹനന് സാറിനൊപ്പം ആടുജീവിതത്തിന്റെ ആദ്യ ഷെഡ്യൂളില്‍ ഉണ്ടായിരുന്നു. ജാന്‍ എ മന്നിനു മുന്‍പ് എഴുതിയ കഥകളുണ്ട്. ഒന്നും കോമഡിയല്ല. ആദ്യമായാണ് കോമഡി പിടിക്കുന്നത്.
രണ്ടുവര്‍ഷം മുന്‍പ് ചിരുവിന്റെ ജന്മദിനാഘോഷത്തില് നടന്ന ഒരു ചെറിയ സംഭവത്തെ രസകരമാക്കി മാറ്റിയതാണ് ജാന്‍ എ മന് അപ്പോള്‍ തന്നെ പുതുമനിറഞ്ഞ പേര് ലഭിച്ചു. ജാന്‍എ മന് എന്തെങ്കിലും സാധനം ഉണ്ടോയെന്ന് ഒരുദിവസം അര്ജുന് അശോകന് ചോദിച്ചു. പെട്ടെന്ന് തരാനാണെങ്കില്‍ ഒരെണ്ണം ഉണ്ടെന്ന് ഞാന്‍. അര്‍ജുനും നിര്‍മ്മാതാക്കളും കഥ കേട്ടപ്പോള്‍ തന്നെ ചെയ്യാമെന്ന് പറഞ്ഞു കൈ തന്നു. അപ്പോള്‍ തിരക്കഥ ആയിട്ടില്ല. ജോയിമോനോ മോനച്ചനോ സമ്ബത്തോ ആരുമില്ല. ഒരു ബര്‍ത്ത് ഡേ മാത്രം.കൊവിഡ് ലോക് ഡൗണില്‍ ’ഒന്നു ചിരിക്കൂ”എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തു. അഞ്ചുമിനിട്ട് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രത്തിന്റേത് തിരക്കഥ എന്നു വിളിക്കാന്‍ പറ്റില്ല. ഷോട്ട് ബൈ ഷോട്ടായാണ് എഴുതിവച്ചത്.
മമ്മുക്കയും ആസിഫ് അലിയും പാര്‍വതിയും നസ്രിയയും കണ്ടു ഇഷ്ടപ്പെട്ട് അവരുടെ പേജിലൂടെ റിലീസ് ചെയ്തു. പ്രിയന്‍സാറും, ലാല്‍ ജോസ് സാറും ജീത്തു സാറും അഭിനന്ദിച്ചു. ഹ്രസ്വചിത്രം ജാന്‍എ മന്നിന്റെ പ്രൊഡക്ഷന്‍ ടീം കണ്ടിരുന്നതാണ്. ചിരു കുറെ തിരക്കഥകള്‍ എഴുതിയിട്ടുണ്ട്. ത്രില്ലര്‍ സീരീയസ് ജോണറുകളാണവ. ചിരുവും ഞാനും സപ്നേഷ് ചേട്ടനും ചേര്‍ന്നാണ് ജാന്‍ എ മന്നിന്റെ തിരക്കഥ എഴുതുന്നത്. ഒന്നര മാസം കൊണ്ട് തിരക്കഥ പൂര്‍ത്തിയായി. അടുത്ത മാസം ഷൂട്ടിംഗ്. പെട്ടെന്ന് സംഭവിച്ചു പെട്ടെന്നു തീര്‍ന്ന സിനിമ. കാമറയുടെ മുന്‍പിലും പിന്നിലും പ്രവര്‍ത്തിച്ച എല്ലാവരും ഏറ്റവും അടുപ്പമുള്ള ആളുകളാണ്.
മലയാളത്തിലെ കോമഡി സെന്‍സ് ഇന്ത്യയില്‍ തന്നെ ഒന്നാമതാണ് എന്നു വിശ്വസിക്കുന്നു. അത് മറികടക്കാന്‍ ബുദ്ധിമുട്ടാണ്. കുഴപ്പമില്ലാത്ത വിലാസം ഉണ്ടായിരുന്നതിനാല്‍ ജാന്‍ എ മന്നിലൂടെ ഞാന്‍ രക്ഷപ്പെട്ടു. എനിക്ക് നേരിട്ടു അറിയുന്നവരാണ് എല്ലാ കഥാപാത്രങ്ങളും. എല്ലാ പ്രവാസികളിലുമുണ്ട് ജോയിമോന്.സീരിയസ് സിനിമകളുടെ ആളാണ് അച്ഛന്. ജാന്‍ എ മന് കണ്ടു അച്ഛന് ചിരിക്കുകയും നന്നായി ആസ്വദിക്കുകയും ചെയ്തതാണ് ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം.
ഒരു കൊച്ചു സിനിമയെ വിജയിപ്പിക്കാന്‍ അത്രമാത്രം ആഗ്രഹത്തോടെ വന്നവരാണ് എല്ലാവരും. അപ്രതീക്ഷിതമായാണ് തിരക്കഥാകൃത്താവുന്നത്. ആദ്യമായി തിരക്കഥ എഴുതിയ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനും കഴിഞ്ഞു. അച്ഛന് (സംവിധായകന് സതീഷ് പൊതുവാള്) നന്നായി എഴുതും. അച്ഛന്റെ ആ കഴിവ് ഏറ്റവും കൂടുതല്‍ കിട്ടിയത് ചിരുവിനാണ്. അഭിനയിച്ച സിനിമകള്‍ റിലീസ് ചെയ്യാനുണ്ട്. സല്യൂട്ട്, കേശു ഈ വീടിന്റെ നാഥന്, തട്ടാശേരിക്കൂട്ടം എന്നിവയാണ് സിനിമകള്‍.ജാന്‍ എ മന് ആദ്യ സിനിമയായി മാറുമെന്ന് ചിരുവോ ഞാനോ കരുതിയില്ല. ഇനി ചിരു പറയട്ടെ.
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…
കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…
മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്റെ…
വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…