കോഴിക്കോട് : ആരോഗ്യമന്ത്രിയുടെ വാക്കുകൾ പാഴ്വാക്കായതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവ ശാസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ ഹർഷിന ഇന്ന് സമരം പുനരാരംഭിക്കും.
ആരോഗ്യമന്ത്രി നിയോഗിച്ച രണ്ട് അന്വേഷണ സമിതികളും മെഡിക്കല്‍ കോളജില്‍ നിന്ന് കത്രിക വയറ്റില്‍ കുടുങ്ങിയെന്ന് കണ്ടെത്താനായില്ലെന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്. ആഭ്യന്തര അന്വേഷണ സമിതിയെ വിശദ അന്വേഷണത്തിന് നിയോഗിക്കുമെന്ന് പറഞ്ഞെങ്കിലും ഒന്നും സംഭവിച്ചില്ല. ആശുപത്രി അധികൃതരെ സംരക്ഷിക്കുന്ന നീക്കങ്ങളാണ് ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്.
ആരോഗ്യവകുപ്പിൽ നിന്നും മന്ത്രിയിൽ നിന്നും നിരന്തരം അവഗണന നേരിടുന്നുവെന്നും നീതി ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വീണ്ടും സമരം ആരംഭിക്കുന്നത്. മെഡിക്കല്‍ കോളജിന് മുന്നില്‍ ഏഴ് ദിവസത്തോളം ഹര്‍ഷിന സമരം നടത്തിയെങ്കിലും മന്ത്രി വീണാജോര്‍ജിന്റെ ഉറപ്പിനെത്തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു.
മന്ത്രിയുടെ ഉറപ്പ് പാലിക്കാതെ വന്നതോടെ ഇന്ന് മുതൽ ഹർഷിന വീണ്ടും മെഡിക്കൽ കോളജിന് മുമ്പിൽ സമരം ആരംഭിക്കുകയാണ്. 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് ഹര്‍ഷിനയുടെ ആവശ്യം. ഒപ്പം കുറ്റക്കാര്‍ക്കെതിരെ നടപടിയും ഉണ്ടാവണമെന്നും ഹർഷിന ആവശ്യപ്പെടുന്നു.
മമത ബാനർജിയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ മാനനഷ്ട കേസ് നൽകി ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്ത ഹൈക്കോടതിയിലാണ് ഗവർണർ കേസ്…
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി. ഓഗസ്റ്റ്…
ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…
ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…
ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ച് ശ്രീലങ്കൻ…
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…