തിരുവനന്തപുരം : കണ്ണട വിവാദത്തിൽ കോൺഗ്രസ് നേതാക്കളേയും കൂടി പഴി ചാരി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു വീണ്ടും കുരുക്കിൽ. കണ്ണടക്കായി തുക അനുവദിച്ചതിന് പിന്നാലെയാണ് പല്ലിനും തുക നൽകിയത്. ഇരിഞ്ഞാലക്കുടയിലെ സ്വകാര്യ ദന്തൽ ക്ലിനിക്കിലെ ചികിത്സ ചെലവിനത്തിൽ 11,290 രൂപ അനുവദിക്കുന്നതായി അറിയിച്ചുകൊണ്ട് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.
മന്ത്രി 30,500 രൂപ കണ്ണട വാങ്ങിയതിന് ഖജനാവിൽ നിന്ന് എഴുതിയെടുത്ത മന്ത്രി ബിന്ദുവിന്റെ നടപടി ഏറെ ചർച്ചയായിരുന്നു. താൻ നന്നായി വായിക്കുകയും കമ്പ്യൂട്ടർ നോക്കുകയും ചെയ്യുന്ന ആളാണ്, അതിനൊത്ത കണ്ണടയാണ് വാങ്ങിയതെന്നായിരുന്നു അന്ന് മന്ത്രിയുടെ പ്രതീകരണം. ഇത് അടങ്ങുന്നത് മുൻപാണ് വീണ്ടും വിവാദം ഉയരുന്നത്.
സംസ്ഥാനം ഇതുവരെ നേരിട്ടതിൽവെച്ച് ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. മൂന്ന് മാസമായി പെൻഷൻ നൽകിയിട്ട്. കെഎസ്ആർടിസിക്ക് നൽകേണ്ട തുക പോലും കുടിശ്ശികയാണ്. മാസം നൽകേണ്ട 50 കോടി രൂപയിൽ ഇപ്പോൾ വെറും 30 കോടി മാത്രമാണ്.
കോഴിക്കോട് : കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. ചര്‍ദ്ദിയും തലവേദനയും ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന…
ഇടുക്കി ഏലപ്പാറ - വാഗമണ്‍ റോഡില്‍ സ്‌കൂള്‍ ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു. എട്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക്…
കോഴിക്കോട് : കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ഉഗ്ര സ്ഫോടന ശബ്ദം. കൂരാച്ചുണ്ട് പഞ്ചായത്തിൽ ഏഴാം വാർഡിലെ ഇല്ലിപ്പിലായി എൻആർഇപി പൂത്തോട്ട്…
നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ സിദ്ദിഖിന്റെ മരണം ഏവരെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.…
മലയാളി നേഴ്സ് ഓസ്ട്രേലിയ പെർത്തിൽ അന്തരിച്ചു.അങ്കമാലി സ്വദേശിനിയായ മേരികുഞ്ഞ് (49) ആണ് മരിച്ചത്.അങ്കമാലി മഞ്ഞപ്ര മയിപ്പാൻ സന്തോഷിന്റെ ഭാര്യയാണ് മേരി…
കണ്ണൂരിൽ പാർട്ടി വിട്ട മനു തോമസ് സിപിഎമ്മിനെതിരെ നടത്തിയ വെളുപ്പെടുത്തലുകളിൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്. കണ്ണൂർ ഡിസിസി പ്രസിഡന്റ്…