ന്യൂഡല്‍ഹി. ഡല്‍ഹിയില്‍ സര്‍ക്കാര്‍ ജീവനക്കാരന്‍ പിഡിപ്പിച്ച പെണ്‍കുട്ടി കടുത്ത മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയതായി റിപ്പോര്‍ട്ട്. സുഹൃത്തിന്റെ മകളെയാണ് ഇയാള്‍ അഞ്ച് മാസം തുടര്‍ച്ചയായി പീഡിപ്പിച്ചത്. 2020 ഒക്ടോബര്‍ മുതല്‍ 2021 ഫെബ്രുവരി വരെയായിരുന്നു പീഡനം. കേസില്‍ പ്രമോദയ് ഖാഖയും ഭാര്യയുമാണ് പോലീസ് പിടിയിലായത്.
പീഡനത്തിന് കൂട്ടുനിന്നതിനാണ് ഭാര്യയെ പോലീസ് പിടികൂടിയത്. 14 കാരിയായ കുട്ടി പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായിരുന്നു. തുടര്‍ന്ന് ഇവര്‍ ഗര്‍ഭഛിദ്രത്തിന് ഗുളിക നല്‍കിയെന്നും പോലീസ് പറയുന്നു. കുട്ടിയുടെ ബുദ്ധിമുട്ട് കണ്ട് അമ്മയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെ വെച്ച് കൗണ്‍സിലര്‍മാരോടാണ് പീഡനവിവരം കുട്ടി പറഞ്ഞത്. കുട്ടി പ്രതിയെ മാമ എന്നാണ് വിളിച്ചിരുന്നത്.
ഡോക്ടര്‍ വിവിരം പോലീസില്‍ അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് 2020ലാണ് മരിച്ചത്. പിന്നാലെ കുട്ടിയുടെ അമ്മ ഖാഖയുടെ ബുറാഡിയിലെ വീട്ടിലേക്ക് മകളെ അയയ്ക്കുകയായിരുന്നു. തുടര്‍ന്ന് 2021 ജനുവരിയില്‍ കുട്ടി അമ്മയ്‌ക്കൊപ്പം തിരികെ പോയി.
ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…
ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…