കൊല്ലം: ബാങ്കിന് മുമ്ബില്‍ സോഷ്യല്‍ ഡിസ്റ്റന്‍സ് പാലിച്ച് ക്യൂ നിന്നവര്‍ക്ക് പോലീസ് പിഴ നല്‍കിയ സംഭവത്തെ ചോദ്യം ചെയ്തതോടെ മണിക്കൂറുകള്‍ക്കകം ഗൗരി നന്ദ സോഷ്യല്‍ മീഡിയിലെ താരമായി മാറുകയായിരുന്നു. ചടയമംഗലത്ത് ഇന്ത്യന്‍ ബാങ്കിന് മുമ്ബില്‍ ക്യൂ നിന്നവര്‍ക്ക് പിഴയിട്ട സംഭവം ചോദ്യം ചെയ്ത ഗൗരി നന്ദയ്ക്ക് പ്ലസ്ടു പരീക്ഷയി മികച്ച വിജയം. കടയ്ക്കല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു കൊമേഴ്സ് വിദ്യാര്‍ത്ഥിയായിരുന്ന ഗൗരി നന്ദ. പോലീസ് നടപടി ചോദ്യം ചെയ്തതോടെ 18കാരിയ്ക്കെതിരെ ചടയമംഗലം പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു പോലീസ് നടപടി.
പ്ലസ്ടുവില്‍ ഒരു എ പ്ലസ് അടക്കം 747 മാര്‍ക്കാണ് ഗൗരി നന്ദ നേടിയത്. തുടര്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ചോദ്യത്തിന് തനിക്ക് സിഎയ്ക്ക് പോകാനാണ് താല്‍പ്പര്യമെന്ന് ഗൗരി തുറന്നുപറയുകയും ചെയ്തു. ദിവസവേതനക്കാരനായ അനിലാണ് അച്ഛന്‍. അമ്മ ഒരു സ്വകാര്യ സ്ഥാപനത്തില്‍ അക്കൌണ്ടന്റായി ജോലി നോക്കിവരികയാണ്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അനിയന്‍ കൂടി അടങ്ങുന്നതാണ് ഗൗരിയുടെ കുടുംബം.
പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതോടെ മാപ്പ് പറഞ്ഞ് രക്ഷപ്പെടാനുള്ള നിര്‍ദേശവുമായി പലരും രംഗത്തെത്തിയെങ്കിലും നിയമത്തിന്റെ വഴിയിലൂടെ തന്നെ മുന്നോട്ടുപോകാമെന്ന നിലപാടാണ് ഗൗരി സ്വീകരിച്ചത്. സംഭവത്തിന് പിന്നാലെ വിളിച്ച വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലാണ് ഗൗരിയുടെ പേരിലുള്ള ജാമ്യമില്ലാ വകുപ്പ് റദ്ദാക്കിയതായി അറിയിച്ചതെന്നും ഗൗരി പറയുന്നു. എന്നാല്‍ ഈ സംഭവത്തിന് ശേഷം പോലീസിന്റെ ഭാഗത്ത് നിന്ന് ഒരു തരത്തിലുള്ള അന്വേഷണവും ഉണ്ടായിട്ടില്ലെന്നും ഗൗരി പറയുന്നു.
അതേ സമയം പോലീസ് ഉദ്യോഗസ്ഥന്‍ അപമാനിച്ചെന്നും അന്യായമായി പിഴ ചുമത്തിയെന്നും ആരോപിച്ച് ഗൗരി യുവജന കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. അമ്മയ്ക്കൊപ്പം ആശുപത്രിയില്‍ പോയ ശേഷം എടിഎമ്മില്‍ നിന്ന് പണമെടുക്കാനെത്തിയപ്പോഴാണ് പോലീസുകാരുമായി തര്‍ക്കമുണ്ടായത്. എടിഎമ്മില്‍ നിന്നിറങ്ങിയപ്പോള്‍ പോലീസ് ആളുകള്‍ക്ക് മഞ്ഞക്കടലാസില്‍ എഴുതി നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പെണ്‍കുട്ടി ഇത് ചോദ്യം ചെയ്ത് സ്ഥലത്തെത്തുന്നത്. വിവരം ചോദിച്ചറിഞ്ഞപ്പോള്‍ സാമൂഹിക അകലം പാലിക്കാത്തതിനുള്ള പിഴയാണെന്ന് മനസ്സിലാക്കുകയും ചെയ്തിരുന്നു.
ഇക്കാര്യം തിരക്കിയപ്പോഴാണ് പോലീസ് ഗൗരിയോട് മോശമായ ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തു. എന്നാല്‍ പോലീസ് ഉദ്യോഗസ്ഥന്‍ പ്രയോഗിച്ച ഒരു വാക്ക് മോശമായിരുന്നുവെന്നും അതോടെയാണ് ശബ്ദമുയര്‍ത്തി സംസാരിച്ചതെന്നും പെണ്‍കുട്ടി പറയുന്നു. വാക്ക് തര്‍ക്കം അരമണിക്കൂറോളം നീണ്ട് നില്‍ക്കുകയും ചെയ്തിരുന്നു. പെണ്ണല്ലായിരുന്നില്ലെങ്കില്‍ കാണിച്ചുതരാമെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതോടെയാണ് താന്‍ രൂക്ഷമായി പ്രതികരിച്ചതെന്നും ഗൗരി പറയുന്നു. ഇതിനിടയില്‍ കൂടി നിന്നവരില്‍ ആരോ പകര്‍ത്തിയ വീഡിയോ ആണ് വൈറലായത്. എന്നാല്‍ ഇക്കാര്യം വീട്ടിലെത്തിയ ശേഷം മാത്രമാണ് അറിയുന്നതെന്നും പെണ്‍കുട്ടി പറയുന്നു. ഗൗരിക്കെതിരെ കേസെടുത്തതോടെ സോഷ്യല്‍ മീഡിയയില്‍ പോലീസിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉന്നയിക്കപ്പെട്ടിരുന്നത്.
ഇറാനിൽ ഹെലികോപ്റ്റർ അപകടത്തിൽ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയും കൊല്ലപ്പെട്ടു. ഇറാന്റെ കിഴക്കന്‍ അസര്‍ബൈജാനിലാണ്…
കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ…
ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുമായി അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ കണ്ടെത്തിയതായി റെഡ് ക്രസന്റ്. ഇബ്രാഹിം റെയ്സിയെയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയെയും…
കുടുംബവഴക്കിനെ തുടർന്ന് 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു. എറണാകുളം കോലഞ്ചേരിയിലാണ് സംഭവമുണ്ടായത്. കിടാച്ചിറ വേണാട്ട് വീട്ടിൽ ലീലയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ്…
അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിൽനിന്ന് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ മാതാവ് രൂക്ഷമായ സൈബറാക്രമണത്തെ തുടർന്ന് ജീവനൊടുക്കി.…
മലയാളികളുടെ പ്രിയപ്പെട്ട നടിയും നർത്തകിയുമാണ് ലക്ഷ്മി ഗോപാല സ്വാമി. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് ലക്ഷ്മി.…