കൊച്ചി: കോവിഡ് പരിശോധനയ്ക്കുള്ള ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന്റെ നിരക്ക് 500 രൂപയായി കുറച്ചത് ഹൈക്കോടതി റദ്ദാക്കി. നിരക്ക് പുനഃപരിശോധിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. 500 രൂപയ്ക്ക് പരിശോധന നടത്താന്‍ വിസമ്മതിക്കുന്ന ലാബുടമകള്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവും ഹൈക്കോടതി റദ്ദാക്കി. ലാബ് ഉടമകളുമായി ചര്‍ച്ച നടത്തിയ ശേഷം പുതിയ നിരക്ക് നിശ്ചയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
നിരക്ക് 500 രൂപയായി നിശ്ചയിച്ച സര്‍ക്കാര്‍ നടപടി ഏകപക്ഷീയമാണെന്നും അത് ലാബ് ഉടമകളുമായി ആലോചിക്കാതെയാണെന്നും ചൂണ്ടിക്കാട്ടി ലാബ് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. ലാബുടമകളുമായി ആലോചിച്ച് വേണം നിരക്ക് നിശ്ചയിക്കാനെന്ന് ഐ.സി.എം.ആര്‍ ചട്ടത്തില്‍ പറയുന്ന. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇത് പാലിക്കാത്തത് ചട്ടങ്ങളുടെ ലംഘനമാണ്. 500 രൂപയ്ക്ക് പരിശോധന നടത്തുന്നത് വലിയ നഷ്ടമാണെന്നും ലാബുടമകള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
ഇക്കഴിഞ്ഞ ഏപ്രിലില്‍ ആണ് സംസ്ഥാനത്ത് ആര്‍.ടി.പി.സി.ആര്‍ പരിശോധന നിരക്ക് 1700 രൂപയില്‍ നിന്ന് 500 രൂപയാക്കി കുറച്ചത്. ഏറ്റവും ഉയര്‍ന്ന നിരക്കാണ് സംസ്ഥാനത്ത് ഈടാക്കുന്നതെന്ന വിമര്‍ശനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നിരക്ക് കുറവ് വരുത്തിയത്. സര്‍ക്കാര്‍ ആദ്യം നിരക്ക് 1500 രൂപയാക്കി കുറച്ചുവെങ്കിലും ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് 1700 രൂപയാക്കിയിരുന്നു.
ന്യൂഡൽഹി : 113 ഇലക്ട്രിക് ബസുകൾ സൈനികരുടെ യാത്രകൾക്ക് വാങ്ങി കരസേന. കേന്ദ്ര സർക്കാരിന്റെ ഹരിത സംരംഭങ്ങൾക്ക് കൂടുതൽ ഊർജ്ജം…
സ്വരാജോ ,ഏതു സ്വരാജ് എനിക്ക് ഒന്നും അറിയില്ല ഈ സ്വരാജിനേയും മറ്റും,ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ചെറുവിരൽ അനക്കിയ സ്വരാജിനെ…
ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കല എന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്ത കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ്…
കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ് വരൻ.…
കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…
കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…