കോഴിക്കോട്. യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐസിയുവില്‍ പീഡിപ്പിച്ച കേസില്‍ സസ്‌പെന്‍ഷനിലായ ജീവനക്കാരെ ജോലിയില്‍ തിരിച്ചെടുക്കാനുള്ള നീക്കം റദ്ദാക്കി. ഡിഎംഒയുടെ നിര്‍ദേശപ്രകാരമാണ് നടപടി. കേസില്‍ പ്രതിയ്ക്കായി യുവതിയെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ഇവര്‍ ശ്രമിച്ചുവെന്നാണ് പരാതി.
അതേസമയം ആശുപത്രിയില്‍ ജീവനക്കാരുടെ കുറവുണ്ടെന്ന് പറഞ്ഞാണ് കേസില്‍ ഉള്‍പ്പെട്ടവരെ തിരിച്ചെടുക്കാന്‍ നീക്കം നടത്തിയത്. അതേസമയം ആരോഗ്യവകുപ്പ് അറിയാതെയാണ് ഈ നീക്കം നടന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പീഡനത്തിന് ഇരയായ യുവതി പരാതി നല്‍കിയിരുന്നു.
അറ്റന്‍ഡര്‍ ശശീന്ദ്രനാണ് യുവതിയെ പീഡിപ്പിച്ചത്. കഴിഞ്ഞ മാര്‍ച്ച് 18നായിരുന്നു സംഭവം. കേസില്‍ പ്രതിക്ക് അനുകൂലമായി മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അഞ്ച് വനിതാ അറ്റന്റര്‍മാര്‍ അതിജീവിതയെ സമീപിച്ചത്. എന്നാല്‍ ഇവര്‍ക്കെതിരെയുള്ള ആരോപണം നിലനില്‍ക്കില്ലെന്ന് കാണിച്ചാണ് തിരിച്ചെടുക്കാന്‍ മെഡിക്കല്‍ കോളേജ് നീക്കം നടത്തിയത്.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…