ബേൺ : പതിറ്റാണ്ടുകൾക്ക് മുൻപ് സ്വിറ്റ്സർലൻഡിലെ ആൽപ്‌സ് പർവതനിരകളിൽ നിന്നും കാണാതായ ജർമ്മൻ പർവ്വതാരോഹകന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തു. ജൂലായ് 12 ന് സെർമാറ്റിലെ തിയോഡൽ ഹിമാനിയിലേക്ക് സഞ്ചരിച്ച പർവ്വതാരോഹകരാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. മലനിരകളിലെഹിമാനി ഉരുകിയതോടെയാണ് മൃതദേഹം പുറത്തെത്തിയത്.ഡി.എന്‍.എ. പരിശോധനയില്‍, 1986 സെപ്റ്റംബറില്‍ കാണാതായ ജര്‍മന്‍ സ്വദേശിയായ പര്‍വതാരോഹകന്റെ മൃതദേഹമാണിതെന്ന് തിരിച്ചറിഞ്ഞു.
ഇദ്ദേഹം പർവതാരോഹണം കഴിഞ്ഞ് തിരിച്ചെത്താത്തതിനെ തുടർന്നുളള ഒരു കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്നും പൊലീസ് പറഞ്ഞു. പർവതാരോഹകൻ ആരാണെന്ന വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. ശരീരാവശിഷ്‌ടങ്ങളുടെ ചിത്രങ്ങൾ മാത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. വേനൽകാലത്ത് ഹിമപാളികൾ ഉരുകുന്നതിനാൽ മിക്കവാറും ഇവിടെ അപകടങ്ങൾ പതിവാണ്. ഇതുമായി ബന്ധപ്പെട്ട് ഒട്ടനവധി കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
1968ൽ തകർന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കഴിഞ്ഞ വർഷം അലെറ്റ്ഷ് പർവതനിരകളിൽ നിന്നും കണ്ടെടുത്തിരുന്നു. 1970 ലെ മഞ്ഞുവീഴ്ചയിൽ മാറ്റർഹോണിൽ കാണാതായ രണ്ട് യുവജാപ്പനീസ് പർവതാരോഹകരുടെ അവശിഷ്ടങ്ങളും 2015ൽ കണ്ടെടുത്തിരുന്നു. ഡിഎൻഎ പരിശോധനയിലൂടെ ഇവരാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…
പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…
കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…
ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…