തിരുവനന്തപുരം. സര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങി പ്രവര്‍ത്തിക്കാന്‍ തന്നെ കിട്ടില്ല, എന്നാൽ എന്ത് ഉപദേശവും സ്വീകരിക്കാന്‍ സന്നദ്ധനാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എന്നാല്‍ സര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങി പ്രവര്‍ത്തിക്കാന്‍ തന്നെ കിട്ടില്ലെന്ന് ഗവര്‍ണര്‍ മാധ്യമങ്ങളോടു പറഞ്ഞു. ഒരിക്കല്‍ മാത്രമാണ് താന്‍ സര്‍ക്കാരിന്റെ സമ്മര്‍ദത്തിനു വഴങ്ങിയതെന്ന്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി നിയമനം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ പറഞ്ഞു. അന്നു താന്‍ ചെയ്തത് തെറ്റായിരുന്നെന്ന് നേരത്തെയും വ്യക്തമാക്കിയിട്ടുണ്ട്.
എജിയുടെ നിയമോപദേശം ഇല്ലായിരുന്നുവെങ്കില്‍ രാഷ്ട്രീയ സമ്മര്‍ദത്തെ താന്‍ ചെറുത്തു തോല്‍പ്പിച്ചേനേ. നിയമപ്രശ്‌നങ്ങളില്‍ എന്തെങ്കിലും ആശയക്കുഴപ്പമുണ്ടായാല്‍ എജിയെ അല്ലാതെ ആരെയാണ് താന്‍ സമീപിക്കേണ്ടതെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചു.
സംസ്ഥാനത്തെ പല സര്‍വകലാശാലകളിലും വിസി പദവി ഒഴിഞ്ഞുകിടക്കുകയാണ്. ചിലയിടത്ത് ഒരു വര്‍ഷമായി വിസിയില്ല. സര്‍ക്കാരാണ് ഇതിനു കാരണം. സര്‍വകലാശാലകളില്‍ ചാന്‍സലര്‍ക്കു സ്വതന്ത്രമായി ഇടപെടാമെന്ന സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ തന്നെ നിയമന പ്രക്രിയയ്ക്കു താന്‍ തുടക്കമിട്ടിട്ടുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. അതു പൂര്‍ത്തിയാക്കാന്‍ അല്‍പ്പ സമയം കൂടി എടുക്കുമെന്ന് ഗവര്‍ണര്‍ അറിയിച്ചു.
താരസംഘടനയായ അമ്മ സംഘടനയുടെ അഭിമാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്ന് നടൻ ഭീമൻ രഘു. അമ്മയ്‌ക്കിന്ന് രണ്ടു മന്ത്രിമാർ ഉള്ളതിൽ…
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടികളുടെ കൈയിൽ നിന്ന് സ്വർണം തട്ടിയെടുത്ത യുവാവ് മലപ്പുറത്ത് പിടിയിൽ. തിരൂര്‍ ചമ്രവട്ടം സ്വദേശി ഇരുപതുകാരനായ തൂമ്പില്‍…
മാഡ്രിഡ് : വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്.സ്‌പെയിനിലെ മാഡ്രിഡിൽ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള എയർ യൂറോപ്പ…
നടൻ ദിലീപ് നടി കുടുംബ സമേതമാണ് മീര നന്ദന്റെ വിവാഹത്തിന് പങ്കെടുത്തത്. മീര ആദ്യമായി നായികയായ മലയാള ചിത്രം മുല്ലയിൽ…
തിരുവനന്തപുരം : ബാധ്യത മറച്ചുവെച്ച് സ്ഥലം വിൽക്കാൻ നോക്കിയ സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് നിയമക്കുരുക്കില്‍.ബാധ്യത മറച്ചുവെച്ചത്…
ചെങ്കല്‍ മഹേശ്വര ക്ഷേത്രത്തിന് വീണ്ടും അംഗീകാരം. ഗ്ലോബൽ റെക്കോർഡ്സ് ആൻഡ് റിസർച്ച് ഫൗണ്ടേഷന്റെ നാഷണൽ റെക്കോർഡ് അംഗീകാരമാണ് ലഭിച്ചത്. ചെങ്കലൽ…