സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് തിരിച്ചടിയായി ഹൈക്കോടതി വിധി. എഫ് സി കോണ്‍വെന്റില്‍ സിസ്റ്റര്‍ ലൂസിക്ക് തുടരാന്‍ അവകാശമില്ലെന്ന് ഹൈക്കോടതി പറഞ്ഞു. എഫ് സി പൊലീസ് സംരക്ഷണ ഹര്‍ജി പരിഗണിക്കവേയാണ് പരാമര്‍ശം.
എഫ്സിസി സന്യാസിനി സഭയില്‍ നിന്നും തന്നെ പുറത്താക്കിയ നടപടി ചോദ്യം ചെയ്ത് റോമിലെ അപ്പീല്‍ കൗണ്‍സിലിനെ സമീപിച്ചതായി സിസ്റ്റര്‍ ലൂസി കളപ്പുര ഹൈക്കോടതിയെ അറിയിച്ചിരുന്നു. റോമില്‍ നിന്നും ഇപ്പോള്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ നിലവിലുള്ള സാഹചര്യത്തില്‍ കോണ്‍വന്റില്‍ നിന്നും തന്നെ പുറത്താക്കാനാവില്ലന്നും സിസ്റ്റര്‍ ലൂസി ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ വിധി ഇപ്പോള്‍ തിരിച്ചടിയായിരിക്കുകയാണ്.
പുറത്താക്കിയ നടപടി വത്തിക്കാന്‍ ശരിവച്ചതാണെന്നും കോടതി പറഞ്ഞു. കോണ്‍വെന്റില്‍ നിന്നും ഒഴിയാന്‍ എത്ര ദിവസം സാവകാശം വേണം എന്ന് കോടതിയെ സിസ്റ്റര്‍ ലൂസി അറിയിക്കണം. ചൊവ്വാഴ്ചക്കകം തീരുമാനം അറിയിക്കാനാണ് കോടതി നിര്‍ദ്ദേശം. എവിടെയായാലും പൊലീസ് സംരക്ഷണം ഒരുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി…
കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…
കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…
മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…
തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…
അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…