പഠനത്തിനായി മീന്‍വില്‍ക്കുന്നത് യാഥാര്‍ത്ഥ്യം.വേട്ടയാടരുതെന്നും ജീവിക്കാന്‍ അനുവദിക്കണമെന്നും ഹനാന്‍.
സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ആരോപണങ്ങള്‍ നിഷേധിച്ച് ഹനാന്‍. കൊച്ചിയില്‍ മീന്‍ വിറ്റത് ജീവിക്കാന്‍ വേണ്ടിയാണ്. സിനിമയുടെ പ്രചരണത്തിനായി മീന്‍വിറ്റുവെന്ന ആരോപണം തെറ്റാണ്. കലാഭവന്‍ മണിയുണ്ടായിരുന്ന കാലത്ത് അദ്ദേഹമാണ് സിനിമയില്‍ ചില അവസരങ്ങള്‍ നല്‍കിയിരുന്നത്. എന്നാല്‍ മണിചേട്ടന്റെ മരണശേഷം കാര്യങ്ങള്‍ വഷളായി. അവസരങ്ങള്‍ ഒന്നും ലഭിക്കാതെയായി. ഇതിന് ശേഷമാണ് മീന്‍കച്ചവടത്തിനും മറ്റു ജോലികള്‍ക്കും പോയി തുടങ്ങിയത്. ജൂനിയര്‍ ആര്‍ടിസ്റ്റായി ചില സിനിമയില്‍ വേഷമിട്ടിരുന്നു. ചില പരിപാടിയുടെ അവതാരികയായും ജോലി ചെയ്തിരുന്നു. ഹനാൻ വ്യക്തമാക്കി.
അതേസമയം ഹനാൻ പഠിക്കുന്ന കോളേചില കെമസ്ട്രി വിഭാഗം തലവനും കുട്ടിയ്ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. മീന്‍വിറ്റും മറ്റുമാണ് അവര്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതെന്നും ഹനാന്റെ കുടുംബപശ്ചാത്തലവും മോശമാണെന്നും അദ്ദേഹം വ്യക്തമാക്കി.കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ച വാർത്തയിൽ കഴമ്പില്ലെന്ന് ഹനാന്റെ സുഹൃത്തുക്കളും അദ്ധ്യാപകരും അഭിപ്രായപ്പെടുന്നു.കൊച്ചി പാലാരിവട്ടം തമ്മനം ജംങ്ഷനില്‍ കോളജ് യൂണിഫോം ധരിച്ച് മീന്‍ വില്‍ക്കുന്ന ഹനാന്‍ന്റെ ചിത്രം വൈറലായിരുന്നു. എന്നാൽ ഹനാൻ പറയുന്നത് പച്ചക്കള്ളം ആണെന്നും ഹനാന് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും അഭിപ്രായപ്പെട്ട നിരവധിയാളുകൾ സോഷ്യൽ മീഡിയയിൽ കൂടി രംഗത്ത് വന്നിരുന്നു.
ചില മാധ്യമപ്രവർത്തകരുടെയും മുളക് പാടത്തിന്റെയും പുതിയ സിനിമയുടെ മാർകറ്റിങ്ങ് തന്ത്രം ആയാണ് ഹനാൻ നാടകം അരങ്ങേറിയത് എന്ന ആരോപണവും ഉയർന്നിരുന്നു.വിശദാംശങ്ങൾ കാണാം വിഡിയോയിൽ.
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…
പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…
കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…
ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…
ലക്നൗ ∙ ഉത്തർപ്രദേശിലെ ഹത്രസിൽ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും കുട്ടികളും സ്ത്രീകളും അടക്കം 87 പേർ മരിച്ചു. മരിച്ചവരിൽ…