കൊച്ചി: എട്ട് വയസുകാരിയെ ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് പരസ്യ വിചാരണ ചെയ്ത സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ തയാറാണെന്ന് വ്യക്തമാക്കി സര്‍ക്കാര്‍. എന്നാല്‍, ഈ തുക പൊലീസുകാരിയില്‍ നിന്ന് ഈടാക്കാന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ ആവിശ്യപ്പെട്ടു. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
പൊലീസ് ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചയാണിത്. ഇത്തരം വിഷയത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ല. കേസിലെ സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന ആവിശ്യവും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉന്നയിച്ചു.
പൊലീസ് പരസ്യ വിചാരണ ചെയ്ത കേസില്‍ പെണ്‍കുട്ടിയ്ക്ക് ഒന്നര ലക്ഷം രൂപ നല്‍കണമെന്ന് സിംഗിള്‍ ബെഞ്ച് ഉത്തരവ് ഇട്ടിരുന്നു. എന്നാല്‍, ഈ ഉത്തരവ് റദ്ദാക്കണം എന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. 2021 ഡിസംബറില്‍ ആയിരുന്നു നഷ്ടപരിഹാരം സംബന്ധിച്ച് കോടതി ഉത്തരവ് പുറത്ത് വന്നിരുന്നത്.
എന്നാല്‍, ഉത്തരവ് ഉണ്ടായതിന് പിന്നാലെ സര്‍ക്കാര്‍ അപ്പീലിന് പോയിരുന്നു. കേസില്‍ പെണ്‍കുട്ടിയ്ക്ക് ആദ്യം നഷ്ടം പരിഹാരം നല്‍കണം എന്നായിരുന്നു ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്. മധ്യ വേനല്‍ അവധിയ്ക്ക് ശേഷം ഹര്‍ജികള്‍ വിശദമായി പരിഗണിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…
പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…
തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…
പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…
റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…
മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…