കൊച്ചി. സിപിഎം നേതാവ് പി ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ 8 ആർ.എസ്.എസുകാരേ ഹൈക്കോടതി വെറുതെ വിട്ടു.പ്രതികൾ കുറ്റക്കാരല്ലെന്നു കോടതി.അതേസമയം കേസില്‍ രണ്ടാം പ്രതി ചിരിക്കണ്ടോത്ത് പ്രശാന്തിനെ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി ഹൈക്കോടതി.
ജനുവരി 11ന് പ്രസ്താവിച്ച വിധിയുടെ പകര്‍പ്പ് ഇപ്പോഴാണ് പുറത്തുവന്നത്. മുമ്പ് ആര്‍എസ്എസ് ജില്ലാ കാര്യവാഹക് കണിച്ചേരി അജി ഉള്‍പ്പെടെ ആറ് പേരെ വിചാരണക്കോടതി പത്ത് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. മൂന്ന് പേരെ വെറുതെ വിടുകയും ചെയ്യ്തു. ശിക്ഷിച്ചതിനെതിരെ പ്രതികളും മൂന്ന് പേരെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാരുമാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഇതില്‍ ഒമ്പത് പ്രതികളെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. 1999ല്‍ തിരുവോണ നാളില്‍ പി ജയരാജനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്.
വെട്ടേറ്റത് നിരവധി കൊലപാതകം ആസൂത്രണം ചെയ്ത ആൾക്കെന്ന് ആർ എസ് എസ്
1999-ലെ തിരുവോണ നാളിൽ ആയിരുന്നു പി ജയരാജനു വെട്ടേറ്റത്.കണ്ണൂരിൽ രാഷ്ട്രീയ കൊലപാതകങ്ങൾ അരങ്ങ് തകർത്ത കാലം. പി ജയരാനെതിരേ ഗുരുതരമായ ആരോപണം ഉയർന്ന കാലം. ആർ എസ്- ബി ജെ പി – കോൺഗ്രസ് പ്രവർത്തകരും സി പി എമ്മുമായി കൊലയും കൊലവിളിയും നടത്തുമ്പോഴാണ് പി ജയരാജനെ വീട്ടിൽ കയറി വെട്ടിയത്. ഇതോടെ സി പി എം ഞടുങ്ങുകയായിരുന്നു. എന്നാൽ ഈ കേസിലെ ഒരു പ്രധാന പ്രതിയേ കൊലപ്പെടുത്ത് സി പി എം പകരം വീട്ടി. പിന്നീട് ആർ എസ് എസ് നേതാവ് ജയകൃഷ്ണൻ മാസ്റ്ററുടെ വധത്തിലേക്ക് വരെ പി ജയരാജന്റെ ആക്രമണത്തിലെ പക ചെന്നെത്തിയതും ചരിത്രം
1999ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്തെ, തിരുവോണനാൾ. തിരക്കിനിടയിൽ വീട്ടുകാരോടൊപ്പം ഓണസദ്യ കഴിക്കാൻ, കിഴക്കെ കതിരൂരിലെ വീട്ടിലെത്തിയതായിരുന്നു. ഈ സമയത്ത് .ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീട്ടിലേക്ക് ഇരച്ചുകയറിയ സംഘം ജയരാജന്റെ ശരീരം കൊത്തിനുറുക്കി.
ഇടത് കൈയിലെ പെരുവിരൽ അവർ അറുത്തെടുത്തു. വലതു കൈ വെട്ടിപ്പിളർന്നു. നട്ടെല്ല് വെട്ടി നുറുക്കി. ചോരയിൽ കുളിച്ച് കിടന്ന ശരീരം മരിച്ചെന്നുകരുതി ഉപേക്ഷിച്ച് അക്രമികൾ മടങ്ങി.
ഭാര്യ യമുനയുടെ ഓടിയെത്തുമ്പോഴേക്കും ചോരയിൽ കുളിച്ച നിലയിലായിരുന്നു സഖാവ്. ബെഡ്ഷീറ്റ് വാരിയെടുത്ത് വയറ്റിൽ കെട്ടി. എവിടെയൊക്കെയാണ് മുറിവെന്ന്വ്യക്തമല്ല. പിറ്റേദിവസം മുറിയിൽനിന്നാണ് പെരുവിരൽ കിട്ടിയത്. ശരീരം ചിന്നഭിന്നമായ ജയരാജൻ അത്ഭുതാവഹമായാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. അന്ന് 13ഓളം റെയിൽവേ ക്രോസുകൾ കടന്ന് കണ്ണൂരിൽനിന്ന് അദ്ദേഹത്തെ കോഴിക്കോടും പിന്നീട് എറണാകുളത്തും എത്തിക്കാൻ കഴിഞ്ഞത്.രക്ഷപെട്ടു എങ്കിലും പിന്നീട് വലതു കൈയ്യുടെ ശേഷി നഷ്ടപ്പെട്ടു.
ഓം കാളി വിളികൾ, ഭീകര സബ്ദം, സി.പി.എമ്മിന്റെ ഞടുക്കം!
ജീവരക്ഷാർഥം പി ജയരാജൻ ഓടി കക്കൂസിൽ കയറി എങ്കിലും അവിടെ ഇട്ട് ആക്രമികൾ വെട്ടി നുറുക്കി മരിച്ചു എന്ന് കരുതി പോവുകയായിരുന്നു. അലറുന്ന ശബ്ദത്തോടെ ആക്രമികൾ എത്തി അലറി ഭീകരമായ ശബ്ദത്തിൽ ബോംബുകൾ പൊട്ടിച്ച് കൃത്യം നടത്തി തിരിച്ച് പോവുകയായിരുന്നു. സി പി.എമ്മിന്റെ ചരിത്രത്തിൽ കണ്ണൂരിൽ ഇത്തരം ഒരു ആക്രമണത്തിനിരയായത് ആദ്യമായിരുന്നു.ഇപ്പോൾ കേസിലെ 8 ആർ എസ് എസ് പ്രവർത്തകരും നിരപരാധികൾ എന്ന് തെളിഞ്ഞിരിക്കുകയാണ്
ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെടുന്നതിന് മുൻപുള്ള ദൃശ്യങ്ങൾ പുറത്ത്. അസർബൈജാൻ സന്ദർശനത്തിന് ശേഷം…
കൊച്ചി:പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച…
ബംഗളൂരു : നടുറോഡിൽ രാത്രിയിൽ ബൈക്കിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയ യുവാവ് അറസ്റ്റിൽ. മടിയിൽ ഒരു പെൺകുട്ടിയെ ഇരുത്തി തിരക്കേറിയ…
ഹിന്ദുവിലേക്ക് വരുന്നത് മതം മാറ്റമായി കണക്കാക്കില്ലെന്ന് വിശ്വ ഹിന്ദു പരിക്ഷത്ത് സംസ്ഥാന പ്രസിഡന്റും സംവിധായകനുമായ വിജി തമ്പി കർമ ന്യൂസിനോട്.…
ടെഹ്റാന്‍ : ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ട സാഹചര്യത്തില്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബര്‍ ഇറാന്റെ…
ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ സുരേഷേട്ടന്റെ കാമുകിയായ സുമലത ടീച്ചറെ അവതരിപ്പിച്ച് പ്രേക്ഷക മനം കവർന്ന നടിയാണ്…