പനാജി: പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികള്‍ ഗോവ കടപ്പുറത്ത് കൂട്ട ബലാല്‍സംഗത്തിന് ഇരയായ സംഭവത്തില്‍ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നടത്തിയ പ്രതികരണം വിവാദത്തില്‍. സംസ്ഥാനത്തെ ക്രമസമാധാനം പൂര്‍ണമായി തകര്‍ന്നതിന് തെളിവായി ഈ സംഭവം പ്രതിപക്ഷമായ കോണ്‍ഗ്രസ് നിയമസഭയില്‍ ഉന്നയിച്ചു. ഇതിന് മറുപടി പറയവെയാണ് മുഖ്യമന്ത്രി വിവാദ പ്രതികരണം നടത്തിയത്. കുട്ടികള്‍ എന്തിനാണ് രാത്രി ബീച്ചില്‍ പോയത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. രക്ഷകര്‍ത്താക്കളെ കുറ്റപ്പെടുത്തിയായിരുന്നു മുഖ്യമന്ത്രി സംസാരിച്ചത്. കുട്ടികള്‍ രാത്രി പുറത്തിറങ്ങിപ്പോകുമ്ബോള്‍ രക്ഷിതാക്കള്‍ ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
10 കുട്ടികള്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോയി. ആറ് പേര്‍ കുറച്ച് നേരം കഴിഞ്ഞു തിരിച്ചുപോന്നു. നാല് പേര്‍ ബീച്ചില്‍ തന്നെ തുടര്‍ന്നു. രണ്ടു ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളും. അവര്‍ രാത്രി മൊത്തം ബീച്ചില്‍ കഴിഞ്ഞു. അപ്പോഴാണ് വിവാദമായ സംഭവം നടന്നത്. 4 പേരെ കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. രാത്രി മുഴുവന്‍ കുട്ടികള്‍ ബീച്ചില്‍ കഴിയുമ്ബോള്‍ രക്ഷിതാക്കള്‍ ചിന്തിക്കണം. എല്ലാ ഉത്തരവാദിത്തവും പോലീസിനും സര്‍ക്കാരിനുമെതിരെ ചുമത്താന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗോവ ആഭ്യന്തര വകുപ്പ് ചുമതല മുഖ്യമന്ത്രി പ്രമോദ് സാവന്തിനാണ്.
കുട്ടികളുടെ സുരക്ഷാ കാര്യത്തില്‍ രക്ഷിതാക്കള്‍ക്കാണ് ചുമതല. കുട്ടികളെ രാത്രി പുറത്തുപോകാന്‍ അനുവദിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാനം പൂര്‍ണമായി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. രാത്രിയില്‍ അക്രമികള്‍ അഴിഞ്ഞാടുകയാണ്. എങ്ങനെ ധൈര്യത്തോടെ രാത്രി പുറത്തിറങ്ങും. ക്രിമിനലുകളെ ജയിലിലടയ്ക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് അല്‍ട്ടണ്‍ ഡികോസ്ത പറഞ്ഞു. പൗരന്‍മാര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്ച വന്നാല്‍ സര്‍ക്കാരിനെ അല്ലാതെ ആരെയാണ് കുറ്റപ്പെടുത്തുക എന്ന് ഗോവ ഫോര്‍വേഡ് പാര്‍ട്ടി എംഎല്‍എ വിജയ് സര്‍ദേശായി പറഞ്ഞു.
തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…
കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…
അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…
ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…
ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…
മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന് ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…