മോഡേൻ വേഷവും നാടൻ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാതെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് ഈ താരം തെളിച്ചിരുന്നു. 2005 ൽ വിനിയൻ ചിത്രമായ ബോയ്ഫ്രണ്ടിലൂടെയാണ് ഹണി റോസ് വെള്ളിത്തിരയിൽ ചുവട് വെച്ചത്. വസ്ത്രധാരണത്തിന്റെ പേരിൽ വലിയ വിമർശനങ്ങളും നെഗറ്റീവ് കമന്റ്‌സുകളും ഹണി റോസ് നേരിട്ടിട്ടുണ്ട്. മലയാളത്തിനു പിന്നാലെ തെലുങ്കിലും ശക്തമായൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഹണി റോസ്. എബ്രിഡ് ഷൈൻ നിർമ്മിക്കുന്ന റേച്ചൽ എന്ന സിനിമയാണ് ഹണിയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം. ഇപ്പോഴിതാ ഇത്തരത്തിലുള്ള സൈബർ ബുള്ളിയിങ്ങിനെതിരെ സംസാരിക്കുകയാണ് പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി. താൻ ഒരു ഫോട്ടോ ഇട്ടുകഴിഞ്ഞാൽ അതിന് കീഴിൽ വരുന്ന കമന്റുകൾ കാണണമെന്ന് ഹണി റോസ് പറയുന്നു.
ഹണി റോസിന്റെ വാക്കുകൾ
ഞാൻ പറഞ്ഞു എന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ വരുന്ന കമന്റുകൾ എന്തായാലും നല്ല ഉദ്ദേശ്യത്തോടെ തയ്യാറാക്കിയതല്ല. എന്നെയും ലാലേട്ടനെയും കുറിച്ച് ആളുകൾ പുറത്തുവിടുന്ന സോഷ്യൽമീഡിയ പോസ്റ്റുകൾക്കായി ഉപയോഗിക്കുന്ന ചിത്രങ്ങളൊക്കെ കണ്ടാൽ അത് മനസിലാകും. എനിക്കൊരു കൈത്താങ്ങായി ലാലേട്ടൻ നാളുകളായിട്ട് എന്റെയൊപ്പം ഉണ്ടെന്ന് അർത്ഥമാക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് ആ പോസ്റ്റുകളിൽ ഉള്ളത്. അങ്ങനെയല്ല, അതൊരിക്കലും ശരിയായിട്ടുള്ള കാര്യമല്ല. അത്തരത്തിലുള്ള ഒരു പ്രസ്താവന എന്റെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ല.
കുറെ പോസ്റ്റുകൾ എല്ലായിടത്തും വരുമ്പോൾ ആളുകൾ വിശ്വസിക്കാൻ തുടങ്ങി. കാര്യങ്ങൾ അങ്ങനെയല്ല എന്ന് മറ്റുള്ളവരെ അറിയിക്കണമെങ്കിൽ ഒരു പരാതി എന്ന നിലയിൽ നമ്മൾ മുന്നോട്ട് പോകണം. ഇങ്ങനെയൊക്കെ കേൾക്കുമ്പോൾ എനിക്ക് മാനസികമായി ബുദ്ധിമുട്ടാകാൻ തുടങ്ങി. പലരും അത്തരം പോസ്റ്റുകൾ ഒക്കെ എനിക്ക് അയച്ചുതന്നു. അതേപോലെ അദ്ദേഹത്തിനും അയക്കുന്നുണ്ടാകും. എന്താ കുട്ടി ഇങ്ങനെ എന്നൊക്കെ അദ്ദേഹത്തിനും തോന്നില്ലേ?
ഒരിക്കൽ ഇങ്ങനെ ഒരു പോസ്റ്റ് ഞാൻ അദ്ദേഹത്തിന് സ്ക്രീൻഷോട്ട് അയച്ചുകൊടുത്തു. അതൊക്കെ വിട്ടുകള എന്നാണ് അദ്ദേഹം പറഞ്ഞത്. കാരണം ഇതുപോലെ എത്രയെണ്ണമാണ് ഒരു ദിവസം അവർ കാണുന്നത്. അതുകൊണ്ട് അതൊക്കെ വിട്ടേക്കൂ എന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്.
ഞാൻ ഒരു ഫോട്ടോ ഇട്ടുകഴിഞ്ഞാൽ അതിന് കീഴിൽ വരുന്ന കമന്റുകൾ കാണണം. എല്ലാവരും അല്ല, ചില ആളുകൾ മാത്രമാണ് മോശമായി കമന്റിടുന്നത്. സോഷ്യൽ മീഡിയ മനോഹരമായി ഉപയോഗിക്കുന്ന ആളുകളും ഉണ്ട്, ചില പോസ്റ്റുകൾ കണ്ടാൽ തന്നെ പോസിറ്റിവ് ആയി തോന്നും. പക്ഷെ ചില ആളുകൾ വന്നിട്ട് നമ്മളെ വിമർശിക്കും കളിയാക്കും. എന്തുകൊണ്ടാണ് ആളുകൾ അങ്ങനെ പറയുന്നതെന്ന് എനിക്കറിയില്ല,’
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…
പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…
കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…
ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…