സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് തിരിച്ചടിയായി ഹൈക്കോടതി വിധി. എഫ് സി കോണ്‍വെന്റില്‍ സിസ്റ്റര്‍ ലൂസിക്ക് തുടരാന്‍ അവകാശമില്ലെന്ന് ഹൈക്കോടതി പറഞ്ഞു. എഫ് സി പൊലീസ് സംരക്ഷണ ഹര്‍ജി പരിഗണിക്കവേയാണ് പരാമര്‍ശം.
എഫ്സിസി സന്യാസിനി സഭയില്‍ നിന്നും തന്നെ പുറത്താക്കിയ നടപടി ചോദ്യം ചെയ്ത് റോമിലെ അപ്പീല്‍ കൗണ്‍സിലിനെ സമീപിച്ചതായി സിസ്റ്റര്‍ ലൂസി കളപ്പുര ഹൈക്കോടതിയെ അറിയിച്ചിരുന്നു. റോമില്‍ നിന്നും ഇപ്പോള്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ നിലവിലുള്ള സാഹചര്യത്തില്‍ കോണ്‍വന്റില്‍ നിന്നും തന്നെ പുറത്താക്കാനാവില്ലന്നും സിസ്റ്റര്‍ ലൂസി ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ വിധി ഇപ്പോള്‍ തിരിച്ചടിയായിരിക്കുകയാണ്.
പുറത്താക്കിയ നടപടി വത്തിക്കാന്‍ ശരിവച്ചതാണെന്നും കോടതി പറഞ്ഞു. കോണ്‍വെന്റില്‍ നിന്നും ഒഴിയാന്‍ എത്ര ദിവസം സാവകാശം വേണം എന്ന് കോടതിയെ സിസ്റ്റര്‍ ലൂസി അറിയിക്കണം. ചൊവ്വാഴ്ചക്കകം തീരുമാനം അറിയിക്കാനാണ് കോടതി നിര്‍ദ്ദേശം. എവിടെയായാലും പൊലീസ് സംരക്ഷണം ഒരുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന് ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും…
തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങളും സാങ്കേതിക മാർഗങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി…
തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ട നാല് പേരുടെ സംസ്കാരം ഇന്ന് പൂർത്തിയായി. കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസ്, കണ്ണൂർ കുറുവ…
കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ തമ്മില്‍ തല്ലിയ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സിപിഒമാരായ സുധീഷ്, ബോസ്‌കോ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ്…
കോൺഗ്രസ് സർക്കാർ പെട്രോൾ ഡീസൽ വില കുത്തനേ കൂട്ടി. ലിറ്ററിനു മൂന്നു രൂപ മുതലാണ് വർദ്ധനവ്. രാജ്യത്ത് അത്യപൂർവ്വമായാണ് സംസ്ഥാന…
കേരളത്തിലെ ബിജെപിയുടെ ഏക എം പി സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ ചർച്ച. ഇന്ദിരാഗാന്ധിയേ ഇന്ത്യയുടെ മാതാവ് എന്ന്…