entertainment

പ്രണയം പൊളിഞ്ഞപ്പോള്‍ നാഗാലാന്‍ഡിലേക്ക് പോയി, ഇപ്പോള്‍ രണ്ട് കുട്ടികളുണ്ട്, ഹരിശ്രീ മാര്‍ട്ടിന്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ ബിഗ് സ്‌ക്രീന്‍ താരമാണ് ഹരിശ്രീ മാര്‍ട്ടിന്‍. കോമഡി ഷോകളിലൂടെയും പരിപാടികളിലൂടെയുമാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്. പിന്നീട് വെള്ളിത്തിരയിലെത്തി. ഇപ്പോള്‍ തന്റെ പ്രണയകഥ പറഞ്ഞിരിക്കുകയാണ് അദ്ദേഹം. എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് മാര്‍ട്ടിന്‍ തന്റെ മനസ് തുറന്നത്.

മാര്‍ട്ടിന്‍ പ്രണയിച്ചിട്ടുണ്ടോ എന്ന എംജി ശ്രീകുമാറിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മാര്‍ട്ടിന്‍. താരത്തിന്റെ വാക്കുകളിലേക്ക്. ഉണ്ട്. അതൊക്കെ നടന്നിട്ടുണ്ട്. ഇപ്പോള്‍ മൂന്ന് കുട്ടികളുണ്ട് പുള്ളിക്കാരിയ്ക്ക്. സുഖമായിട്ട് ജീവിക്കുന്നു. ഞാനും കുടുംബവും സുഖമായിട്ട് ജീവിക്കുന്നു. ഇതിന്റെ പര്യവസാനം എന്നത് രസകരമാണ്. ഇനി നടക്കില്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍, നടന്നിട്ട് കാര്യമില്ലെന്ന് മനസിലായപ്പോള്‍, നേരത്തെ മനസിലായിരുന്നുവെങ്കില്‍ ഈ പണിയ്ക്ക് ഇറങ്ങിത്തിരിക്കില്ലായിരുന്നുവെന്നത് മറ്റൊരു സത്യം, എന്തായാലും അങ്ങനെ വന്നതോടെ ഞാന്‍ നാഗാലാന്റിലേക്ക് സ്ഥലം വിടുകയായിരുന്നു. ഡ്രോയിംഗ് പഠിച്ചിട്ടുണ്ട്. നാട്ടിലെ ഒരു സ്‌കൂളിലെ ചിത്രകലാ അധ്യാപകനാകാനായിരുന്നു ആഗ്രഹം. പക്ഷെ ആ സംഭവത്തിന് ശേഷം ഞാന്‍ നാഗാലാന്റിലേക്ക് പോയി. അവിടെ ഒരു സ്‌കൂളില്‍ രണ്ട് കൊല്ലത്തോളം കുട്ടികളെ ചിത്രം വര പഠിപ്പിക്കുകയായിരുന്നു. അവിടെ നിന്നും തിരികെ വന്നതിന് ശേഷമാണ് ഹരിശ്രീയില്‍ ചേരുന്നത്.

രണ്ട് കുട്ടികളാണ് തനിക്ക്, മകന്‍ ഡയാലിസിസിന്റെ കോഴ്സ് കഴിഞ്ഞു നില്‍ക്കുന്നു. മകള്‍ ലണ്ടനിലാണ്. ഭാര്യ ഇറ്റലിയിലാണ്, നഴ്സാണ്. പോയിട്ട് രണ്ട് വര്‍ഷമായി. കുട്ടിക്കാലത്ത്, സിനിമ കണ്ട ശേഷം അത് കാണാത്ത കുട്ടികളോട് ഒരു ഐസ് ഫ്രൂട്ടിനുള്ള 25 പൈസ മേടിച്ച ശേഷം ആ സിനിമയുടെ മുഴുവന്‍ കഥയും പറഞ്ഞു കൊടുക്കുമായിരുന്നു. നസീര്‍ സാറിന്റെ നദിയുടെ കഥ പറഞ്ഞ് കൊടുത്ത് ഒന്നര രൂപ വരെ വാങ്ങിയിട്ടുണ്ട്.-ഹരിശ്രീ മാര്‍ട്ടിന്‍ പറഞ്ഞു.

‘ഇതിന്റെ വേറൊരു പതിപ്പായിരുന്നു ഞാനും പ്രിയദര്‍ശനും ചെയ്തിരുന്നത്. തൈക്കാട് ആയിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. അവിടെയൊരു ഓടയുണ്ടായിരുന്നു. ഭയങ്കര അഴുക്കാണ്. വൈകുന്നേരം അവിടെ പോയി തോര്‍ത്ത് മുണ്ട് ചെരിച്ച് പിടിച്ച് ആ തോട്ടില്‍ നിന്നും ചെറിയ മീനുകളെ പിടിയ്ക്കും. എന്നിട്ട് ഹോര്‍ലിക്സ് കുപ്പിയില്‍ അതെല്ലാം ഇട്ട് പ്രദര്‍ശനത്തിന് വെക്കും. ഇലയൊക്കെയിട്ട് നല്ല ഭംഗിയാക്കിയിട്ടായിരിക്കും കാഴ്ചയ്ക്ക് വെക്കുക. അഞ്ച് പൈസ, പത്ത് പൈസയൊക്കെ വാങ്ങിയായിരിക്കും മീന്‍ വില്‍ക്കുക. വൈകുന്നേരം ആകുമ്‌ബോള്‍ ഒരു രൂപയൊക്കെ കിട്ടും. അന്ന് ടിക്കറ്റിന് 25 പൈസയാണ്. രണ്ട് പേര്‍ക്ക് ടിക്കറ്റിന അമ്ബത് പൈസ. പിന്നെ കപ്പലണ്ടി, ചായയും രണ്ട് ദോശയും വാങ്ങി കഴിക്കും. ഇതൊക്കെ സിനിമ കാണാന്‍ വേണ്ടിയാണ്. അതിന് വേണ്ടി ഞങ്ങള്‍ പലതും ചെയ്തിട്ടുണ്ട്. കപ്പ മോഷ്ടിച്ച് വില്‍ക്കുക വരെ ചെയ്തിട്ടുണ്ടെന്നാണ് എംജി പറഞ്ഞത്.

Karma News Network

Recent Posts

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

17 mins ago

70 വയസ്സുകാരനെ കുത്തിക്കൊന്നു, ചായകുടിക്കുന്നതിനിടെ ഉണ്ടായ തർക്കം

എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…

32 mins ago

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേർപെട്ടു പോയി

പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…

47 mins ago

ഹത്രാസ്,ഭോലെ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്,ബാബ ചവിട്ടിയ മണ്ണ്‌ വാരാൻ ജനം ഓടി,സംഘാടകർ വടികൊണ്ട് മർദ്ദിച്ചു

ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…

1 hour ago

അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ല, ജീവനോടെയുണ്ടെന്നാണ് കരുതുന്നത്- കലയുടെ മകന്‍

ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…

1 hour ago

കേടായ അരവണ മലയിറക്കി നശിപ്പിക്കാൻ വേണ്ടത് 1.16 കോടി, ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും

പത്തനംതിട്ട : ഒന്നരവർഷമായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും. അരവണ മലയിറക്കി നശിപ്പിക്കാൻ 1.16 കോടി വേണ്ടിവരുമെന്ന്…

1 hour ago